കോക്കിനെ വെല്ലുവിളിച്ച് സിയാദ് കോക്കർ, പോസ്റ്റ് മുക്കി കോക്ക്

കേരളത്തിൽ പ്രശസ്തനായ യൂറ്റ്യൂബറാണ് അശ്വന്ത് കോക്ക്. ഇദ്ദേഹം ഒരു അധ്യാപകനാണ് എന്നാണ് പറയുന്നത്. സർക്കാർ സർവ്വീസിലിരുന്ന് ഒരാൾക്ക് ഇത്തരം വീഡിയോകൾ ഇടുന്നതിന് സർവ്വീസ് ചട്ടങ്ങൾ അനുവദിക്കുന്നുണ്ടോ എന്നറിയില്ല, പക്ഷെ ഇദ്ദേഹത്തിന് വലിയ ഫാൻബേസുണ്ട്. ഒരു സിനിമ ഇറങ്ങിയാൽ അത് വിജയിക്കണോ ഓടണോ എന്നു തീരുമാനിക്കുന്ന രീതിയിലേക്ക് ഇദ്ദേഹത്തിൻ്റെ വീഡിയോകൾ വൈറലായി മാറിയിരിക്കുകയാണ്. പല സിനിമകളുടെയും റിവ്യൂ പറയുന്ന സമയത്ത് കോക്ക് ധരിക്കുന്ന വസ്ത്രങ്ങളും ചർച്ചയാകാറുണ്ട്. ദിലീപിൻ്റെ ബാന്ദ്ര ഇറങ്ങിയസമയത്തും, മോഹൻലാലിൻ്റെ മലൈയ് കോട്ടെയ് വാലിബൻ പുറത്തിറങ്ങിയ സമയത്തും നായകരുടെ അതേ കോസ്റ്റ്യംസ് അണിഞ്ഞാണ് കോക്ക് റിവ്യൂ നടത്തിയത്. ഇതിനെതിരെ കേസ്സ് ഉണ്ടെന്നു കേൾക്കുന്നു.

ഒടുവിൽ പുലിവാല് പിടിച്ചിരിക്കുകയാണ കോക്ക്. പ്രശസ്ത നിർമ്മാതാവ് സിയാദ് കോക്കറിൻ്റെ മകൾ നിർമ്മിച്ച് റിലീസായ മാരിവില്ലിൻ ഗോപുരങ്ങൾ എന്ന സിനിമയ്ക്ക് നേരേ നടന്ന റിവ്യൂ ബോംബിങ് ഇപ്പോൾ വലിയ വിവാദമായിരിക്കുകയാണ്. പല മാധ്യമങ്ങളിലൂടെയും സിയാദ് കോക്കർ അശ്വിൻ കോക്കിനെതിരെ വെല്ലുവിളി മുഴക്കിയിരിക്കുകയാണ്. പരസ്യമായ ഈ ഭീഷണി വന്നതോടെ കോക്ക് ഫേസ് ബുക്കിലേയും യൂറ്റ്യൂബിലേയും വീഡിയോകൾ മുക്കിയിരിക്കുകയാണ്. ഈ വിഷയത്തിൽ സമ്മിശ്ര പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. നെഗറ്റീവ് ബോംബിങിൻ്റെ ആരാധകരെല്ലാം കോക്കിന് അനുകൂലമായി പ്രതികരിക്കുമ്പോൾ സിയാദ് കോക്കിന് പിൻതുണയുമായി ധാരാളം വ്യക്തികളും രംഗത്തുവരുന്നു.

നിയമപരമായി പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ് ഈ വിഷയം. കോക്കിനെതിരെ വധഭീഷണി മുഴക്കിയപ്പോൾ അയാൾ പോസ്റ്റു മുക്കിയതോടെ ബോംബിങിനു വേധേയരായ മറ്റു പലരും ഇനിയും രംഗത്തുവന്നാൽ അത് നിയമപരമായ പ്രതിസന്ധികൾ സൃഷ്ടിക്കും. കോടികൾ മുടക്കി ഒരു സിനിമ എടുക്കുന്നവർക്ക് ഇത്തരം നെഗറ്റീവ് റിവ്യൂകൾ സൃഷ്ടിക്കുന്ന പ്രതിസന്ധികൾ വളരെ വലുതാണ്. തമിഴ്നാട്ടിൽ ഇത്തരം റിവ്യൂകളെ തമിഴ്നാട് ഗവൺമെൻ്റ് തടഞ്ഞപോലെ കേരളത്തിലും അത്തരം തീരുമാനങ്ങളും നിയമങ്ങളും കൊണ്ടുവരണമെന്നുള്ള ആവശ്യങ്ങളും ഉയർന്നുവരികയാണ്. ഇത്തരം വിഷയങ്ങളിൽ വ്യക്തികൾ നിയമം നേരിട്ട് കൈയ്യാളുന്ന സ്ഥിതി വന്നാൽ കൂടുതൽ വ്യക്തികൾ ഇത്തരം ക്രമസമാധാന ലംഘനത്തിലേക്ക് വരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

തനിക്ക് സാധിച്ചില്ലെങ്കിൽ തൻ്റെ തൊഴിലാളികളെ കൊണ്ട് കോക്കിനെ കൈകാര്യം ചെയ്യും. ഞാൻ കുറ്റമേറ്റെടുത്ത് ജയിലിൽ പോകാൻ തയ്യാറാണെന്ന് ഒരു നിർമ്മാതാവ് ചാനലിൽ കൂടി വിളിച്ചു പറയുന്നത് ആദ്യമായിട്ടാണ്. അതിവൈകാരികതയുടെ പുറത്താണ് അദ്ദേഹം ഇങ്ങനെയൊരു സ്റ്റേറ്റ്മെൻ്റ് നടത്തിയതെന്ന് മനസ്സിലാക്കാം. പക്ഷെ പോസ്റ്റ് പിൻവലിച്ചതുകൊണ്ടൊന്നും തീരാത്ത പ്രശ്നങ്ങളിലേക്കാണ് ഈ വിഷയം വഴിമാറിയതെന്നു പറയാതെ പറയേണ്ടിവരും.

Leave a Reply

spot_img

Related articles

അരവിന്ദം നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ കോട്ടയത്ത്

തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഈ മാസം 14, 15, 16 തീയതികളിൽ കോട്ടയത്ത് പ്രമുഖ സിനിമാ സംവിധായകനായ ജി. അരവിന്ദന്റെ സ്മരണാർത്ഥം അരവിന്ദം...

മേക്കപ്പ് മാന്‍ രഞ്ജിത്ത് ഗോപിനാഥനെ അനിശ്ചിത കാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത് ഫെഫ്ക

ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ മേക്കപ്പ് മാന്‍ രഞ്ജിത്ത് ഗോപിനാഥനെ അനിശ്ചിത കാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത് ഫെഫ്ക. കഞ്ചാവ് കേസില്‍ ആര്‍ജി വയനാടന്‍ എന്ന ചുരുക്കപ്പേരില്‍...

സംവിധായകൻ ലൈംഗികമായി പീഡിപ്പിച്ചുവെന്ന വെളിപ്പെടുത്തലുമായി നടി അശ്വിനി നമ്പ്യാർ

മലയാള സിനിമ സംവിധായകൻ ലൈംഗികമായി പീഡിപ്പിച്ചുവെന്ന വെളിപ്പെടുത്തലുമായി നടി അശ്വിനി നമ്പ്യാർ. തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അശ്വിനി നമ്പ്യാർ ഇക്കാര്യം പറഞ്ഞത്....

സിനിമ സമരം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍; ചര്‍ച്ച നടത്തും

സിനിമ സമരം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍. സിനിമ സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. മന്ത്രി സജി ചെറിയാന്‍ സംഘടന നേതാക്കളുമായി സംസാരിച്ചു. പ്രധാന ആവശ്യങ്ങള്‍...