പതിനാലുകാരിക്ക് നൽകിയ ഗർഭഛിദ്ര അനുമതി പിൻവലിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: പീഡനത്തിന് ഇരയായ 14 കാരിക്ക് ഗർഭഛിദ്രം നടത്താൻ അനുവദിച്ച ഉത്തരവ് സുപ്രീം കോടതി പിൻവലിച്ചു.

പെൺകുട്ടിയുടെ ആരോഗ്യാവസ്ഥ മുൻനിർത്തിയാണ് നടപടി. കുഞ്ഞിനെ നോക്കാമെന്നും മകളുടെ ആരോഗ്യസ്ഥിതിയിൽ പേടിയുണ്ടെന്നും രക്ഷിതാക്കൾ ആശങ്ക ഉന്നയിച്ചിരുന്നു.

പെൺകുട്ടിയുടെ അഭിപ്രായവും പ്രധാനമാണെന്ന് ചീഫ് ജസ്റ്റ്സ് ഡി.വൈ. ചന്ദ്രചൂഢ് പറഞ്ഞു.

പീഡനത്തിന് ഇരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ക്ഷേമമാണ് പ്രധാനമെന്ന് ചൂണ്ടിക്കാണിച്ച് 30 ആഴ്ച പ്രായമായ ഗർഭധാരണം അലസിപ്പിക്കാൻ സുപ്രീം കോടതി അനുമതി നൽകിയിരുന്നു.

ആശുപത്രി റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം അസാധാരണമായ കേസായി പരിഗണിച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് ഉൾപ്പെടെയുള്ള അഞ്ചംഗ ബെഞ്ചാണ് ഏപ്രിൽ 22 ന് ഗർഭഛിദ്രാനുമതി നൽകിയത്.

ഇന്ത്യൻ നിയമപ്രകാരം 24 ആഴ്ച പിന്നിട്ട ഗർഭം അവസാനിപ്പിക്കാൻ അനുമതി നൽകാറില്ല.

സിയോൺ ആശുപത്രി ഗർഭഛിദ്രത്തെ അനുകൂലിച്ചതോടെയാണ് ആർട്ടിക്കിൾ 142 പ്രകാരം കോടതി അനുമതി നൽകിയത്.

അവസാന നിമിഷം വരെ പെൺകുട്ടിക്ക് ഗർഭത്തെ കുറിച്ച് ധാരണ ഉണ്ടായിരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

സംഭവത്തിൽ പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു.

2021ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി ആക്ട് പ്രകാരം അംഗീകൃത മെഡിക്കൽ പ്രാക്ടീഷണറുടെ അനുമതിയോടെ 20 ആഴ്ച വരെയുള്ള ഗർഭവും ചില സന്ദർഭങ്ങളിൽ 24 ആഴ്ച വരെയുള്ളവയും ഇല്ലാതാക്കാം.

അതിന് മുകളിലുള്ള കേസുകളിൽ കോടതിയെ സമീപിക്കണം.

Leave a Reply

spot_img

Related articles

ഹരിയാൻവി നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു

ഹരിയാൻവി നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹി (30) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഉത്തർപ്രദേശിലെ ബാലന്ദ്ഷഹറിൽ ജനിച്ച ദിവ്യാങ്ക,...

ഉത്തർപ്രദേശിലെ മിർസാപുരിൽ ട്രക്ക് അപകടത്തിൽ 11 മരണം

ഉത്തർപ്രദേശിലെ മിർസാപുരിൽ ട്രക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ 11 മരണം. നിയന്ത്രണം വിട്ട ട്രക്ക് സമീപത്തുള്ള വാഹനങ്ങളിൽ ഇടിച്ചാണ് അപകടമുണ്ടായത്. ട്രക്ക് ഡ്രൈവറുടെ നില...

ആക്രി വില്പനയിലൂടെ റെയില്‍വേ കഴിഞ്ഞ സാമ്പത്തികവർഷം നേടിയത് 6813.86 കോടി

ആക്രി വസ്തുക്കളുടെ വില്പനയിലൂടെ റെയില്‍വേ കഴിഞ്ഞ സാമ്പത്തികവർഷം നേടിയത് 6813.86 കോടി രൂപ. 6000 കോടി രൂപ എന്ന ലക്ഷ്യത്തെ മറികടന്നാണ് റെയില്‍വേയുടെ നേട്ടം.2024-...

തമിഴ്നാട്ടില്‍ പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങുകള്‍ ഇന്നു നടക്കും

തമിഴ്നാട് വിരുദുനഗറിലെ പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങുകള്‍ ഇന്നു നടക്കും.14 പേരുടെ മൃതദേഹങ്ങള്‍ ഇന്നലെ രാത്രിയോടെ ബന്ധുക്കള്‍ ഏറ്റുവാങ്ങി. ബാക്കിയുള്ള എട്ടുപേരുടെ...