പിടികൂടിയ പോത്തിറച്ചി മ്ലാവിന്റെ ഇറച്ചിയാണ് എന്നാരോപിച്ച് 35 ദിവസം ജയിലില്‍ കഴിഞ്ഞ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി.മുപ്ലിയത്ത് വനം ഉദ്യോഗസ്ഥർ പിടികൂടിയത് മ്ലാവിറച്ചി അല്ലെന്ന് തെളിഞ്ഞു.35 ദിവസം ജയിലില്‍ കിടന്നത് ചാലക്കുടിയിലെ ചുമട്ടുതൊഴിലാളി സുജീഷും വണ്ടി ബ്രോക്കർ ജോബിയുമാണ്.എന്നാല്‍ ഫോറൻസിക് ലാബിലെ പരിശോധനാ ഫലത്തില്‍ ഇത് മ്ലാവിറച്ചി അല്ലെന്നും പോത്തിറച്ചി ആണെന്നും തെളിഞ്ഞു. മ്ലാവിറച്ചി വാങ്ങിയെന്നു പ്രതികളെക്കൊണ്ട് മർദ്ദിച്ച് സമ്മതിപ്പിച്ചു ശേഷം മൊഴിയെടുത്തു എന്നാണ് കേസില്‍ പ്രതിയാക്കപ്പെട്ടവരുടെ വക്കീല്‍ പറയുന്നത്.വനം വകുപ്പ് ഉദ്യോഗസ്ഥർ ഇവരെ ഭീകരമായി മർദ്ദിച്ചു എന്നും ആരോപണമുണ്ട്.വനം വകുപ്പ് വ്യാജമായി പ്രതിയാക്കിയ രണ്ടുപേർക്കും ഹൈക്കോടതി നവമ്ബർ മാസത്തില്‍ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഈ ഇറച്ചി കന്നുകാലി വർഗ്ഗത്തില്‍ പെട്ട ഒരു ജീവിയുടേതാണ് എന്നുള്ള പരിശോധനാ ഫലം ഇപ്പോള്‍ ആണ് പുറത്ത് വന്നത്. കുറ്റപത്രം റദ്ദാക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് സുജീഷും വണ്ടി ബ്രോക്കർ ജോബിയും.