ഹോട്ടലില്‍ നടന്ന പൊലീസ് പരിശോധന; ശ്രീമതി ടീച്ചർ ഉൾപ്പെടെയുള്ളവർ മറുപടി പറയണം; ഷാനിമോള്‍ ഉസ്മാൻ

രാത്രി വൈകി പാലക്കാട് വനിതാ കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടലില്‍ നടന്ന പൊലീസ് പരിശോധനയെ വിമർശിച്ച്‌ ഷാനിമോള്‍ ഉസ്മാൻ. തൊട്ടടുത്ത റൂമിൽ താമസിച്ചിരുന്ന ശ്രീമതി ടീച്ചർ ഉൾപ്പെടെയുള്ളവർ മറുപടി പറയണം

ഇതേ ഹോട്ടലില്‍ തൊട്ടടുത്ത മുറിയില്‍ ശ്രീമതി ടീച്ചറാണ് താമസിക്കുന്നത്. അവരിതിന് മറുപടി പറയണം. സ്ത്രീത്വത്തെ അപമാനിച്ച നടപടിയാണ് ഉണ്ടായത്.

തങ്ങളെ ഇവിടെ നിന്ന് പിന്തിരിപ്പിക്കാനാണ് ഈ ശ്രമമെങ്കില്‍ തെരഞ്ഞെടുപ്പ് തീരുന്നത് വരെ ഇവിടെ തന്നെ കാണു. പരാക്രമം സ്ത്രീകളോടല്ല വേണ്ടത്. സ്ത്രീകളുടെ മുറിയിലേക്ക് വനിതാ പൊലീസില്ലാതെ പോയത് ശരിയായില്ലെന്ന് പറയുന്നതിന് പകരം സിപിഎമ്മും ബിജെപിയും ഒരുമിച്ച്‌ നിന്ന് ഇന്നലെ പ്രശ്നമുണ്ടാക്കുകയാണ് ചെയ്തതെന്നും ഷാനിമോള്‍ ആരോപിച്ചു.

രാത്രി 10.45 ഓടെയാണ് താൻ ഇന്നലെ രാത്രി കിടന്നത്. 12 കഴിഞ്ഞപ്പോഴാണ് വാതിലില്‍ മുട്ട് കേട്ടത്. നൈറ്റ് ഡ്രൈസിലായിരുന്നു താൻ. വാതിലിൻ്റെ ചെറിയ ലെൻസിലൂടെ നോക്കിയപ്പോള്‍ പൊലീസ് യൂണിഫോമില്‍ നാല് പേരായിരുന്നു. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ പരിശോധനയെന്ന് പറഞ്ഞു. ഈ സമയത്താണോ പൊലീസ് പരിശോധനയെന്ന് ചോദിച്ചു. കതക് തുറക്കാൻ ആവശ്യപ്പെട്ടപ്പോള്‍ സമ്മതിച്ചില്ല. അപ്പോഴേക്കും താൻ നൈറ്റ്ഡ്രസ് മാറി ധരിച്ചു.

അവർ മടങ്ങി 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ പുറത്ത് ബഹളമായി. യൂണിഫോം ഇട്ടവരും ഇടാത്തവരും കൂട്ടത്തില്‍ ഉണ്ടായിരുന്നു. പൊലീസ് ഐഡൻ്റിറ്റി കാർഡ് കാണിച്ചില്ല. അവർ പൊലീസുകാർ തന്നെയാണെന്ന് താനെങ്ങനെ അറിയും? താൻ തടഞ്ഞപ്പോഴേക്കും അവിടെ താഴെ ബഹളം കേട്ടു. കുറച്ച്‌ കഴിഞ്ഞ് ഒരു വനിതാ പൊലീസുകാരി വന്നു. തൻ്റെ ദേഹവും മുറിക്കകത്ത് മുഴുവൻ സാധനങ്ങളും ബാത്ത്റൂമും പരിശോധിച്ചു.

അതിന് ശേഷം അവർ മടങ്ങാൻ തുനിഞ്ഞപ്പോള്‍ എന്ത് കിട്ടിയെന്ന് എഴുതി നല്‍കണമെന്ന് ആവശ്യപ്പെട്ടു. അവരെ താൻ തടഞ്ഞു. പിന്നീട് അവർ എഴുതി നല്‍കാമെന്ന് പറഞ്ഞപ്പോള്‍ താൻ പിന്മാറി. അപ്പോഴേക്കും വലിയ ബഹളമായി. എഎ റഹീമിൻ്റെ സംസ്കാരമല്ല തൻ്റേത്. അർത്ഥവും അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളാണ് റഹീം ഉന്നയിച്ചത്. സ്ത്രീയെന്ന തൻ്റെ സ്വത്വത്തെ ചോദ്യം ചെയ്യുന്ന നടപടിയാണിത്. എ എ റഹീമിനെതിരെ അതിരൂക്ഷ വിമർശനം ഷാനിമോൾ ഉന്നയിച്ചു.

പൊലീസിന്‍റെ സഹായത്തോടെ സിപിഎം നടത്തുന്ന നാടകമാണ് ഹോട്ടലിലെ റെയിഡെന്ന് വികെ ശ്രീകണ്ഠൻ എംപിയും ഷാഫി പറമ്പില്‍ എം പി യും

തങ്ങള്‍ ഓടിയൊളിച്ചെന്നാണ് പറയുന്നത്. അത് തെളിയിച്ചാല്‍ മുടി മൊട്ടയടിക്കുമെന്ന് വികെ ശ്രീകണ്ഠൻ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കൻമാരുടെ നേതാവ് പരിശോധിച്ചു, എന്നിട്ട് എന്ത് കിട്ടി എന്ന് പൊലീസ് വ്യക്തമാക്കണമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.

സിപിഎമ്മിന്‍റെ നാടകം ജനം കാണുന്നുണ്ട്. സിപിഎം ബിജെപി നേതാക്കളുടെ മുറിയില്‍ പരിശോധന നടത്തിയില്ല. ഈ തിരക്കഥയൊക്കെ എന്തിനാണെന്ന് ജനത്തിന് മനസിലാകുന്നുണ്ടെന്ന് ഷാഫി പറഞ്ഞു. തങ്ങളുടെ മുറിയില്‍ കയറി പരിശോധിച്ചിട്ട് എന്ത് കിട്ടിയെന്ന് പൊലീസ് എഴുതി നല്‍ണമെന്ന് ബിന്ദുകൃഷ്ണയും ഷാനിമോള്‍ ഉസ്മാനും ആവശ്യപ്പെട്ടു. പത്ത് പതിനഞ്ച് ദിവസമായി താമസിക്കുന്ന മുറിയാണ്. പൊലീസുകാരുള്‍പ്പടെ തന്‍റെ പ്രൈവസിയിലേക്ക് കടന്നുകയറുയാണ് ചെയ്തത്. ഒരു വനിതാ പൊലീസുകാർ പോലും സംഘത്തിലുണ്ടായിരുന്നില്ലെന്ന് ഷാനിമോള്‍ ഉസ്മാൻ പറഞ്ഞു.

Leave a Reply

spot_img

Related articles

മേശയുടെ ഗ്ലാസ് പൊട്ടി വീണ് അഞ്ച് വയസുകാരൻ മരിച്ചു

കുണ്ടറയിൽ മേശയുടെ ഗ്ലാസ് പൊട്ടി വീണ് പരിക്കേറ്റ് അഞ്ച് വയസുകാരൻ മരിച്ചു.കുമ്പളം സ്വദേശികളായ സുനീഷ് - റൂബി ദമ്പതികളുടെ മകൻ എയ്‌ദൻ ആണ് മരിച്ചത്....

നിലമ്പൂരിൽ എൽഡിഎഫിന് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ആശാവർക്കർമാരുടെ പ്രചാരണം

നിലമ്പൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ആശാവർക്കർമാരുടെ പ്രചാരണം. വോട്ടർമാരെ നേരിട്ട് കണ്ടാണ് സർക്കാർ പ്രതിനിധിയെ പരാജയപ്പെടുത്തണമെന്ന് ആശാവർക്കർമാർ ആവശ്യപ്പെടുന്നത്. സർക്കാർ ആശാവർക്കർമാരോട്...

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാരികൾ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചു

നടൻ കൃഷ്ണകുമാറും മകൾ ദിയ കൃഷ്ണ്‌ണയും നൽകിയ സാമ്പത്തിക തട്ടിപ്പിൽ പ്രതികളായ മൂന്ന് ജീവനക്കാരികൾ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചു.തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയെയാണ്...

ജാതി സെൻസസ് : എൻ എസ് എസ് നിവേദനം നൽകി

ജാതി സെൻസസ് നടപ്പാക്കുന്നതിൽനിന്നു പിന്മാറണമെന്നാവശ്യപ്പെട്ടു രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്സഭാ സ്പീക്കർ, ആഭ്യന്തരമന്ത്രി എന്നിവർക്ക് എൻഎസ്എസ് നിവേദനം നൽകി. രാജ്യത്തെ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും...