മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കും എതിരായ മാത്യു കുഴല്‍നാടന്റെ ഹർജിയില്‍ കേസെടുക്കാനാകില്ലെന്ന് വിജിലൻസ്.
തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയിലാണ് വിജിലൻസ് തങ്ങളുടെ നിലപാട് അറിയിച്ചത്.
കേസില്‍ വിശദമായ വാദം കേള്‍ക്കുന്നതിനായി ഹർജി പരിഗണിക്കുന്നത് കോടതി മാർച്ച് 27-ലേക്ക് മാറ്റി.
വീണാ വിജയന്റെ കമ്ബനിയും എക്സാലോജിക്കും തമ്മിലുള്ള പണമിടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു മാത്യു കുഴല്‍നാടൻ തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയില്‍ ഹർജി സമർപ്പിച്ചത്.
എന്നാല്‍, ഈ ആവശ്യത്തെ വിജിലൻസ് കോടതിയില്‍ എതിർത്തു. കേസിന്റെ വിശദാംശങ്ങള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തില്‍ അന്വേഷണത്തിന് സാധ്യതയില്ലെന്നും വിജിലൻസ് അറിയിച്ചു.