പരിസരമാകെ സള്‍ഫർ മണം പരന്നു……

മെക്സിക്കോയിലെ ഒരു അഗ്നിപര്‍വ്വതമാണ് പ്യാരിക്യൂട്ടിന്‍.

1943 ഫെബ്രുവരി 20-ന് മെക്സിക്കോയിലെ പ്യാരിക്യൂട്ടിന്‍ എന്ന ഗ്രാമത്തിലെ പുലിഡോ എന്ന കൃഷിക്കാരന്‍ അടുത്ത കൃഷിക്കായി വയല്‍ ഒരുക്കുന്നതിന്‍റെ ഭാഗമായി ഉണങ്ങിയ ചെടികളും ഇലകളും കൂന കൂട്ടി കത്തിച്ചു.

വൈകുന്നേരമായപ്പോള്‍ വിചിത്രമായ ഒരു കാര്യമാണ് അയാള്‍ കണ്ടത്.

കൃഷിസ്ഥലത്തെ മണ്ണ് 150 അടിയോളം ഉയര്‍ന്നുനില്‍ക്കുന്നു. മണ്ണ് പിളരുന്ന ശബ്ദവും കുലുക്കവുമുണ്ടായി.

ഉയര്‍ന്ന കുന്നിന്‍റെ മധ്യഭാഗത്തു നിന്ന് ചാരവും പുകയും പുറത്തുവന്നു.

പരിസരമാകെ സള്‍ഫറിന്‍റെ മണം പരന്നു. ഒരു വിധത്തില്‍ പുലിഡോ അവിടെ നിന്നും രക്ഷപ്പെട്ടു.

യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്താണെന്നുവെച്ചാല്‍ അവിടെ ഒരു അഗ്നിപര്‍വ്വതം ഉയര്‍ന്നതായിരുന്നു.

പ്യാരിക്യൂട്ടിന്‍. രണ്ടു ദിവസത്തിനുള്ളില്‍ അതിന് ഇരട്ടിപൊക്കമായി.

ലാവ പുറത്തേക്കൊഴുകിയപ്പോള്‍ ഗ്രാമത്തിലുള്ളവരെ മാറ്റിപാര്‍പ്പിച്ചു.

1353 അടി വരെ ഉയരം വെച്ച അഗ്നിപര്‍വ്വതം 1952-നു ശേഷം പൊട്ടിത്തെറിച്ചിട്ടില്ല.

ഇന്ന് ഇവിടം പികോസോസീ ടാന്‍സിറ്റാരോ നാഷണല്‍ പാര്‍ക്കിന്‍റെ ഭാഗമാണ്.

ടൂറിസ്റ്റുകള്‍ അഗ്നിപര്‍വ്വതം സന്ദര്‍ശിക്കാന്‍ വരുന്നു.

തോമസ് പി.ലൂയിസ് കുട്ടികള്‍ക്കായി 1983-ല്‍ എഴുതിയ ഹില്‍ ഓഫ് ഫയര്‍ എന്ന കഥ പ്യാരിക്യൂട്ടിനെപ്പറ്റിയുള്ളതാണ്.

Leave a Reply

spot_img

Related articles

ഈദുൽ അദ്ഹ ചരിത്രം

ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾക്കിടയിൽ വളരെ ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുന്ന ഒന്നാണ് വലിയ പെരുന്നാൾ എന്നറിയപ്പെടുന്ന ഈദുൽ അദ്ഹ. ഇസ്‌ലാമിക ചരിത്രത്തിൽ ത്യാഗത്തിൻ്റെയും വിശ്വാസത്തിൻ്റെയും മാഹാത്മ്യം വിളിച്ചോതുന്ന ഉത്സവമാണ് വലിയ...

വലിയ പെരുന്നാളിന് എളുപ്പത്തിൽ തയ്യാറാക്കാം ചട്ടിപ്പത്തിരി

വലിയ പെരുന്നാൾ വരവായി. പെരുന്നാളിന് സ്‌പെഷ്യലായി പണ്ടുകാലം മുതൽക്കേ അടുക്കളകളിൽ പ്രത്യേകമായി പല വിഭവങ്ങളും ഉണ്ടാക്കാറുണ്ടായിരുന്നു. അതിലൊരു പ്രാധാനിയായ വിഭവമാണ് ചട്ടിപ്പത്തിരി. വളരെ രുചികരവും,...

കൺമണിക്ക് എന്തു കൊടുക്കണം?

ആദ്യത്തെ കൺമണി ജനിക്കുമ്പോൾ മുതൽ അമ്മമാർക്ക് ആധിയാണ്. എന്ത് ആഹാരം കൊടുക്കണം. കടുത്ത വേനലിൽ ഇത്തിരിപ്പോന്ന കുഞ്ഞ് ദാഹിച്ചുവലയുമോ?… മൂന്നുമാസം വരെ മുലപ്പാൽ മാത്രം...

ക്ലിയോപാട്ര കുളിച്ചിരുന്നത് കഴുതപ്പാലിൽ!

ഈജിപ്തിലെ രാജ്ഞിയായിരുന്ന ക്ലിയോപാട്ര തൻ്റെ സൗന്ദര്യവും ചർമ്മത്തിൻ്റെ യൗവനവും കാത്തുസൂക്ഷിച്ചത് കഴുതപ്പാലിൽ കുളിച്ചിട്ടായിരുന്നുവെന്ന് പറയപ്പെടുന്നു. ദിവസേനയുള്ള പരിചരണത്തിന് 700 കഴുതകളെ ആവശ്യമായിരുന്നു. സമീപകാല ശാസ്ത്രീയ പഠനങ്ങൾ അനുസരിച്ച്...