തൃശ്ശൂർ കട്ടിലപ്പൂവ്വത്ത് കാട്ടാനകൾ ഇറങ്ങി കൃഷി നശിപ്പിച്ചു.ഇന്നലെ രാത്രിയായിരുന്നു സംഭവം.
രണ്ട് ആനകൾ അടങ്ങിയ സംഘമാണ് കാടിറങ്ങിയെത്തിയത്. താഴത്ത് മാരിയിൽ കുര്യൻ, വെള്ളാരത്തിൽ ജെയിംസ്, നെല്ലിക്കുന്നേൽ ഫിലിപ്പ് എന്നിവരുടെ കൃഷിയിടങ്ങളിലാണ് കാട്ടാനകൾ എത്തി കൃഷി നശിപ്പിച്ചത്.
തെങ്ങ്, വാഴ, ജാതി തുടങ്ങിയ കാർഷിക വിളകളാണ് കാട്ടാനകൾ നശിപ്പിച്ചത്. പ്രദേശത്ത് ആന ശല്യം രൂക്ഷമാണ്.കഴിഞ്ഞ ഒരാഴ്ചയായി കാട്ടാനകൾ സ്ഥിരമായി ഇറങ്ങുന്ന പ്രദേശം കൂടിയാണ് കട്ടിലപൂവ്വം.
നാട്ടുകാർ പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും ആണ് ആനകളെ തുരത്തിയത്.ആനകൾ ഇറങ്ങുന്നത് തടയുന്നതിനായി വനം വകുപ്പ് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല എന്നാണ് നാട്ടുകാരുടെ ആക്ഷേപം.