പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം: രണ്ടാമത്തെ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം. രാഹുൽ വിവാഹ അഭ്യർഥന നടത്തി പെൺകുട്ടിയെ പീഡിപ്പിച്ചെന്നായിരുന്നു കേസ്.തിരുവനന്തപുരം സെഷൻസ് കോടതിയാണ് വാദം കേട്ടശേഷം വിധി പറഞ്ഞത്.അടച്ചിട്ട മുറിയിലായിരുന്നു വാദം. പരാതിക്കാരിയുടെ മൊഴിയും തെളി വുകളും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.
മുൻകൂർ ജാമ്യം ലഭിച്ചത് ഉപാധികളോടെ
ഹോം സ്‌റ്റേയിലെത്തിച്ച് ബലാത്സംഗം ചെയ്തെന്നു കാട്ടി, ബെംഗളൂരുവിൽ താമസിക്കുന്ന 23 വയസ്സുകാരി നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലെടുത്ത കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കു മുൻകൂർ ജാമ്യം ലഭിച്ചത് ഉപാധികളോടെ.എല്ലാ തിങ്കളാഴ്‌ചകളിലും അന്വേഷണ ഉദ്യോഗസ്‌ഥർക്കു മുന്നിൽ ഹാജരായി ഒപ്പിടണമെന്ന ഉപാധിയോടെയാണ് രാഹുൽ മാങ്കുട്ടത്തിലിന് മുൻകൂർ ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും കോടതി പറഞ്ഞു. പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്‌ജി എസ്.നസീറ ആണ് ഹർജി പരിഗണിച്ചത്. അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി ഉത്തരവിലുണ്ട്. അടച്ചിട്ട മുറിയിലാണ് കോടതി വാദം കേട്ടത്. ഇതോടെ ദിവസങ്ങളായി ഒളിവിൽ കഴിയുന്ന രാഹുലിന് കേരളത്തിലേക്ക് എത്താൻ കഴിയും. ബലാത്സംഗക്കേസിൽ ഹൈക്കോടതി കഴിഞ്ഞ ദിവസം രാഹുലിൻ്റെ അറസ്‌റ്റ് തടഞ്ഞിരുന്നു.

