എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം അറസ്റ്റിലായ പെൺവാണിഭ സംഘം ഇടപാടുകൾ നടത്തിയിരുന്നത് ഓൺലൈനിലൂടെയെന്ന് പോലീസ് കണ്ടെത്തി.മണ്ണാർക്കാട് സ്വദേശിയായ അക്ബർ അലി പ്രണയം നടിച്ച് അടുപ്പം സ്ഥാപിച്ച ശേഷമാണ് പെൺകുട്ടികളെ അനാശാസ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. പെൺവാണിഭകേന്ദ്രത്തിൽ നിന്ന് പിടികൂടിയ പെൺകുട്ടികളെ സർക്കാർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനു സമീപത്തെ വാടക വീട്ടിൽ നിന്ന് ഇന്നലെയാണ് 6 പെൺകുട്ടികളടക്കം 9 പേരെ കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്‌തത്. പണം വാങ്ങി പെൺകുട്ടികളെ അനാശാസ്യ പ്രവർത്തനത്തിന് ഉപയോഗിക്കുന്നെന്ന വിവരത്തെ തുടർന്നായിരുന്നു പോലീസ് പരിശോധന. റെയ്‌ഡ് സമയത്ത് വീട്ടിലുണ്ടായിരുന്നവരെല്ലാം ഉത്തരേന്ത്യക്കാരായ യുവതികളാണ്.

