നിരവധി പോരാട്ടങ്ങളില്‍ രാജ്യത്തിനു കരുത്ത് പകർന്ന മിഗ് 21 യുദ്ധവിമാനം ആറ് പതിറ്റാണ്ടുകള്‍ക്കുശേഷം സേനയോട് വിട പറഞ്ഞു

നിരവധി പോരാട്ടങ്ങളില്‍ രാജ്യത്തിനു കരുത്ത് പകർന്ന മിഗ് 21 യുദ്ധവിമാനം ആറ് പതിറ്റാണ്ടുകള്‍ക്കുശേഷം സേനയോട് വിട പറഞ്ഞു.ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് വിമാനം ഇനി മിഗ് 21ന് പകരക്കാരനാകും.ചണ്ഡിഗഡ് എയർഫോഴ്സ് സ്റ്റേഷനില്‍ 1963ലാണ് മിഗ് 21 വിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമാകുന്നത്. അതേ സ്ഥലത്തുതന്നെയായിരുന്നു അതിന്‍റെ അവസാന പറക്കലും.

പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറല്‍ അനില്‍ ചൗഹാൻ, ആർമി ചീഫ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി, എയർ ചീഫ് മാർഷല്‍ എ.പി. സിംഗ്, നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ. ത്രിപാഠി, മുൻ വ്യോമസേനാ മേധാവികളായ എസ്.പി. ത്യാഗി, ബി.എസ്. ധനോവ തുടങ്ങിയവർ മിഗ് 21 വിമാനങ്ങളുടെ അവസാന പറക്കലിനു സാക്ഷ്യം വഹിച്ചു.ഉച്ചയോടെ സേനയുടെ ഭാഗമായി യുദ്ധവിമാനങ്ങള്‍ അവസാനമായി പറന്നു. ലാൻഡ് ചെയ്ത മിഗ് 21 വിമാനങ്ങളെ വാട്ടർ സല്യൂട്ട് നല്‍കി യാത്രയാക്കി. എയർ ചീഫ് മാർഷല്‍ എ.പി.സിംഗ് അവസാന പറക്കലില്‍ ബാദല്‍ 3 എന്ന സ്ക്വാഡിനെ നയിച്ചു.

Leave a Reply

spot_img

Related articles

രാജ്യത്ത് പാചക വാതക വില കൂട്ടി

രാജ്യത്ത് പാചക വാതക വില കൂട്ടി.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്.14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ...

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.958 പേർ സിവിൽ സർവീസ് യോഗ്യത നേടി.അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി...

സുഖോയ് അപകടം: പൈലറ്റുമാർക്ക് വീരമൃത്യു

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു.സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകീട്ട്...

കൊല്ലൂർ മൂകാംബികാ ക്ഷേത്ര മഹാരഥോത്സവം ഇന്നുമുതൽ

കൊല്ലൂർ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ പത്തുദിവസത്തെ മഹാരഥോത്സവത്തിന് ഇന്ന് തുടക്കമാകും. രഥോത്സവത്തിലെ പ്രധാന ചടങ്ങായ മഹാ രഥംവലി 12ന് ആണ്.ഇന്നു രാവിലെ 7.30ന് കൊടിയേറ്റം,...