പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും വിഷയത്തിൽ നേരിട്ട് പങ്കെന്നും അദ്ദേഹം ആരോപിച്ചു.
സംയുക്ത പാർലമെന്ററി സമിതി അന്വഷണം വേണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പിൽ 300 സീറ്റ് പോലും ലഭിക്കില്ലെന്ന നിഗമനം നേരത്തേ തന്നെ ബിജെപിക്ക് വ്യക്തമായിരുന്നു.
ഇതിനാൽ എക്സിറ്റ് പോൾ പുറത്തു വരുന്നതിനു തലേദിനം ഓഹരിവിപണിയിൽ വൻ കുതിപ്പുണ്ടാകുമെന്ന് തെറ്റിധരിപ്പിച്ചുകൊണ്ട് വലിയതോതിൽ നിക്ഷേപം നടത്തുകയായിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും നേരിട്ടു വന്ന് ഓഹരിവിപണിയില്‍ നിക്ഷേപം നടത്താൻ പ്രേരിപ്പിച്ചതിനെ തുടർന്നാണ് 31ന് ഓഹരി വിപണിയിൽ നിക്ഷേപമുണ്ടായത്.
എന്നാൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു തൊട്ടുപിറകേ മാർക്കറ്റ് ഇടിഞ്ഞു..
സംഭവത്തിൽ ആയിരക്കണക്കിന് കോടിയുടെ അഴിമതിയാണ് നടന്നിട്ടുള്ളതെന്നും, എക്സിറ്റ് പോളുകള്‍ യഥാർഥത്തിൽ നടന്നിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണം വേണമെന്നും, എക്സിറ്റ് പോളുകളുടെ പ്രവർത്തന രീതിയെ കുറിച്ച് വ്യക്തമാക്കണമെന്നും വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.