തിരുവനന്തപുരം: വീണ്ടുമൊരു കാലവർഷം എത്തിയിരിക്കുകയാണ്.
മുൻകാല ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ കാലവർഷത്തെ ജാഗ്രതയോടെ നേരിടാൻ തയാറെടുക്കുകയാണ് കേരളം.
വൊളന്റിയർമാർ മുതൽ ഹെലികോപ്റ്ററുകൾ വരെ ഒരുങ്ങിക്കഴിഞ്ഞു.
അസാധാരണ മഴ’യെ നേരിടാൻ ഒരുങ്ങിയിരിക്കുകയാണ് കേരളം.
കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമനുസരിച്ച് സാധാരണയിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മനസിലാക്കാം.
ദുരന്തമുണ്ടായാൽ നേരിടാൻ 15,000 ത്തിൽ അധികം പരിശീലനം ലഭിച്ച വൊളന്റിയർമാരുടെ സേനയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി പറയുന്നു.
ഹെലിപാഡുകളുടെയും, ഹെലികോപ്റ്റർ ഇറങ്ങുന്ന സ്ഥലങ്ങളുടെയും പട്ടികയും തയാറാക്കിക്കഴിഞ്ഞു.
മുൻകാലത്ത് ദുരന്ത രക്ഷാ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങിയവരുമായി സർക്കാർ ബന്ധപ്പെടുന്നുണ്ട്.
താലൂക്ക് തലത്തിൽ എമർജൻസി ഓപ്പറേഷൻ റൂമുകൾ രൂപീകരിച്ചുകഴിഞ്ഞു.
ദുരന്ത നിവാരണത്തിന് പണം വിനിയോഗിക്കാനുള്ള ഫണ്ട് സജ്ജമാക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളിൽ വർക്കിങ് ഗ്രൂപ്പ് രൂപീകരിച്ചു.
വിശദമായ നിർദേശങ്ങൾ നൽകി പരിശീലനം നൽകിയിട്ടുമുണ്ട്.
ദുരന്ത നിവാരണ വകുപ്പിന്റെ ചുമതല മുഖ്യമന്ത്രി ഏറ്റെടുത്തിരിക്കയാണ്.
ഇപ്പോൾ തദ്ദേശ സ്ഥാപനങ്ങൾക്കാണ് ദുരന്തനിവാരണത്തിന്റെ ചുമതല.