ഓഡിറ്റർ രമേശിനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

2013-ൽ കൊല്ലപ്പെട്ട അന്തരിച്ച ബി.ജെ.പി നേതാവിനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വികാരാധീനനായി പ്രസംഗം നിർത്തി.

സേലത്ത് പൊതുറാലിയെ അഭിസംബോധന ചെയ്യവെ, അന്തരിച്ച ബിജെപി നേതാവ് കെ എൻ ലക്ഷ്മണൻ ഉൾപ്പെടെ ജില്ലയുമായി ബന്ധപ്പെട്ട വ്യക്തിത്വങ്ങളെ മോദി അനുസ്മരിച്ചു.

എന്നാൽ ഓഡിറ്റർ രമേശിനെക്കുറിച്ച് പറഞ്ഞപ്പോൾ അദ്ദേഹം വികാരാധീനനായി.

“ഇന്ന്, ഓഡിറ്റർ രമേശിനെ ഞാൻ ഓർക്കുന്നു,” മോദി പറഞ്ഞു.

തുടർന്ന് ഒരു മിനിറ്റിലധികം മോദി പ്രസംഗം നിർത്തി.

ജനക്കൂട്ടം ഏതാനും നിമിഷങ്ങൾ നിശബ്ദരാവുകയും പിന്നീട് മോദിയെ പിന്തുണച്ച് മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

പ്രസംഗം പുനരാരംഭിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു, “നിർഭാഗ്യവശാൽ, സേലത്തെ എൻ്റെ രമേഷ് നമുക്കിടയിൽ ഇല്ല.”

“രമേശ് രാവും പകലും പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്തു.”

“അദ്ദേഹം നല്ല പ്രാസംഗികനായിരുന്നു. എന്നാൽ അദ്ദേഹം കൊല്ലപ്പെട്ടു,”

അന്തരിച്ച ബിജെപി നേതാവിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.

ഓഡിറ്ററായ വി രമേഷ് സേലം ആസ്ഥാനമായുള്ള പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു.

52 കാരനായ ബി.ജെ.പി നേതാവിനെ 2013 ജൂലൈ 19 ന് അജ്ഞാതരായ അക്രമികൾ വീടിന് സമീപം വെച്ച് ആക്രമിച്ചു.

രാത്രി 9 മണിയോടെ പാർട്ടി കാര്യങ്ങൾ ചർച്ച ചെയ്യാൻ ഓഫീസിലേക്ക് പോയ ബി.ജെ.പി നേതാവ് തൻ്റെ വസതിയിലേക്ക് മടങ്ങുന്നതിനിടെ നാല് പേർ ചേർന്ന് ആക്രമിക്കുകയായിരുന്നു.

അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി കൊലപാതകത്തെക്കുറിച്ച് വിളിച്ച് അന്വേഷിച്ചിരുന്നു.

ഓഡിറ്റർ രമേശിനെക്കുറിച്ചുള്ള അന്വേഷണത്തിൽ പുരോഗതിയുണ്ടാകാത്തതിൽ തമിഴ് നാട് ജയലളിത സർക്കാരിൽ മോദി അത്ര തൃപ്തനല്ലെന്ന് ബിജെപി നേതാക്കൾ പറഞ്ഞിരുന്നു.

തമിഴ്‌നാട്ടിൽ പാർട്ടിയുടെ വളർച്ചയ്ക്ക് നൽകിയ സംഭാവനകൾ അനുസ്മരിച്ചുകൊണ്ട് പരേതനായ ലക്ഷ്മണന് പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചു.

“ലക്ഷ്മണൻ ജി വഹിച്ച പങ്ക് എക്കാലവും സ്മരിക്കപ്പെടും.”

“സംസ്ഥാനത്ത് ബിജെപിയുടെ വിപുലീകരണത്തിന് അദ്ദേഹം നൽകിയ സംഭാവന അവിസ്മരണീയമാണ്. സംസ്ഥാനത്ത് നിരവധി സ്‌കൂളുകളും അദ്ദേഹം ആരംഭിച്ചു.”

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്.കോണ്‍ഗ്രസില്‍ നിന്ന് കെ മുരളീധരനും, എല്‍ഡിഎഫില്‍ നിന്ന് സിറ്റിംഗ് എംഎല്‍എ വി കെ പ്രശാന്തും, ബി...

വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്.വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം ലോക്‌സഭാ...

പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെ അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെയും അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം.സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച്‌...

ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി

ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി.ബിഹാർ മുഖ്യമന്ത്രി പദത്തില്‍ തുടർന്ന നിതീഷ് കുമാർ പടിയിറങ്ങുന്നു.നിതീഷിന്റെ മകൻ നിഷാന്തിന് ഉപമുഖ്യമന്ത്രി പദം നല്‍കും.ആരോഗ്യ പ്രശ്‌നങ്ങളുള്ള...