സിംബാബ്‍വെക്കെതിരെ 72 റണ്‍സിന്റെ ജയം നേടി ടീം ഇന്ത്യ.ഈ വിജയത്തോടെ ഇന്ത്യ സെമി സാധ്യതകള്‍ സജീവമാക്കി.ആദ്യം ബാറ്റുചെയ്ത ഇന്ത്യ ഉയർത്തിയ 256 റണ്‍സ് പിന്തുടർന്ന സിംബാബ്‍വെയുടെ ചെറുത്തുനില്‍പ്പ് 184 റണ്‍സില്‍ അവസാനിച്ചു.59 പന്തില്‍ 97 റണ്‍സെടുത്ത ബ്രയാൻ ബ്രന്നറ്റാണ് സിംബാബ്‍വെയെ മാന്യമായ സ്കോറിലെത്തിച്ചത്. മാർച്ച് ഒന്നിന് ഈഡൻ ഗാർഡൻസില്‍ നടക്കുന്ന അവസാന സൂപ്പർ 8 മത്സരത്തില്‍ വിൻഡീസിനെ തോല്‍പ്പിച്ചാല്‍ ഇന്ത്യക്ക് സെമി കടക്കാം.ഗ്രൂപ്പില്‍ 4 പോയന്റുമായി ദക്ഷിണാഫ്രിക്ക സെമിയുറപ്പിച്ചപ്പോള്‍ ഇന്ത്യക്കും വിൻഡീസിനും 2 പോയന്റ് വീതമാണുള്ളത്. പോയന്റില്ലാത്ത സിംബാബ്‍വെ പുറത്തായി. ഇതോടെ മാർച്ച് ഒന്നിന് നടക്കുന്ന ഇന്ത്യ-വിൻഡീസ് മത്സരം അതിനിർണായകമായി.

