കായംകുളം വള്ളികുന്നത്ത് ഏഴ് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.കാഞ്ഞിരംത്തുമൂട് മേലാത്തറ കോളനിയിൽ കഞ്ചാവ് വിൽപ്പന നടത്തിയ വള്ളികുന്നം കടുവിനാൽ സുമേഷ് ഭവനത്തിൽ സുമേഷ്കുമാറിനെ(47) ആണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും വള്ളികുന്നം പോലീസും ചേർന്ന് പിടികൂടിയത്.
ഏഴേകാൽ കിലോയോളം കഞ്ചാവുമായാണ് ഇയാൾ പിടിയിലായത്.ഇയാളുടെ സഹോദരനും കൂട്ടുപ്രതിയുമായ സുരേഷ്കുമാർ പോലീസുകാരെ കണ്ട് ഓടിരക്ഷപ്പെട്ടു.
കോഴിക്കോട് താമരശ്ശേരിയിൽ സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സുമേഷ്കുമാർ.
2021 ൽ കെ എസ് ആർ ടി സി ബസ്സിൽ കഞ്ചാവ് കടത്തിയതിന് അടൂർ പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്.
കഴിഞ്ഞ ജനുവരിയിൽ ചാരുംമൂട് വച്ച് 8 കിലോ കഞ്ചാവുമായി സുമേഷ്കുമാറിനെ ആലപ്പുഴ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയിരുന്നു. പിടിയിൽ ആയിട്ടുള്ളതുമാണ്.
ഒഡീഷയിൽ വച്ച് 14 കിലോ കഞ്ചാവുമായി സുമേഷ്കുമാറും സഹോദരൻ സുരേഷ്കുമാറും ഒഡീഷ പോലീസിന്റെ പിടിയിലായി തടവിലാകുകയും ചെയ്തിരുന്നു.
കഴിഞ്ഞ് ഒൻപതാം തീയതിയാണ് ഇരുവരും ജയൽ മോചിതരായത്.കായംകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.