സിറോ മലബാർ സഭയുടെ 32-ാം മെത്രാൻ സിനഡിന്റെ അടിയന്തര യോഗം ഇന്ന്

14-ാം തീയതി ചേർന്ന യോഗത്തില്‍ ഏകീകൃത കുർബാന വിഷയത്തില്‍ തീരുമാനമെടുക്കാൻ സാധിക്കാതെ വന്നതോടെയാണ് സിനഡ് ഇന്ന് വീണ്ടും ചേരുന്നത്.

ഏകീകൃത കുർബാന അംഗീകരിക്കില്ലെന്ന് നിലപാടെടുത്ത വിമത വിഭാഗത്തിനെതിരെ അന്തിമ നടപടി പ്രഖ്യാപിക്കാനായിരുന്നു ജൂണ്‍ 14ന് അടിയന്തര സിനഡ് യോഗം ചേർന്നത്.

എന്നാല്‍ ചില മുതിർന്ന മെത്രാന്മാർ വിമതർക്ക് അനുകൂലമായി സംസാരിച്ചതോടെ ഏകാഭിപ്രായത്തില്‍ എത്താൻ യോഗത്തിന് കഴിഞ്ഞിരുന്നില്ല. ഇതിനെ തുടർന്നാണ് ഇന്ന് വൈകിട്ട് അഞ്ചിന് ഓണ്‍ലൈനായി അടിയന്തര സിനഡ് യോഗം പുനരാരംഭിക്കുവാൻ തീരുമാനിച്ചത്.

ഏകീകൃത കുർബാന വിഷയത്തിലുള്ള ചർച്ച്‌ക്കൊപ്പം വൈദികർക്കെതിരായ നടപടികള്‍ക്കായി സഭാ കോടതി സ്ഥാപിക്കുക, അതിരൂപതാ കൂരിയ പുനഃസംഘടിപ്പിക്കുക, എറണാകുളം – അങ്കമാലി അതിരൂപത വിഭജിക്കുക തുടങ്ങിയ അജണ്ടകള്‍ കൂടി സിനഡില്‍ ചർച്ചയാകും.

സഭാ കൂരിയായുടെ പ്രവർത്തനത്തില്‍ കഴിഞ്ഞദിവസം ചേർന്ന സിനഡ് യോഗത്തില്‍ മുതിർന്ന മെത്രാന്മാർ കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു.


എറണാകുളം – അങ്കമാലി അതിരൂപതയിലെ കുർബാന ഏകീകരണം എന്ന ഏക അജണ്ടയുമായി രണ്ട് മണിക്കൂർ മാത്രം ചേർന്ന് പിരിയാനും മുൻകൂട്ടി തയ്യാറാക്കിയ സർക്കുലർ സിനഡ് അംഗങ്ങളെ വായിച്ച്‌ കേള്‍പ്പിച്ച്‌ അംഗീകാരം നേടാമെന്നുമുള്ള സീറോമലബാർ സഭ കൂരിയായുടെ കണക്കുകൂട്ടലുകള്‍ തെറ്റിയതാണ് സിനഡ് സമ്മേളനം നീളാൻ ഇടയാക്കിയത്.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചു

കേരളത്തിൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ നാലര ഡിഗ്രിയിലധികം താപനില വ്യതിയാനം രേഖപ്പെടുത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ കേന്ദ്ര...

വൃക്ക ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും മതം പറഞ്ഞ് അവയവദാന അപേക്ഷ നിരസിച്ച് എറണാകുളം ജില്ലതല ഓതറൈസേഷൻ സമിതി

വൃക്ക ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും മതം പറഞ്ഞ് അവയവദാന അപേക്ഷ നിരസിച്ച് എറണാകുളം ജില്ലതല ഓതറൈസേഷൻ സമിതി.അപേക്ഷകർ വ്യത്യസ്ത സമുദായക്കാരായതിനാൽ ‘സ്നേഹബന്ധം’ തെളിയിക്കുന്നതിൽ പരാജയപ്പെട്ടെന്ന വിചിത്ര...

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ ഗ്രന്ഥം സമര്‍പ്പിച്ച് കെ.സി. വേണുഗോപാല്‍

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ ഗ്രന്ഥം സമര്‍പ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.ഫെയ്‌സ്ബുക്കിലൂടെയാണ് കെസി വേണുഗോപാല്‍ ഇക്കാര്യം പങ്കുവെച്ചത്. 'നേരിനൊപ്പം: പോരാട്ടങ്ങള്‍...

തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടില്ല; കുടമാറ്റം സമയം കുറയ്ക്കും, തൃശ്ശൂർ കളക്ടറേറ്റിൽ നടന്ന ഉന്നത തലയോഗത്തിൽ തീരുമാനം

ഇത്തവണ തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടില്ല.കുടമാറ്റം സമയം കുറയ്ക്കും. ആചാരപരമായ ചടങ്ങുകൾക്ക് മാറ്റമില്ലാതെ പൂരം സംഘടിപ്പിക്കും. മഠത്തിൽ വരവും ഇലഞ്ഞിത്തറമേളവും തെക്കോട്ടിറക്കവും ഭംഗിയായി തന്നെ നടക്കും....