വേര് മോഷ്ടിച്ചെന്നാരോപിച്ച് അട്ടപ്പാടിയില്‍ വനവാസി യുവാവിന് മർദനം. പാലൂർ സ്വദേശി മണികണ്ഠനാണ് മർദനമേറ്റത്. തലയോട്ടി പൊട്ടിയതിനെത്തുടർന്ന് മണികണ്ഠന് ശസ്ത്രക്രിയ നടത്തി. ഡിസംബർ ഏഴിനാണ് മർദമേല്‍ക്കുന്നത്. കോഴിക്കോട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആദിവാസി വാദ്യോപകരണം വായിക്കാന്‍ മണികണ്ഠന്‍ പോയിരുന്നു. എട്ടാം തിയ്യതി ഉച്ചകഴിഞ്ഞ് തളർന്ന് വീഴുകയും ചെയ്തു. തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംശയം തോന്നിയ ഡോക്ടർമാർ കോഴിക്കോട് പൊലിസില്‍ വിവരമറിയിച്ചു. പിന്നാലെയാണ് മര്‍ദന വിവരം പുറത്താകുന്നത്.ആദിവാസികളില്‍നിന്ന് ഔഷധവേരുകള്‍ ശേഖരിച്ച് വില്‍ക്കുന്ന രാംരാജ് എന്നയാളാണ് മർദിച്ചതെന്നാണ് ആരോപണം. മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതർ പോലീസില്‍ വിവരം അറിയിച്ചതനുസരിച്ച് പുതൂർ പോലീസെത്തി മൊഴി രേഖപ്പെടുത്തി.

