തിരുവനന്തപുരം : തൈക്കാട് ആശുപത്രിയിൽ മരിച്ച ഗർഭസ്ഥ ശിശുവിൻ്റെ പോസ്റ്റുമോർട്ടം ഉടൻ നടത്തുമെന്ന് സൂചന.
മൂന്ന് ദിവസമായി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന കുഞ്ഞിൻ്റെ മൃതദേഹം വിട്ടുകിട്ടണമെന്ന ആവിശ്യവുമായി ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ ശവപ്പെട്ടിയുമായി പ്രതിഷേധിച്ചിരുന്നു.
ചികിത്സാപ്പിഴവ് മൂലമാണ് കുഞ്ഞ് മരിച്ചതെന്ന ബന്ധുക്കളുടെ ആരോപണത്തെത്തുടർന്ന് പോലീസ് തൈക്കാട് ആശുപത്രിയോട് റിപ്പോർട്ട് തേടിയിരുന്നു.
മെയ് 16 നാണു കുഞ്ഞിന് അനക്കമില്ലെന്ന കാരണത്തിൽ കഴക്കൂട്ടം സ്വദേശിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആശുപത്രിയിൽ ചികിത്സക്ക് അനാസ്ഥ കാണിച്ചതിനേതുടർന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കുട്ടി മരിച്ചെന്ന് കണ്ടെത്തിയത്.
തുടർന്ന് എസ്എടി ആശുപത്രിയിൽ വെച്ച് കുട്ടിയെ പുറത്തെടുക്കുകയായിരുന്നു.