ജൂണ്‍ അവസാനം ട്രയല്‍ നടത്താനാകുമെന്ന് മന്ത്രി വിഎൻ വാസവൻ നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ മറുപടി നല്‍കി.
ഡ്രജിങ്ങ് 98%, പുലിമുട്ട് 81% ബെർത്ത് 92%, യാർഡ് 74% പൂർത്തിയായി. തുറമുഖ വകുപ്പും ഫിഷിംഗ് വകുപ്പ് ഉദ്യോഗസ്ഥരും തൊഴിലാളി സംഘടനകളുമായി മൂന്ന് റൗണ്ട് ചർച്ച നടന്നു. അവസാനവട്ട തീരുമാനമെടുക്കുന്നതിനായി ഇന്ന് ഉച്ചയ്ക്ക് ശേഷം ചർച്ച നടക്കുമെന്നും മന്ത്രി അറിയിച്ചു.
വിഴിഞ്ഞം തുറമുഖ നിർമാണ കമ്ബനിക്ക് പണം അനുവദിക്കാൻ ഹഡ്കോ മുന്നോട്ട് വച്ച നിബന്ധനകള്‍ സർക്കാർ അംഗീകരിച്ചിരുന്നു.
വിസില്‍ എടുക്കുന്ന വായ്പക്ക് സർക്കാർ ഗ്യാരണ്ടി നല്‍കാനാണ് തീരുമാനം. ട്രയല്‍ റണ്‍ തുടങ്ങാനിരിക്കുന്ന അന്താരാഷ്ട്ര തുറമുഖത്തിന് തീരുമാനം ആശ്വാസം പകരുമെങ്കിലും സർക്കാരിൻറെ കടമെടുപ്പ് പരിധിയില്‍ വിസിലെടുക്കുന്ന വായ്പ തുകയും പ്രതിഫലിക്കും.