ആഗോള അയ്യപ്പസംഗമത്തിലെ ഇടപാടുകൾ സുതാര്യമാണെന്നും സ്പോൺസർഷിപ്പിലൂടെ നാല് കോടി രൂപ ലഭിച്ചുവെന്നും മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത്. ബോർഡിൽനിന്നെടുത്ത മൂന്ന് കോടി രൂപ തിരിച്ചടച്ചു. ഇക്കാര്യങ്ങൾ വിശദമാക്കി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവ ർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വിശദീകരിച്ചത്.അയ്യപ്പസംഗമത്തിന് ദേവസ്വം ബോർഡിന്റെ ഫണ്ടിൽ നിന്നു പണം ചെലവാക്കി ല്ലെന്നും സ്പോൺസർഷിപ്പിലൂടെയാണ് അയ്യപ്പസംഗമം നടത്തുന്നതെന്നുമാണ് ഹൈക്കോടതിയെ മുൻപ് ദേവസ്വം ബോർഡ് ധരിപ്പിച്ചിരുന്നത്.ബോർഡിൽനിന്നു മൂന്ന് കോടി രൂപ മുൻകൂറായി ചെലവഴിക്കുകയായിരുന്നു. എന്നാൽ സ്പോൺസർഷിപ്പിലൂടെ പണം ലഭിച്ച കാര്യം കോടതിയെ ദേവസ്വം ബോർഡ് അറിയിച്ചിരുന്നില്ല.

