മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ 2.0യ്ക്ക് ഇന്ന് തുടക്കം

സമ്പൂർണ ശുചിത്വത്തിനായി സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ 2.0യ്ക്ക് തുടക്കമാകുന്നു. 2024 ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിലാരംഭിച്ച് 2025 മാർച്ച് 30 അന്താരാഷ്ട്ര ശൂന്യമാലിന്യ ദിനത്തിൽ സമ്പൂർണ്ണ ശുചിത്വ കേരള പ്രഖ്യാപനം എന്ന ലക്ഷ്യത്തിലേക്കുള്ള വഴിയാണ് ക്യാമ്പയിൻ.

സംസ്ഥാനതലം മുതൽ ജില്ലാ-തദ്ദേശ സ്വയംഭരണ സ്ഥാപന-വാർഡ് തലം വരെ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങളാണ് സർക്കാർ ആസൂത്രണം ചെയ്തിട്ടുള്ളത്. ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, മലിനീകരണ നിയന്ത്രണ ബോർഡ്, ക്ലീൻ കേരള കമ്പനി, കുടുംബശ്രീ മിഷൻ, കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ട് തുടങ്ങിയവയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പ്രവർത്തന രൂപരേഖ അടിസ്ഥാനമാക്കിയാണ് ക്യാമ്പയിൻ പ്രവർത്തനം.

സമ്പൂർണ്ണ മാലിന്യമുക്ത കേരളം പ്രഖ്യാപനത്തിന് മുന്നോടിയായി സമ്പൂർണ ഹരിത അയൽകൂട്ടം, സമ്പൂർണ ഹരിത ടൂറിസം കേന്ദ്രം, സമ്പൂർണ ശുചിത്വ ഗ്രാമം/നഗരം, സമ്പൂർണ ഹരിത ഓഫീസ്, സമ്പൂർണ ഹരിത വിദ്യാലയം/കലാലയം തുടങ്ങി വിവിധ പ്രഖ്യാപനങ്ങളും നടത്തും.
പ്രാഥമിക ഘട്ടത്തിൽ ജൈവ, അജൈവ, ദ്രവ മാലിന്യങ്ങൾ സംസ്‌ക്കരിക്കുന്നതിലെ വിടവുകൾ കണ്ടെത്തി പരിഹരിക്കും. ടൗണുകളും ടൂറിസം കേന്ദ്രങ്ങളും മാലിന്യമുക്തമാക്കി ഭംഗിയുള്ളതാക്കി മാറ്റാനുള്ള പ്രവർത്തനങ്ങളും ഈ പദ്ധതിയുടെ ഭാഗമാണ്. ജനകീയ ക്യാമ്പയിനിൽ കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, സർവീസ് സംഘടനകൾ, യുവജന സംഘടനകൾ, സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾ, ഗ്രന്ഥശാലകൾ, ക്ലബ്ബുകൾ, പ്രാദേശിക കൂട്ടായ്മകൾ, റസിഡൻസ് അസോസിയേഷനുകൾ, വ്യാപാരി വ്യവസായി സംഘടനകൾ, ടൂർ ഓപ്പറേറ്റർമാർ, ഹോംസ്റ്റേ നടത്തിപ്പുകാർ, ഓട്ടോ – ടാക്‌സി ഡ്രൈവർമാരുടെ യൂണിയനുകൾ, സാമൂഹിക സന്നദ്ധ സംഘടനകൾ, സാമുദായിക- മത സഘടനകൾ, രാഷ്ട്രീയ പാർട്ടികൾ മുതലായവരുടെ പങ്കാളിത്തം ഉറപ്പാക്കും. വിനോദ സഞ്ചാര കേന്ദ്രങ്ങളും കെ.എസ്.ആർടി.സി ബസ് സ്റ്റേഷനുകൾ പോലുള്ള പൊതുയിടങ്ങളും സമ്പൂർണ മാലിന്യമുക്ത കേന്ദ്രങ്ങളാക്കി മാറ്റും.

മാലിന്യത്തിന്റെ അളവ് കുറയ്ക്കൽ, കൃത്യമായി തരംതിരിക്കൽ, ജൈവ മാലിന്യങ്ങളും ദ്രവമാലിന്യങ്ങളും ഉറവിടത്തിൽ സംസ്‌കരിക്കൽ, അജൈവ പാഴ്വസ്തുക്കൾ ഹരിതകർമസേനകൾ വഴി കൈമാറൽ മുതലായ പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം വർധിപ്പിക്കാൻ വേണ്ട ബോധവൽക്കരണ പ്രവർത്തനങ്ങളും ക്യാമ്പയിന്റെ ലക്ഷ്യങ്ങളാണ്. നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ സംസ്ഥാനത്തേക്ക് കടത്തുന്നില്ലെന്ന് ഉറപ്പാക്കാൻ അതിർത്തികളിലും ചെക്‌പോസ്റ്റുകളിലും പരിശോധന കർശനമാക്കി ചെക്‌പോസ്റ്റുകളെ ഹരിത ചെക്‌പോസ്റ്റുകളായി നാമകരണം ചെയ്യും. നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിർമ്മിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും കച്ചവടക്കാർക്കെതിരെയും മലിനീകരണ നിയന്ത്രണ ബോർഡ് കർശന നടപടി കൈക്കൊള്ളും. സർക്കാർ – പൊതുമേഖല സ്ഥാപനങ്ങളിൽ ദ്രവ മാലിന്യ പരിപാലനത്തിനുള്ള സ്വീവേജ് ട്രറ്റ്മെന്റ്‌റ് പ്ലാന്റ് / ഭൂഗർഭ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മിക്കുന്നതിന് അനുമതിയും വകുപ്പുകളുടെ സഹകരണവും ഉറപ്പാക്കും. സർക്കാർ, അർധസർക്കാർ, പൊതുമേഖല ഫാമുകളിൽ ദ്രവ മാലിന്യ പരിപാലന സംവിധാനമൊരുക്കി വെള്ളവും കമ്പോസ്റ്റും കൃഷിക്കായി പ്രയോജനപ്പെടുത്തും. പരിസ്ഥിതി സൗഹൃദ പാക്കിംഗ് പ്രോത്സാഹിപ്പിക്കൽ, സ്വകാര്യ സംരംഭകരുടെ സഹായത്തോടെ എല്ലാ ബ്ലോക്കിലും ഗ്രീൻ സ്റ്റോർ സ്ഥാപിക്കൽ, പ്ലാസ്റ്റിക് ഉൽപാദകർക്കും റീസൈക്ലേഴ്‌സിനും എക്സ്റ്റന്റഡ് പ്രൊഡ്യൂസർ റെസ്‌പോൺസിബിലിറ്റി നിർബന്ധമാക്കൽ, ഓരോ വകുപ്പും അവരവരുടെ പ്രവർത്തന മേഖലയിൽ ഉറപ്പുവരുത്തേണ്ട ഘടകങ്ങൾ നിർണയിച്ച് ഉറപ്പാക്കൽ എന്നിവ ക്യാമ്പയിൻ പ്രവർത്തനത്തിന്റെ ഭാഗമാക്കും. പുനരുപയോഗം സാധ്യമല്ലാത്ത പാഴ്വസ്തുക്കളുടെ അളവ് ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരും.

മാലിന്യ സംസ്‌കരണ രംഗത്ത് നടപ്പിലാക്കിയ വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി 2024 ഡിസംബറിൽ മെഗാ ഇവന്റ് നടത്താനുള്ള തയാറെടുപ്പിലാണ് സർക്കാർ. ശുചിത്വ-മാലിന്യ സംസ്‌കരണം മികച്ച രീതിയിൽ ഭാവി തലമുറയിലേക്കെത്തിക്കാൻ മാലിന്യമുക്തം നവകേരളം ആദ്യഘട്ട ക്യാമ്പെയിനിലൂടെ സാധിച്ചിരുന്നു. ഔപചാരിക വിദ്യാഭ്യാസത്തിലും അനൗപചാരിക വിദ്യാഭ്യാസ പരിപാടികളിലും രാഷ്ട്രീയ, സാംസ്‌കാരിക, ശാസ്ത്ര സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രചാരണ വിദ്യാഭ്യാസ പരിപാടികളിലുമെല്ലാം മാലിന്യ സംസ്‌കരണ രീതികൾ വിഷയമായി അവതരിപ്പിക്കാനും ജനകീയ ബോധവത്കരണം നടത്താനും സർക്കാർ പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞു. ഇതിനൊപ്പം തെറ്റായ മാലിന്യ സംസ്‌കരണ രീതികൾ പിന്തുടരുന്നവർക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കാനും സാധിച്ചു. ശാസ്ത്രീയമായി മാലിന്യം കൈകാര്യം ചെയ്യുന്ന രീതി സമൂഹത്തിന്റെ പൊതുബോധമാക്കി മാറ്റി സമ്പൂർണ ശുചിത്വ കേരളത്തിനായുള്ള പ്രവർത്തനങ്ങൾക്കാണ് സർക്കാർ രണ്ടാം ഘട്ടത്തിൽ ശ്രദ്ധനൽകുന്നത്.

Leave a Reply

spot_img

Related articles

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...

ദിവ്യയെ ക്ഷണിച്ചത് താനല്ല; ആരോപണം നിഷേധിച്ച് കണ്ണൂര്‍ കലക്ടര്‍

എഡിഎം നവീന്‍ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയെ ക്ഷണിച്ചത് താനല്ലെന്ന് ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്‍. യാത്രയയപ്പ്...

കൊമ്പൻ ചെറുശേരി രാജ ചരിഞ്ഞു

കൊമ്പൻ ചെറുശേരി രാജ ചരിഞ്ഞു. കടുത്തുരുത്തി വെള്ളാശേരി സ്വദേശി ചെറുശേരി ബിബിന്റെ ആനയാണു രാജ. 49 വയസുണ്ടായിരുന്നു.ഹൃദയസ്‌തംഭനമാണ് ആന ചരിയാൻ കാരണമെന്നാണു പ്രാഥമിക നിഗമനം. ആനയുടെ...