ജയിൽ വാസവും പുസ്തക വായനയും തൻ്റെ ജീവിതം തന്നെ മാറ്റിമറിച്ചെന്ന് ഷൈൻ ടോം ചാക്കോ

‘‘എന്തിനാണ് ഇവരെ ട്രാൻസ് വുമൺ എന്നു വിളിക്കുന്നത്? എന്തുകൊണ്ടാണ് പെണ്ണായി അംഗീകരിക്കാൻ നമുക്കിത്ര പ്രയാസം?’’

-നടൻ ഷൈൻ ടോം ചാക്കോ നിലപാട് വ്യക്തമാക്കുന്നു.

ജയിൽ വാസവും പുസ്തക വായനയും തൻ്റെ ജീവിതം തന്നെ മാറ്റിമറിച്ചെന്ന് ഷൈൻ – അമയ പ്രസാദ് എഴുതിയ ‘പെണ്ണായ ഞാൻ’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ ഷൈൻ ടോം നിലപാടുകൾ വ്യക്തമാക്കുന്നു.

‘‘ജീവിതത്തിൽ ഒരു ബാലരമ പോലും വായിച്ചിട്ടില്ല. 60 ദിവസത്തെ ജയിൽ വാസത്തിനിടയിലാണ് ഒരു പുസ്തകം വായിക്കാൻ ഇടയായത്. അങ്ങനെ ജീവിതത്തിൽ വീണ്ടും പ്രതീക്ഷകൾ വന്നുതുടങ്ങി…’’

ട്രാൻസ്‌ വുമൺ അമയ പ്രസാദ് എഴുതിയ ‘പെണ്ണായ ഞാൻ’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ ഷൈൻ ടോം ചാക്കോയുടെ പ്രസംഗം ഏറ്റെടുത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ.

60 ദിവസത്തെ ജയിൽവാസത്തിനിടയിൽ ഒരു പുസ്തകം നൽകിയ പ്രതീക്ഷയെക്കുറിച്ച് ഷൈൻ ടോം മനസ്സുതുറന്നു സംസാരിച്ചു. അഭിമുഖങ്ങളിലും മറ്റും സാധാരണ ഷൈനിനെ കാണന്നതുപോലെയല്ല പുസ്തകപ്രകാശന ചടങ്ങിൽ ഷൈനിനനെ കണ്ടത്. വളരെ ഗൗരവത്തോടെ കാര്യങ്ങളെ സമീപിച്ച് ഷൈൻ സദസ്സിന്റെ മനംകവർന്നു.

‘‘ഇത്രയും അച്ചടക്കത്തോടെ നിങ്ങൾ എന്നെ മുൻപ് കണ്ടിട്ടുണ്ടാവില്ല.’’

ഷൈൻ തന്നെ സദഞ്ഞിനെ ഓർമിപ്പിച്ചു.

‘‘ജീവിതത്തിൽ ഒരു ബാലരമ പോലും വായിക്കാത്ത ആളാണ് ഞാൻ. ചിത്രകഥകൾ അല്ലാത്തവ വായിക്കാൻ എനിക്ക് താത്പര്യമില്ലായിരുന്നു. അനിയത്തി ആയിരുന്നു എന്നെ ബാലരമ വായിച്ചു കേൾപ്പിച്ചിരുന്നത്. അങ്ങനെ വായനയുമായി ഒരു ബന്ധവും ഇല്ലാതെ വളർന്ന വ്യക്തിയാണ് ഞാൻ. 60 ദിവസത്തെ ജയിൽ വാസത്തിനിടയിലാണ് ഒരു പുസ്തകം വായിക്കാൻ ഇടയായത്.

പൗലോ കൊയ്‌ലോയുടെ ‘ഫിഫ്ത് മൗണ്ടൻ’ (The Fifth Mountain / Paulo Coelho) എന്ന പുസ്തകത്തിന്റെ മലയാളം പതിപ്പാണ് വായിച്ചത്.

ജയിലിൽ കയറുമ്പോൾ, വേഗം ഇറങ്ങാം എന്ന രീതിയിലാണ് കയറ്റി വിടുന്നത്. എന്നാൽ ജാമ്യം കിട്ടാതെ സബ് ജയിലിൽ തുടരുന്ന സമയത്ത്, ജീവിതത്തിൽ എല്ലാ പ്രതീക്ഷകളും നഷ്ടമായി ഇരിക്കുമ്പോഴാണ് ഈ പുസ്തകം കിട്ടുന്നത്.

ചിത്രം നോക്കാൻ വേണ്ടി പുസ്തകം തുറന്നപ്പോൾ ചിത്രങ്ങൾ ഇല്ല. പിന്നെ വായിച്ചുതുടങ്ങി. ഒരു പേജ്, രണ്ടു പേജ്… എന്ന രീതിയിൽ വളരെ സാവധാനത്തിലാണ് വായന. ജയിലിൽ ഒമ്പതു മണി ആകുമ്പോഴേ കിടക്കണം- അതാണ് രീതി. പിന്നെ വായിക്കാൻ കഴിയില്ല. അപ്പോൾ പുസ്തകം മടക്കേണ്ടി വരും. എനിക്ക് കാത്തിരിക്കാൻ അടുത്ത പേജിന്റെ ചില പ്രതീക്ഷകൾ.

ജീവിതത്തിൽ വീണ്ടും പ്രതീക്ഷകൾ വന്നുതുടങ്ങി. അപ്പോഴാണ് ഒരു പുസ്തകം മനുഷ്യന്റെ ജീവിതത്തിൽ എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്നു മനസ്സിലാകുന്നത്. അടുത്ത പേജിൽ എന്താണ് എന്നറിയാനുള്ള കാത്തിരിപ്പാണ് ആ പ്രതീക്ഷ. അന്ന് ഞാൻ പുസ്തകത്തെ അറിഞ്ഞു. അങ്ങനെ ഓരോ ദിവസവും ഞാൻ കാത്തിരിക്കും. 60 ദിവസം തള്ളിനീക്കാൻ എന്നെ സഹായിച്ചത് ആ പുസ്തകമാണ്. പൗലോ കൊയ്‌ലോയുടെ ഫിഫ്ത് മൗണ്ടൻ.

അല്ല, ആ ‘പുസ്‌തകം’, ആ എഴുത്തിന്റെ ശക്തി.

മനുഷ്യന് വായനയിലൂടെയും കേൾവിയിലൂടെയും അനുഭവത്തിലൂടെയും മനസ്സിലാക്കാം. കുറെ പേർക്ക് പുസ്തകവും ഇല്ല, വായനയും ഇല്ല, ഭാഷയും ഇല്ല. എന്നാൽ അവർ ഇതെല്ലാം നമുക്ക് മുൻപേ അനുഭവിച്ചറിയുന്നു- കാടിന്റെ മക്കൾ! നമ്മൾ പരിഷ്കൃത സമൂഹം. പിന്നെ എന്തുകൊണ്ടാണ് നമ്മൾ ‘ട്രാൻസ് വുമൻ’ എന്നു വിളിക്കുന്നത്. അവർ സ്ത്രീ ആകാനാണ് ആഗ്രഹിച്ചത്. എന്തിനാ നമ്മൾ ഇപ്പോഴും അവരെ ‘ട്രാൻസ് വുമൻ’ എന്നും ‘മെൻ’ എന്നും വിളിക്കുന്നത്? ‘സ്ത്രീ’ എന്ന് വിളിക്കാൻ ആണ് അമേയയോട് പറഞ്ഞത്.

ഈ പുസ്തകത്തിന്റെ പേര് ‘ട്രാൻസ് പെണ്ണായ ഞാൻ’ എന്നല്ലല്ലോ. ഈ ലിംഗം ഉള്ളതുകൊണ്ട് ഒരാൾ ആണാണെന്നും പെണ്ണാണെന്നും പറയാൻ പറ്റുമോ? ഞാൻ ആണാണെന്ന് മനസിലാക്കിയത് ക്ലാസ്സിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും വേർതിരിച്ച് ഇരുത്തിയ സമയത്താണ്. അതുവരെ നമുക്ക് ആൺ-പെൺ ചിന്തകളില്ല. നമ്മളൊക്കെ കുട്ടികൾ ആയിരുന്നു!

നമ്മുടെ സമൂഹം തന്നെയാണ് നമ്മളെ വേർതിരിക്കുന്നത്. എന്നാൽ അത് എന്തുകൊണ്ടാണെന്ന് പഠിപ്പിച്ചുതന്നിട്ടില്ല. സെക്സ് മോശപ്പെട്ട സംഭവം ആണ്, പ്രവൃത്തിയാണ് എന്ന ചിന്തയിൽ നിന്നുമാണ് ഇങ്ങനെയൊക്കെ നമ്മൾ എത്തിപ്പെട്ടത്. സ്ത്രീയെ കണ്ടാൽ ആക്രമിക്കാനും പുരുഷനെ കണ്ടാൽ അവൻ ആക്രമിച്ചു പോകും എന്നു ചിന്തിക്കാനും ഉള്ള അവസ്ഥയിലേക്കും എത്തിയത്.

ഇവിടെ കേരളത്തിൽ ലൈംഗിക ദാരിദ്ര്യമാണ്, ‘ഇത് എവിടെകിട്ടും, എങ്ങനെ കിട്ടും, ആരുടെ കൈയിൽനിന്നു കിട്ടും’ എന്നൊക്കെ ആളുകൾ ചിന്തിക്കുന്നു. ഇങ്ങനെ പലരും നമ്മുടെ ലൈംഗിക ദാരിദ്ര്യം ഇപ്പോഴും കൊട്ടിഘോഷിക്കുന്നു. ഈ ഇടതുപക്ഷ സർക്കാർ വന്ന ശേഷമാണു ട്രാൻസ്ജെൻഡേഴ്സിനു തന്നെ സ്ഥാനം കിട്ടിത്തുടങ്ങിയത്. ഇനി അവരെ സ്ത്രീയായും പുരുഷനായും തന്നെ സംബോധന ചെയ്യാൻ പഠിക്കണം.’’

ഷൈൻ ടോം ചാക്കോ പറഞ്ഞു.

Leave a Reply

spot_img

Related articles

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു.68 വയസായിരിന്നു . അസുഖബാധിതനായി ചികിത്സയിലിരിക്കെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ...

സൗദി MoH ല്‍ സ്റ്റാഫ്നഴ്സ് ; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് (പുരുഷന്‍, മുസ്ലീം) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മുസ്ലീം വിഭാഗത്തില്‍പെട്ട (പുരുഷന്‍) ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. ബി.എം.ടി, കാർഡിയാക്,...

ഇന്ന് ജൂനിയർ ഡോക്ട‌ർമാരുടെ നിരാഹാര സമരം

കേരള മെഡിക്കൽ പിജി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാർ നിരാഹാര സമരം നടത്തും. ബംഗാളിലെ...

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 75കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയൽ രോഗം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത് അപൂർവമായാണ്. രോഗി...