എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലാണ് പരാതി. ഗർഭഛിത്രം നടത്തി എന്നാണ് പരാതി. അഭിഭാഷകനായ ഷിന്റോ സെബാസ്റ്റ്യനാണ് പരാതി നൽകിയിരിക്കുന്നത്. രാഹുലിന് കൂടുതൽ കുരുക്കായാണ് ശബ്ദസന്ദേശങ്ങളും ചാറ്റുകളും പുറത്തുവന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബാലാവകാശ കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്. ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചെന്ന ശബ്ദ സന്ദേശത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി. ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ച സംഭവത്തിൽ അന്വേഷണം വേണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു. ആരോപണങ്ങളിൽ പുകഞ്ഞാണ് രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത്. ആരോപണങ്ങൾ നിഷേധിച്ചും പരാതിക്കാരെ വെല്ലുവിളിച്ചും രാഹുൽ പ്രതിരോധിച്ചു. രാജി വെച്ചില്ലെങ്കിൽ സ്ഥാനത്ത് നിന്ന് നീക്കുമെന്ന ഹൈക്കമാൻഡ് നിലപാടോടെ വി ഡി സതീശനും സംസ്ഥാന നേതൃത്വവും കൈവിടുകയായിരുന്നു

