തിരുവല്ല നഗരസഭ ചെയർപേഴ്സനെ പ്രതിപക്ഷ അംഗങ്ങള്‍ ചേമ്പറില്‍ ഉപരോധിച്ചു

നഗരസഭ കൗണ്‍സില്‍ യോഗത്തിന്റെ മിനിറ്റ്സ് തിരുത്തി എന്നാരോപിച്ച് തിരുവല്ല നഗരസഭ ചെയർപേഴ്സനെ പ്രതിപക്ഷ അംഗങ്ങള്‍ ചേർന്ന് കൗണ്‍സില്‍ ഹാളിലെ ചേമ്പറില്‍ ഉപരോധിച്ചു.

ഇന്ന് രാവിലെ 11 മണിക്ക് ആരംഭിച്ച കൗണ്‍സില്‍ യോഗത്തിന് ഇടെയാണ് പ്രതിപക്ഷ കക്ഷികളായ എല്‍ഡിഎഫ്, ബിജെപി അംഗങ്ങള്‍ ചേർന്ന് ചെയർപേഴ്സണ്‍ അനു ജോർജിനെ ചേമ്പറില്‍ ഉപരോധിച്ചത്.

കഴിഞ്ഞമാസം നാലാം തീയതി നടന്ന കൗണ്‍സില്‍ യോഗത്തിലെ തീരുമാനങ്ങള്‍ അട്ടിമറിച്ചു എന്നും മിനിട്ട്സില്‍ തിരുത്തല്‍ വരുത്തിയെന്നും ആരോപിച്ച്‌ ഈ മാസം മൂന്നാം തീയതി നടന്ന കൗണ്‍സില്‍ യോഗം പ്രതിപക്ഷ അംഗങ്ങളുടെ ബഹളം മൂലം നിർത്തിവയ്ക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു.


കഴിഞ്ഞമാസം നാലാം തീയതി നടന്ന കൗണ്‍സില്‍ യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ പലതും ഇക്കഴിഞ്ഞ മൂന്നിന് നടന്ന കൗണ്‍സില്‍ യോഗത്തില്‍ അംഗങ്ങള്‍ക്ക് വിതരണം ചെയ്ത മിനുട്ട്സില്‍ രേഖപ്പെടുത്തിയിരുന്നില്ല. ഇവയില്‍ ചിലത് ഒഴിവാക്കുകയും പുതുതായി ചിലത് കൂട്ടിച്ചേർക്കുകയും ചെയ്തിരുന്നു.

ഇതേ തുടർന്ന് അനു ജോർജ് ചെയർപേഴ്സണ്‍ ആയ കാലം മുതലുള്ള മിനിട്ട്സുകള്‍ വിജിലൻസ് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും മൂന്നാം തീയതി നടന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യം ഉയർത്തിയിരുന്നു.

ഇവയെല്ലാം നിഷേധിക്കപ്പെട്ട സാഹചര്യത്തിലാണ് പ്രതിപക്ഷ അംഗങ്ങള്‍ സഭ ബഹിഷ്കരിച്ച്‌ നഗരസഭാ കവാടത്തിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

ഇന്ന് നടന്ന കൗണ്‍സില്‍ യോഗത്തില്‍ മിനുട്ട്സില്‍ വരുത്തിയ തിരുത്തലുകള്‍ മാറ്റണമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കുവാൻ ചെയർപേഴ്സണ്‍ തയ്യാറാവാതെ വന്നതോടെയാണ് പ്രതിപക്ഷ അംഗങ്ങള്‍ ചെയർപേഴ്സനെ ചേമ്ബറില്‍ ഉപരോധിച്ചത്.
ഉപരോധം മുക്കാല്‍ മണിക്കൂറോളം നേരം നീണ്ടുനിന്നു.

മിനുട്ട്സില്‍ തിരുത്തല്‍ വരുത്തുവാൻ തയ്യാറല്ലെന്ന് അറിയിച്ചുകൊണ്ട് ചെയർപേഴ്സണ്‍ യോഗം പിരിച്ചുവിട്ടതായി പ്രഖ്യാപിക്കുകയായിരുന്നു എന്ന് പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു.
അതേസമയം ട്രഷറിയ്ക്ക് ഭൂമി വിട്ടു നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചർച്ച ചെയ്യുന്നതിനായി ആണ് ഇന്ന് അടിയന്തര കൗണ്‍സില്‍ വിളിച്ചു ചേർത്തതെന്നും മറ്റ് വിഷയങ്ങള്‍ അടുത്ത കൗണ്‍സില്‍ ചർച്ച ചെയ്യാമെന്നും പറഞ്ഞതായും പ്രതിപക്ഷ അംഗങ്ങള്‍ ഇത് അംഗീകരിക്കുവാൻ തയ്യാറാവാത്ത സാഹചര്യത്തില്‍ കൗണ്‍സില്‍ യോഗം പിരിച്ചുവിടുകയായിരുന്നു എന്നും ചെയർപേഴ്സണ്‍ അനു ജോർജ് പ്രതികരിച്ചു.

Leave a Reply

spot_img

Related articles

ഓട്ടോമൊബൈൽ മെക്കാനിക്ക് ബസ്സിനടിയിൽ കുടുങ്ങി മരിച്ചു

കുത്തുപറമ്പ് പാട്യത്ത് ഓട്ടോമൊബൈൽ മെക്കാനിക്ക് ബസ്സിനടിയിൽ കുടുങ്ങി മരിച്ചു.പാട്യം പാല ബസാറിലെ സി വി സുകുമാരൻ ( 64) ആണ് മരിച്ചത്. ടൂറിസ്റ്റ് ബസ്...

സ്റ്റൈപ്പന്‍ഡോടുകൂടി കയര്‍ പരിശീലന കോഴ്‌സ്

ആലപ്പുഴ : കയര്‍ ബോര്‍ഡിന്റെ കീഴില്‍ ജില്ലയിലെ കലവൂരില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ കയര്‍ പരിശീലന കേന്ദ്രത്തിലെ കയര്‍ പരിശീലന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ്...

വോക്ക് ഇൻ ഇന്റർവ്യൂ

കോട്ടയം: ജില്ലയിലെ തിരഞ്ഞെടുത്ത സർക്കാർ പ്രൈമറി സ്‌കൂളുകളിൽ വിദ്യാർഥികളുടെ ഇംഗ്ലീഷ് പ്രാവീണ്യം വർധിപ്പിക്കാൻ ലക്ഷ്യമിടുന്ന ഇംഗ്ലീഷ് ലാംഗ്വേജ് എന്റിച്മെന്റ് പ്രോഗ്രാം എന്ന പദ്ധതിയിലേക്ക് റിസോഴ്‌സ്...

പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്കെതിരെ വ്യാജപ്രചാരണം നടത്തിയ അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്കെതിരെ വ്യാജപ്രചാരണം നടത്തിയ അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. കിളിമാനൂര്‍ രാജാരവിവർമ സ്‌കൂളിലെ അധ്യാപിക ചന്ദ്രലേഖയ്ക്കെതിരെയാണ് വിദ്യാഭ്യാസമന്ത്രിയുടെ നിര്‍ദേശ പ്രകാരം സ്കൂൾ മാനെജ്മെന്‍റ് നടപടിയെടുത്തത്....