തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയഭൂമിയിൽ കോൺഗ്രസിനും ഇടതുപക്ഷത്തിനുമാണ് ഏറ്റവും വളക്കൂറുള്ളതെന്നാണ് പൊതുവെയുള്ള ധാരണ. അതിനെ ശരിവയ്ക്കുന്നതാണ് കഴിഞ്ഞ 69 വർഷത്തെ സംസ്ഥാനത്തിന്റെ ചരിത്രവും തിരഞ്ഞെടുപ്പ് വിജയങ്ങളുമെല്ലാം. എന്നാൽ അടുത്തിടെ കേരളത്തിൽ 50 നിയമസഭാ മണ്ഡലങ്ങളിലായി ‘പൊളിറ്റിക്കൽ വൈബ്’ നടത്തിയ ഒരു സർവേയുടെ ഭാഗമായി ലഭിച്ച ഫലങ്ങൾ ഇതിനെ ഖണ്ഡിക്കുന്നതല്ലെങ്കിൽ കൂടി കാര്യമായ സമീപന മാറ്റത്തെ പ്രതിഫലിപ്പിക്കുന്നതാണ്.
ഇക്കാലയളവിൽ പൊതുജനങ്ങളുടെ ധാരണയിൽ വന്ന മാറ്റത്തെയും, കേന്ദ്ര സർക്കാർ ദേശീയ സുരക്ഷാ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനെ വ്യാപകമായി അംഗീകരിക്കുന്നതിനെയുമാണ് സർവേ പ്രകടമായി സൂചിപ്പിക്കുന്നത്. വിവിധ മണ്ഡലങ്ങളിൽ നിന്നായി സർവേയിൽ 2184 പേരാണ് പങ്കെടുത്തത്. ഓപ്പറേഷൻ സിന്ദൂരിനോടും തുടർന്നുള്ള വെടിനിർത്തലിനോടും ഉള്ള ജനങളുടെ പ്രതികരണം ന്യൂനപക്ഷങ്ങളുടെ പിന്തുണ ഉൾപ്പെടെ കൂടുതൽ പൊതുജന സ്വീകാര്യതയിലേക്കുള്ള മാറ്റമായി അടയാളപ്പെടുത്തുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.
സർക്കാർ നടപടിക്കും വെടിനിർത്തലിനും ശക്തമായ പിന്തുണ ഇന്ത്യ വെടിനിർത്തൽ അംഗീകരിച്ചത് ശരിയായ തീരുമാനമായിരുന്നുവെന്ന് 72 ശതമാനത്തിലധികം പേർ അഭിപ്രായപ്പെട്ടു. 80 ശതമാനത്തിലധികം പേർ ഇതിൽ സംതൃപ്‌തി പ്രകടിപ്പിച്ചു. 5 പോയിന്റ് സ്കെയിലിൽ തീരുമാനത്തിന് 4 അല്ലെങ്കിൽ 5 വരെ എന്ന റേറ്റിങ് ആണ് ആളുകൾ നൽകിയത് എന്നത് ചെറിയ കാര്യമല്ല. അതിൽ കേരളത്തിലെ പ്രധാന ന്യൂനപക്ഷമായ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ളവർ മോദി സർക്കാരിന്റെ തീരുമാനങ്ങളോട് കാണിച്ച പിന്തുണ മിതത്വമുള്ളതും എന്നാൽ കൂടുതൽ അർത്ഥവത്തുമായിരുന്നു. 70.74 ശതമാനം പേർ വെടിനിർത്തൽ തീരുമാനത്തോട് യോജിച്ചു. 45.86 ശതമാനം പേർ മോദി സർക്കാർ മറ്റൊരു കാലാവധിക്ക് കൂടി അർഹരാണെന്ന് വിശ്വസിച്ചു 82.66 ശതമാനം പേർ ഇന്ത്യ യുദ്ധത്തിൽ നിർണായകമായി വിജയിച്ചുവെന്ന് പറഞ്ഞു. എന്നാൽ രാഹുൽ ഗാന്ധി കൂടുതൽ മികച്ച പ്രകടനം കാഴ്‌ചവെക്കുമായിരുന്നോ എന്ന ചോദ്യത്തിന്, 65.73 ശതമാനം പേർ ‘ഇല്ല’ എന്ന ഉത്തരമാണ് നൽകിയത്. ദേശീയ പ്രതിസന്ധികളിൽ നിലവിലെ സർക്കാരിന്റെ നേതൃത്വത്തിൽ വിശ്വാസമുണ്ടെന്നാണ് ഈ അഭിപ്രായം സൂചിപ്പിക്കുന്നത്. പൂർണ പിന്തുണ പരിമിതമായിരുന്നെങ്കിലും, ക്രിസ്ത്യൻ വോട്ടർമാർക്കിടയിൽ, പ്രത്യേകിച്ച് ദേശീയ സുരക്ഷാ കാര്യങ്ങളിലും സൈനിക ഫലപ്രാപ്‌തിയിലും പിന്തുണ ഏറുന്നുവെന്നാണ് ഈ ഫലങ്ങൾ വ്യക്തമാക്കുന്നത്.
മറുവശത്ത്, മുസ്ലീം സമൂഹം കൂടുതൽ ജാഗ്രതയോടെയുള്ളതും എന്നാൽ വ്യത്യസ്‌തവുമായ ഒരുഅഭിപ്രായമാണ് സർവേയിൽ പ്രകടിപ്പിച്ചത്. കേരളത്തിലെ ഏറ്റവും ശക്തമായ ന്യൂനപക്ഷമാണ് മുസ്ലീം വിഭാഗം എന്നത് ഇതിനോട് കൂട്ടിവായിക്കേണ്ടതുണ്ട്. അവരും കേന്ദ്ര നീക്കങ്ങളെ എതിർത്തില്ല എന്നതാണ് പ്രധാന കാര്യം. കേരളത്തിലെ പ്രബലമായ വോട്ട് ബാങ്കുകളിൽ ഒന്ന് കൂടിയാണ് മുസ്ലീം വിഭാഗം എന്നതാണ് മറ്റൊരു പ്രധാന വിഷയം. കേരളത്തിലെ ജനസംഖ്യയുടെ 26.56 ശതമാനത്തോളം വരുന്ന വിഭാഗമാണ് അവർ. അവരും ഓപ്പറേഷൻ സിന്ദൂർ എന്ന പ്രത്യാക്രമണ നടപടിയെ വിശാലമായ രീതിയിലാണ് നോക്കി കണ്ടത്. അതിനെ ദേശീയ താൽപര്യമുള്ള വിഷയം എന്ന നിലയിൽ തന്നെ തങ്ങളുടെ രാഷ്ട്രീയ വിശ്വാസങ്ങളിൽ അടിയുറച്ചുകൊണ്ട് അവർ സമീപിച്ചുവെന്നതാണ് ശ്രദ്ധേയമായ കാര്യം. 77.47 ശതമാനം പേർ ഇന്ത്യയുടെ വെടിനിർത്തൽ തീരുമാനത്തെ പിന്തുണച്ചു 63.66 ശതമാനം പേർ ഇന്ത്യ യുദ്ധം ജയിച്ചു എന്ന് പറഞ്ഞു, ഇത് സായുധ സേനയോടുള്ള വിശ്വാസത്തിന്റെ പ്രതീകമായി കണക്കാക്കാം 79.40 ശതമാനം പേർ സർക്കാർ ആധുനിക ആയുധങ്ങൾ വാങ്ങിയത് സൈന്യത്തെ ശക്തിപ്പെടുത്തിയെന്ന് സമ്മതിച്ചു എന്നാൽ മോദി സർക്കാർ മറ്റൊരു കാലാവധി അർഹിക്കുന്നുവെന്ന് 27.85% പേർ മാത്രമേ അഭിപ്രായപ്പെട്ടുള്ളൂ രാഹുൽ ഗാന്ധി സാഹചര്യം കൂടുതൽ നന്നായി കൈകാര്യം ചെയ്യുമായിരുന്നു എന്ന് 59.06 ശതമാനം പേർ വിശ്വസിച്ചു, ഇത് ഇവിടുത്തെ രാഷ്ട്രീയ സാഹചര്യത്തെ പ്രതിഫലിപ്പിക്കുന്ന കാര്യമാണ്. എന്തെന്നാൽ നിലവിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പരിശോധിച്ചാലും, സീറ്റ് നില എടുത്തുനോക്കിയാലും കോൺഗ്രസിന് മൃഗീയ ഭൂരിപക്ഷമായ 18 സീറ്റുകൾ ഉള്ള ഇടത്ത്, അദ്ദേഹത്തെ പിന്തുണയ്ക്കുന്ന മുസ്ലീം വിഭാഗം ഇത്ര വിശ്വാസമേ പ്രകടിപ്പിച്ചുള്ളൂ എന്നാണ് നാം ആശ്ചര്യപ്പെടേണ്ടത്. ഈ എതിർപ്പുകൾക്കിടയിലും, വെടിനിർത്തലിന്റെ സ്വീകാര്യതയും സൈന്യത്തിന്റെ പ്രകടനവും ഭാഗികമായ അംഗീകാരത്തെയാണ് സൂചിപ്പിക്കുന്നു. ഇത് ദേശീയ താൽപര്യത്തേയും രാഷ്ട്രീയത്തെയും തമ്മിൽ കൃത്യമായി വേർതിരിക്കുന്നു. എന്തെന്നാൽ രാഷ്ട്രീയവും ദേശീയ പ്രശ്‌നങ്ങളിലെ നിലപാടുകളും തമ്മിൽ കൂടിക്കുഴക്കരുത് എന്ന പൊതുധാരണയെ ഊട്ടിയുറപ്പിക്കുകയാണ് ഈ സർവേ ഫലങ്ങൾ ചെയ്യുന്നത് എന്നർത്ഥം. വ്യാപക പ്രശംസ ഏറ്റുവാങ്ങി സായുധ സേന ഇന്ത്യൻ സായുധ സേനയ്ക്ക് കാര്യമായ പൊതുജനപിന്തുണ ലഭിച്ചു എന്നതാണ് സർവേ വ്യക്തമാക്കുന്നത്. പ്രതികരിച്ചവരിൽ 91 ശതമാനത്തിലധികം പേർ ഓപ്പറേഷൻ സിന്ദൂർ കൈകാര്യം ചെയ്‌ത രീതിയെ പ്രശംസിച്ചു. അതിർത്തിയിലെ വെടിനിർത്തൽ ലംഘനങ്ങൾക്കെതിരായ പ്രതികരണത്തിന് ഏകദേശം 90 ശതമാനം പേർ സമാനമായി ഉയർന്ന റേറ്റിംഗുകൾ നൽകി. സർക്കാർ പുതിയ ആയുധങ്ങൾ വാങ്ങുന്നത് സൈന്യത്തെ ഗണ്യമായി ശക്തിപ്പെടുത്തിയെന്ന് 91.32 ശതമാനം പേർ അഭിപ്രായപ്പെട്ടു. ആധുനിക ആയുധ സംഭരണത്തിനുള്ള പിന്തുണ ഓരോ വിഭാഗത്തിൽ ഉടനീളവും വളരെ ഉയർന്നതായിരുന്നു. എന്തെന്നാൽ ഇക്കാര്യത്തിൽ 79.40 ശതമാനം മുസ്ലീങ്ങളും 87.76 ശതമാനം ക്രിസ്ത്യാനികളും യോജിച്ചു. വിയോജിപ്പിന്റെ ശബ്‌ദങ്ങൾക്ക് പിന്തുണ കുറയുമ്പോൾ ഓപ്പറേഷൻ സിന്ദൂറിനിടെ സർക്കാരിന്റെ സൈനിക നടപടിയെ ചോദ്യം ചെയ്‌ത സിപിഐഎം രാജ്യസഭാ എംപി ജോൺ ബ്രിട്ടാസും പാർട്ടി നേതാവ് എം സ്വരാജും നടത്തിയ വിയോജിപ്പ് നിറഞ്ഞ പ്രസ്‌താവനകൾക്ക് പൊതുജനങ്ങളിൽ നിന്ന് വലിയതോതിൽ എതിർപ്പ് നേരിടേണ്ടി വന്നു, അതും ന്യൂനപക്ഷ സമുദായങ്ങളിലെ ഒരു പ്രധാന വിഭാഗം ഉൾപ്പെടെ. സർവേ പ്രകാരം, പ്രതികരിച്ചവരിൽ 47.64 ശതമാനം പേർ യുദ്ധവിരുദ്ധ പരാമർശങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ചപ്പോൾ 13.10 ശതമാനം പേർ മാത്രമാണ് അവരെ പിന്തുണച്ചത്. ക്രിസ്ത്യാനികളിൽ 46.17 ശതമാനം പേർ പ്രസ്‌താവനകൾ നിരസിച്ചു, മുസ്ലീങ്ങളിൽ പോലും 29.27 ശതമാനം പേർ വിയോജിപ്പ് പ്രകടിപ്പിച്ചു. പരമ്പരാഗതമായി ബിജെപിയെ സംശയിക്കുന്ന വിഭാഗങ്ങളിൽ നിന്ന് പോലും അത്തരം പരാമർശങ്ങൾ തിരസ്‌കരിക്കപ്പെടുന്നു എന്നത് ദേശീയ സുരക്ഷാ ശ്രമങ്ങളെ ദുർബലപ്പെടുത്തുന്നതായി കാണപ്പെടുന്ന രാഷ്ട്രീയ അജണ്ടകളോടുള്ള വർധിച്ചുവരുന്ന അസ്വസ്ഥതയെ പ്രതിഫലിപ്പിക്കുന്നു. ദേശീയ സുരക്ഷാ ഭീഷണികളോടുള്ള ബിജെപി നേതൃത്വത്തിലുള്ള സർക്കാരിന്റെ ഉറച്ച പ്രതികരണം കേരളത്തിലുടനീളം വ്യാപകമായി സ്വാഗതം ചെയ്യപ്പെട്ടു എന്ന ധാരണയെ ഈ പ്രവണത കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ്. അതുകൊണ്ടാണ് പ്രമുഖ പാർട്ടിയിലെ നേതാക്കൾ ആയിരുന്നിട്ടും അവരുടെ വാക്കുകൾക്ക് അധികം സ്വീകാര്യത ലഭിക്കാതെ പോയത്. ഈ ഫലങ്ങൾ ബിജെപിയെക്കുറിച്ചുള്ള, പ്രത്യേകിച്ച് ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ, വളർന്നുവരുന്ന ശുഭാത്മകമായ ധാരണയെ തന്നെ എടുത്തുകാണിക്കുന്നു. ഇന്ത്യയുടെ സുരക്ഷയുടെയും ദേശീയ താൽപ്പര്യങ്ങളുടെയും സംരക്ഷകനായി സ്വയം അവതരിപ്പിക്കാനുള്ള പാർട്ടിയുടെ ശ്രമങ്ങൾ കൂടുതൽ വ്യാപകമായി മാറാൻ തുടങ്ങിയിരിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സുരക്ഷിതവും സമൃദ്ധവുമായ ഇന്ത്യയ്‌ക്കായുള്ള ശക്തമായ വക്താവായി കൂടുതൽ വോട്ടർമാർ ബിജെപിയെ കാണാൻ തുടങ്ങിയതോടെ, കേരളത്തിൽ ബിജെപിയുടെ സാധ്യതകൾ കൂടുതൽ പ്രതീക്ഷ നൽകുന്നതായാണ് സർവേ ഫലങ്ങളിൽ നിന്ന് വ്യക്തമാവുന്നത്.