പാറമ്പുഴ കൂട്ട കൊലപാതകകേസ് പ്രതിയുടെ വധശിക്ഷ റദ്ദാക്കി

20 വർഷം പരോൾ ഇല്ലാത്ത തടവാക്കി ശിക്ഷ കുറച്ച് ഹൈക്കോടതി.

പ്രതിഭാഗം നൽകിയ അപ്പീലിലാണ് പ്രതി ഫിറോസാബാദ് സ്വദേശി നരേന്ദ്രകുമാറിൻ്റെ (35) വധശിക്ഷ റദ്ദാക്കിയത്.

2015 മേയ് 17 നാണ് സംഭവം.

കോട്ടയം പാറമ്പുഴ മൂലേപ്പറമ്പിൽ വീട്ടിൽ ലാലസൻ (60), ആരോഗ്യ വകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടർ ആയ ഭാര്യ പ്രസന്ന (54), മൂത്ത മകൻ പ്രവീൺ ലാൽ (28) എന്നിവരാണ് വീട്ടിൽ കൊല്ലപ്പെട്ടത്.

വീടിനോട് അനുവദിച്ചുള്ള ഡ്രൈ ക്ലീൻ സ്ഥാപനത്തിൽ ജോലി ചെയ്തുവരവേയാണ് പ്രവീണിനോടുള്ള വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ ഇവിടെ തൊഴിലാളിയായിരുന്ന നരേന്ദ്രകുമാർ പ്രവീണിനെയും മാതാപിതാക്കളെയും അതിദാരുണമായി കൊലപ്പെടുത്തി ഏട്ടര പവൻ സ്വർണവുമായി കടന്നത്.

കൊല്ലപ്പെട്ട ലാലസന്റെയും പ്രസന്നകുമാരിയുടെയും ഇളയമകനും പ്രവീണിന്റെ സഹോദരനുമായ വിപിൻ ലാലിനു മൂന്നുലക്ഷം രൂപ നഷ്ടപരിഹാരമായി പ്രതി നൽകണമെന്നും ശിക്ഷാവിധിയിലുണ്ടായിരുന്നു.

മൂന്നുപേരുടെയും കഴുത്തിനു മുകളിലായി ആകെ 45 മുറിവുകളാണ് ഉണ്ടായിരുന്നത്.

കേസിൽ വിചാരണക്കോടതിയാണ് 20 വർഷം കഠിന തടവ് വിധിച്ചിരുന്നത്.

ഇത് അനുഭവിക്കണമെന്നാണ് ഹൈക്കോടതി വിധി.

ഇപ്പോൾ ജയിലിൽ കിടന്ന ഏഴ് വർഷത്തെ ശിക്ഷ കാലയളവ് 20 വർഷത്തിൽ കുറവ് ചെയ്യാമെന്നും കോടതി വിധിച്ചു.

പ്രതിക്ക് വേണ്ടി ഹെെക്കോടതിയിൽ അഡ്വ: എം.പി.മാധവൻകുട്ടി, വിചാരണ കോടതിയിൽ കോടതി നിയോഗിച്ച അഡ്വ. ജിതേഷ് ജെ.ബാബു എന്നിവർ ഹാജരായി.

Leave a Reply

spot_img

Related articles

കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി സ്‌ഥാപകൻ പി.വി. രാമവാരിയരുടെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ

കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി സ്‌ഥാപകൻ പി.വി. രാമവാരിയരുടെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ.കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി (എവിപി) സ്‌ഥാപകൻ പി.വി. രാമവാരിയരുടെ മകളും മുൻ...

പട്ടാപ്പകല്‍ കുളിക്കടവില്‍ 56 കാരിക്ക് പീഡനം

മാന്നാറില്‍ കുളിക്കടവില്‍ വച്ച്‌ 56 കാരിയെ പീഡിപ്പിച്ചു. പമ്പാനദിയുടെ തീരത്തുള്ള കുളിക്കടവില്‍ വച്ച്‌ തുണി അലക്കുന്നതിനിടെയായിരുന്നു സംഭവം.ക്രൂര പീഡനത്തിന് ഇരയായ ഇവർ പരുമലയിലെ സ്വകാര്യ...

എരുമേലിയിൽ കള്ളപ്പണവുമായി ഒരാൾ പിടിയിൽ

എരുമേലിയിൽ അരക്കോടിയിലധികം രൂപയുടെ കള്ളപ്പണവുമായി ഒരാൾ പിടിയിൽ.കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് മതിയായ രേഖകളില്ലാതെ കൊണ്ട് വന്ന അറുപത് ലക്ഷത്തിലധികം...

കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദനം

കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദനം.ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് യുവതി ഉൾപ്പെടുന്ന നാലംഗ സംഘം മർദിച്ചത്. യുവതിയുമായി ലൈം ഗികബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതോടെ ക്രൂരമായി മർദിച്ചെന്നാണ് എഫ്ഐആർ....