രാമേശ്വരം പാമ്പന്‍പാലം 110 വര്‍ഷം

തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയുടെ ഭാഗമായ പാമ്പന്‍ദ്വീപിനെ പ്രധാന കരയുമായി ബന്ധിപ്പിക്കുന്ന പാലമായ പാമ്പന്‍ പാലം 110 വര്‍ഷം പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

തീവണ്ടിപ്പാലവും റോഡുപാലവും ഉണ്ടെങ്കിലും തീവണ്ടിപ്പാലത്തെയാണ് സാധാരണ പാമ്പന്‍പാലമെന്ന് വിശേഷിപ്പിക്കാറുള്ളത്.

പാമ്പന്‍പാലം ഇന്ത്യയിലെ എഞ്ചിനീയറിംഗ് വിസ്മയങ്ങളില്‍ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. കപ്പലുകള്‍ക്ക് കടന്നുപോകാന്‍ സൗകര്യമൊരുക്കി പാലത്തിന്‍റെ മധ്യഭാഗം ഇരുദിശയിലേക്കും മാറ്റാന്‍ കഴിയുന്ന രീതിയിലാണ് പാലത്തിന്‍റെ നിര്‍മ്മാണം.

പ്രധാന കരയ്ക്കും രാമേശ്വരം സ്ഥിതിചെയ്യുന്ന പാമ്പന്‍ദ്വീപിനും ഇടയിലുള്ള പാക്കടലിടുക്കിന് കുറുകെയാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്.

1914 ഫെബ്രുവരി 24-ന് പാലത്തിന്‍റെ പണി പൂര്‍ത്തിയായി.

ശ്രീലങ്ക വഴിയുള്ള വ്യാപാരം സുഗമമാക്കാന്‍ ബ്രിട്ടീഷുകാരാണ് പാലം നിര്‍മ്മിച്ചത്.

രാമേശ്വരത്തിന്‍റെ ഏറ്റവും കിഴക്കുഭാഗത്ത് സമുദ്രത്തിലേക്ക് നീണ്ടുകിടക്കുന്ന തുരുത്താണ് ധനുഷ്കോടി.

ഇവിടെ നിന്ന് ശ്രീലങ്കയിലേക്ക് 16 കിലോമീറ്റര്‍ ദൂരമാണുള്ളത്. രാമായണത്തില്‍ രാവണനെ കൊല്ലാന്‍ ശ്രീരാമന്‍ ലങ്കയിലേക്ക് പോയത് ഇതുവഴിയാണെന്നാണ് ഐതിഹ്യം.

നിര്‍മ്മിച്ച സമയത്ത് പാമ്പന്‍ തീവണ്ടിപ്പാലം ധനുഷ്കോടി വരെയുണ്ടായിരുന്നു.

എന്നാല്‍ 1964 ഡിസംബര്‍ 22-ന് രാത്രിയുണ്ടായ അതിശക്തമായ ചുഴലിക്കാറ്റില്‍ ധനുഷ്കോടി ഭാഗത്തെ പാലം തകര്‍ന്നു.

ധനുഷ്കോടിയിലേക്ക് പോവുകയായിരുന്ന ഒരു ട്രെയിന്‍ കടലിലേക്ക് ഒലിച്ചുപോയി.

ആരും തന്നെ രക്ഷപ്പെട്ടില്ല.

ധനുഷ്കോടി പട്ടണവും റോഡും തീവണ്ടിപ്പാലവും എല്ലാം പൂര്‍ണമായി നശിച്ചുപോയി.

അവശേഷിച്ച പാമ്പന്‍പാലത്തിന് സാരമായ കേടും സംഭവിച്ചു.

പിന്നീട് പുതുക്കിപ്പണിതതാണ് ഇന്നത്തെ പാലം.

ദുരന്തത്തിനു ശേഷം ധനുഷ്കോടിയില്‍ ഏതാനും അവശിഷ്ടങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ.

ബാക്കിയെല്ലാം കടലെടുത്തു.

ഇപ്പോള്‍ പാമ്പന്‍പാലം രാമേശ്വരം വരെ മാത്രമേയുള്ളൂ.

നേരത്തേ മീറ്റര്‍ഗേജ് പാളമായിരുന്ന പാമ്പന്‍റെയില്‍വേപ്പാലം 2007-ല്‍ ബ്രോഡ്ഗേജ് ആക്കിമാറ്റി.

145 തൂണുകളും 40 അടി വീതിയുള്ള ഉരുക്കുഗര്‍ഡറുമുള്ള പാലത്തിന്‍റെ നീളം 2057 മീറ്ററാണ്.

Leave a Reply

spot_img

Related articles

ഈദുൽ അദ്ഹ ചരിത്രം

ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങൾക്കിടയിൽ വളരെ ഉത്സാഹത്തോടെ ആഘോഷിക്കപ്പെടുന്ന ഒന്നാണ് വലിയ പെരുന്നാൾ എന്നറിയപ്പെടുന്ന ഈദുൽ അദ്ഹ. ഇസ്‌ലാമിക ചരിത്രത്തിൽ ത്യാഗത്തിൻ്റെയും വിശ്വാസത്തിൻ്റെയും മാഹാത്മ്യം വിളിച്ചോതുന്ന ഉത്സവമാണ് വലിയ...

വലിയ പെരുന്നാളിന് എളുപ്പത്തിൽ തയ്യാറാക്കാം ചട്ടിപ്പത്തിരി

വലിയ പെരുന്നാൾ വരവായി. പെരുന്നാളിന് സ്‌പെഷ്യലായി പണ്ടുകാലം മുതൽക്കേ അടുക്കളകളിൽ പ്രത്യേകമായി പല വിഭവങ്ങളും ഉണ്ടാക്കാറുണ്ടായിരുന്നു. അതിലൊരു പ്രാധാനിയായ വിഭവമാണ് ചട്ടിപ്പത്തിരി. വളരെ രുചികരവും,...

കൺമണിക്ക് എന്തു കൊടുക്കണം?

ആദ്യത്തെ കൺമണി ജനിക്കുമ്പോൾ മുതൽ അമ്മമാർക്ക് ആധിയാണ്. എന്ത് ആഹാരം കൊടുക്കണം. കടുത്ത വേനലിൽ ഇത്തിരിപ്പോന്ന കുഞ്ഞ് ദാഹിച്ചുവലയുമോ?… മൂന്നുമാസം വരെ മുലപ്പാൽ മാത്രം...

ക്ലിയോപാട്ര കുളിച്ചിരുന്നത് കഴുതപ്പാലിൽ!

ഈജിപ്തിലെ രാജ്ഞിയായിരുന്ന ക്ലിയോപാട്ര തൻ്റെ സൗന്ദര്യവും ചർമ്മത്തിൻ്റെ യൗവനവും കാത്തുസൂക്ഷിച്ചത് കഴുതപ്പാലിൽ കുളിച്ചിട്ടായിരുന്നുവെന്ന് പറയപ്പെടുന്നു. ദിവസേനയുള്ള പരിചരണത്തിന് 700 കഴുതകളെ ആവശ്യമായിരുന്നു. സമീപകാല ശാസ്ത്രീയ പഠനങ്ങൾ അനുസരിച്ച്...