ഭിന്നശേഷി സംവരണ നിയമന വിഷയം; വിദ്യാഭ്യാസമന്ത്രി ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പുമായി കൂടികാഴ്ച നടത്തി

ഭിന്നശേഷി സംവരണ നിയമന വിഷയത്തിൽ, നിലപാടിൽ അയവ് വരുത്തി വിദ്യാഭ്യാസമന്ത്രി.
ജോസ് കെ മാണിയുടെ ഇടപെടൽ ആണ് ഞാൻ ഇവിടെ എത്താൻ കാരണം എന്ന് മന്ത്രി.
ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പിനെ ശനിയാഴ്ച ഉച്ചകഴിഞ്ഞ് അരമനയിൽ എത്തി മന്ത്രി കൂടികാഴ്ച നടത്തി. ഈ മാസം 13 ന് മാനേജുമെൻ്റുകളുമായി വിഷയം ചർച്ച നടത്തുമെന്നദ്ദേഹം അറിയിച്ചു.
ഭിന്നശേഷി സംവരണ നിയമന വിഷയത്തിൽ സർക്കാരും ക്രൈസ്തവ മാനേജ്മെൻ്റുകളും തമ്മിൽ ഏതാനും നാളുകളായി അഭിപ്രായ വ്യത്യാസം തുടരുന്നതിനിടെയാണ് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ സന്ദർശനം. എൻ എസ് എസ് മാനേജ്മെൻ്റ് സുപ്രീം കോടതിയിൽ നിന്നും നേടിയെടുത്ത അനുകൂല വിധി തങ്ങൾക്കും ബാധകമാക്കണമെന്നക്രൈസ്തവ മാനേജ്മെൻ്റുകളുടെ നിലപാടിനെതിരെ വിദ്യാഭ്യാസ മന്ത്രി രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. മാനേജ്മെൻ്റുകളുടെ നേതൃത്വത്തിൽ വിവിധ സ്ഥലത്ത് പ്രതിക്ഷേധ പരിപാടികൾ കടുപ്പിക്കുകയും ചെയ്തിരുന്നു. ഉച്ച കഴിഞ്ഞ് ജോസ് കെ മാണി എം പിക്കും, ജോബ് മൈക്കിൾ എംഎൽഎക്കുമൊപ്പമാണ് മന്ത്രി ചങ്ങനാശ്ശേരി അരമനയിൽ എത്തി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലിനെ സന്ദർപിച്ചത്. സന്ദർശനം സൗഹാർദ്ദപരമായിരുന്നു എന്ന് അദ്ദേഹം പ്രതികരിച്ചു.ഭിന്നശേഷി നിയമന വിഷയത്തിൽ പൊതു സമൂഹത്തിൻ്റെ ആശങ്ക ദൂരീകരിക്കാനുള്ള സർക്കാരിൻ്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു എന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു.തിങ്കളാഴ്ച മാനേജ്മെൻ്റുകളുമായി സർക്കാർ ചർച്ച നടത്തും. സന്ദർശനം അര മണിക്കൂർ നീണ്ടു.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...