ജയ്‌പൂർ: സ്വത്ത് തർക്കത്തെ തുടർന്ന് മധ്യവയസ്കൻ മാതാപിതാക്കളെ തല ഭിത്തിയിലിടിച്ചും കുത്തിയും കൊലപ്പെടുത്തി.
നകോഡ കോളനി നിവാസിയായ ഗഗേന്ദ്ര ഗൗതമാണ് (50) സ്വന്തം മാതാപിതാക്കളെ ദാരുണമായി കൊലപ്പെടുത്തിയത്.
ഗ്രാമപഞ്ചായത്ത് മുൻ സെക്രട്ടറി പ്രേംബിഹാരി ഗൗതം(75), ഭാര്യ ദേവകി ബായ് (72) എന്നിവരാണ് കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച രാത്രിയുണ്ടായ വാക്കുതർക്കത്തിനൊടുവിലാണ് കൊലപാതകം.
ബുധനാഴ്ച രാവിലെ ഗൗതം സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
ഇളയ സഹോദരൻ നൽകിയ പരാതിയിൽ ഗൗതമിനും ഭാര്യക്കും മക്കൾക്കുമെതിരെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു.
കൊലപാതകം നടക്കുമ്പോൾ ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നു.
പൊലീസ് എത്തുന്നതിന് മുമ്പേ ഇവർ രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.
ഗൗതമിനെ ചോദ്യം ചെയ്ത് വരികയാണ്.