സുനിത വില്യംസിൻ്റെയും, ബാരി വിൽമോറിൻ്റെയും ഒമ്പത് മാസത്തെ ബഹിരാകാശത്തെ താമസം അവസാനിക്കുന്നു. മാർച്ച് 16 ന് ഭൂമിയിലേക്ക് തിരികെ കൊണ്ടുവരും.വെറും 10 ദിവസത്തെ ബഹിരാകാശ ദൗത്യത്തിന് ആയിരുന്നു സ്പേസ് കമാൻഡർ ബാരി വിൽമോറും, പൈലറ്റ് സുനിത വില്യംസും ബഹിരാകാശത്ത് എത്തിയത്. തുടർന്ന് ഇവരുടെ പേടകത്തിന് തകരാർ നേരിട്ടതോടെ ബഹിരാകാശത്ത് കുടുങ്ങുകയായിരുന്നു.ഒമ്പത് മാസങ്ങൾക്ക് ശേഷം മാർച്ച് 16 ന് ഇരുവരേയും ഭൂമിയിൽ എത്തിക്കുന്നത് നാസ – സ്പേസ് എക്സിൻ്റെ ഡ്രാഗൺ പേടക ബഹിരാകാശ ദൗത്യമാണ്.രാജ്യാന്തര ബഹിരാകാശ നിലയത്തിലെ യാത്രികരായ സുനിത വില്യംസ് ഉൾപ്പെടുന്ന ‘ക്രൂ9’ അംഗങ്ങൾ, ‘ക്രൂ10’ ബഹിരാകാശ നിലയത്തിലേക്കെത്തിയതിന് ശേഷം മാത്രമേ തിരിച്ചെത്തൂ.ഇന്ത്യൻ സമയം വ്യാഴം പുലർച്ചെ 5.18 നാണ് സ്പേസ് ഡ്രാഗൺ പേടകം ഇരുവരെയും ഭൂമിയിൽ എത്തിക്കാനായി വിക്ഷേപിക്കുന്നത്.2024 ജൂൺ അഞ്ചിനാണ് സുനിത വില്യംസും ബാരി വിൽമോറും ബോയിങ് സ്റ്റാർലൈനറിൽ 10 ദിവസത്തെ ദൗത്യത്തിന് പുറപ്പെട്ടത്.