ഭിന്നശേഷി സംവരണ നിയമന വിഷയം; വിദ്യാഭ്യാസമന്ത്രി ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പുമായി കൂടികാഴ്ച നടത്തി

ഭിന്നശേഷി സംവരണ നിയമന വിഷയത്തിൽ, നിലപാടിൽ അയവ് വരുത്തി വിദ്യാഭ്യാസമന്ത്രി.
ജോസ് കെ മാണിയുടെ ഇടപെടൽ ആണ് ഞാൻ ഇവിടെ എത്താൻ കാരണം എന്ന് മന്ത്രി.
ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പിനെ ശനിയാഴ്ച ഉച്ചകഴിഞ്ഞ് അരമനയിൽ എത്തി മന്ത്രി കൂടികാഴ്ച നടത്തി. ഈ മാസം 13 ന് മാനേജുമെൻ്റുകളുമായി വിഷയം ചർച്ച നടത്തുമെന്നദ്ദേഹം അറിയിച്ചു.
ഭിന്നശേഷി സംവരണ നിയമന വിഷയത്തിൽ സർക്കാരും ക്രൈസ്തവ മാനേജ്മെൻ്റുകളും തമ്മിൽ ഏതാനും നാളുകളായി അഭിപ്രായ വ്യത്യാസം തുടരുന്നതിനിടെയാണ് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ സന്ദർശനം. എൻ എസ് എസ് മാനേജ്മെൻ്റ് സുപ്രീം കോടതിയിൽ നിന്നും നേടിയെടുത്ത അനുകൂല വിധി തങ്ങൾക്കും ബാധകമാക്കണമെന്നക്രൈസ്തവ മാനേജ്മെൻ്റുകളുടെ നിലപാടിനെതിരെ വിദ്യാഭ്യാസ മന്ത്രി രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. മാനേജ്മെൻ്റുകളുടെ നേതൃത്വത്തിൽ വിവിധ സ്ഥലത്ത് പ്രതിക്ഷേധ പരിപാടികൾ കടുപ്പിക്കുകയും ചെയ്തിരുന്നു. ഉച്ച കഴിഞ്ഞ് ജോസ് കെ മാണി എം പിക്കും, ജോബ് മൈക്കിൾ എംഎൽഎക്കുമൊപ്പമാണ് മന്ത്രി ചങ്ങനാശ്ശേരി അരമനയിൽ എത്തി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലിനെ സന്ദർപിച്ചത്. സന്ദർശനം സൗഹാർദ്ദപരമായിരുന്നു എന്ന് അദ്ദേഹം പ്രതികരിച്ചു.ഭിന്നശേഷി നിയമന വിഷയത്തിൽ പൊതു സമൂഹത്തിൻ്റെ ആശങ്ക ദൂരീകരിക്കാനുള്ള സർക്കാരിൻ്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു എന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു.തിങ്കളാഴ്ച മാനേജ്മെൻ്റുകളുമായി സർക്കാർ ചർച്ച നടത്തും. സന്ദർശനം അര മണിക്കൂർ നീണ്ടു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....