തന്റെ അഭിപ്രായങ്ങള്‍ വ്യക്തിപരമായതാണെന്നും അത് അംഗീകരിക്കാനോ നിരസിക്കാനോ ഏവർക്കും സമ്പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്നും ശശി തരൂർ എം പി

താൻ കോണ്‍ഗ്രസ് പാർട്ടിയുടെയോ കേന്ദ്ര സർക്കാരിന്റെയോ ഔദ്യോഗിക വക്താവല്ലെന്നുമാണ് തരൂർ വിശദീകരിച്ചത്. “സമയവും സാഹചര്യവും പരിഗണിച്ചാണ് ഞാൻ പ്രതികരിച്ചത്. ഒരു ഇന്ത്യക്കാരനായിട്ടാണ് ഞാൻ സംസാരിച്ചത്, മറ്റ് ആര്‍ക്കും വേണ്ടി സംസാരിച്ചിട്ടില്ല,” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. തന്റെ പ്രസ്താവന സർക്കാരിന്റെയും പാർട്ടിയുടെയും നിലപാടല്ലെന്നും അദ്ദേഹം വ്യക്തമാക്കി.എല്ലാവർക്കും അഭിപ്രായസ്വാതന്ത്ര്യം ഉള്ള നാടാണ് നമ്മുടെ ഇന്ത്യ.അതുകൊണ്ടുതന്നെ ഏവർക്കും അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതികരണങ്ങളും പങ്കുവയ്ക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.“ഞാൻ പങ്കുവച്ചത് എന്റെ കാഴ്ചപ്പാടാണ്. അതിനോട് ആരെങ്കിലും യോജിക്കാം, അല്ലെങ്കില്‍ വിയോജിക്കാം. എന്നെ വിമർശിക്കാം, അതൊന്നും തികച്ചും സ്വാഭാവികമാണ്,” എന്ന് തരൂർ പറഞ്ഞു. പാർട്ടിയോട് ലയിച്ച നിലപാടല്ല താൻ പ്രകടിപ്പിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...