മോഹൻലാലിനെതിരെ വീണ്ടും ആർഎസ്എസ് മുഖപത്രം ഓർഗനൈസർ. ‘ഗൾഫ് മാധ്യമ’ത്തിന്റെ പരിപാടിയിൽ പങ്കെടുത്തതിൽ വിമർശനം. ഇന്ത്യ പാക് സംഘർഷം നടക്കുമ്പോൾ ജമാഅത്തെ ഇസ്ലാമിയുമായുമായി നടൻ സഹകരിച്ചു. ലഫ് കേണൽ പദവി റദ്ദാക്കണം. പണം കിട്ടിയാൽ പാകിസ്താനിലും പരിപാടിക്ക് പോകുമോ? വിവാദം ആയതിനെത്തുടർന്ന് ലേഖനം പിൻവലിച്ചു. ഓർഗനൈസർ വെബ്സൈറ്റിൽ നിന്ന് ലേഖനം പിൻവലിച്ചു. ഷാർജ എക്സ്പോയുമായി ബന്ധപ്പെട്ടാണ് മോഹൻലാൽ പരിപാടിയിൽ പങ്കെടുത്തത്.മോഹന്‍ലാല്‍ വെറുമൊരു നടന്‍ മാത്രമല്ല, ഇന്ത്യയുടെ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ എന്ന ഓണററി പദവി വഹിക്കുന്ന വ്യക്തിയാണ്. യാഥാസ്ഥിതിക നിലപാടുകള്‍ക്കും സിനിമയോടുള്ള എതിര്‍പ്പിനും പേരുകേട്ട ജമാഅത്തെ ഇസ്ലാമി, ഇതുവരെ ഒരു സിനിമാ നടനെയും ആദരിച്ചിട്ടില്ല. ഇത് കേവലം ഒരു കലാകാരനെന്ന നിലയില്‍ മാത്രമല്ല, ഒരു പ്രത്യേക അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള തന്ത്രപരമായ നീക്കമായിട്ടാണ് മോഹന്‍ലാലിനെ ക്ഷണിച്ചതെന്ന സംശയം ഉയര്‍ത്തുന്നു. സാമ്പത്തിക പ്രോത്സാഹനങ്ങള്‍ ലഭിച്ചാല്‍ പാകിസ്താനിൽ നിന്നും സമാനമായ അംഗീകാരം അദ്ദേഹം സ്വീകരിക്കുമോ എന്ന് പോലും ചോദ്യങ്ങള്‍ ഉയരുന്നതായി ലേഖനം സൂചിപ്പിക്കുന്നു.