കോട്ടയം നഗര മധ്യത്തിലെ ഇന്ത്യൻ കോഫി ഹൗസിന് 50 വയസ്

കോട്ടയം കെഎസ്ആർറ്റിസിക്ക് സമീപത്തുള്ള ഇന്ത്യൻ കോഫി ഹൗസിന് ഇന്ന് അൻപതാം പിറന്നാൾ. ഇന്നു രാവിലെ 11നു ഇവിടെ പഴയകാല സൗഹൃദ കൂട്ടായ്മ‌ ഒരുക്കിയാണ് 50-ാം പിറന്നാൾ ആഘോഷിക്കുന്നത്.50 വർഷം മുമ്പ് കോഫി ഹൗസിന്റെ എറണാകുളത്തെ ഒരു ശാഖ നിർത്തിയപ്പോൾ അവിടുത്തെ ഫർണിച്ചറും ജീവനക്കാരെയും ചേർത്ത് കോട്ടത്ത് ടി ബി റോഡിലെ ഒരു വീട്ടിൽ ഈ കോഫീ ഹൗസ് പിറവി കൊള്ളുകയായിരുന്നു.എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, ആന്റോ ആന്റണി എം പി, കെ.സുരേഷ് കുറുപ്പ്, ജോസഫ് വാഴയ്ക്കൻ എന്നിങ്ങനെ നഗരം സമ്മാനിച്ച നിരവധി നേതാക്കളുടെ കോളേജ് ജീവിത കാലത്തെ ഇടവേളകൾ ചിലവഴിച്ചിരുന്ന ഇടമായിരുന്നു ഈ കാപ്പിക്കട. അവർക്കെല്ലാം ഈ കോഫീ ഹൗസ് സമ്മാനിക്കുന്നത് മധുരസ്മരണകൾ മാത്രം.

ലോകവും, കാലവും മാറിയെങ്കിലും കോഫീ ഹൗസിലെ കാപ്പിയുടെയും, മസാല ദോശയുടെയും രുചിയും ഗുണവും അതേപടി നിലനിൽക്കുന്നു എന്നതാണ് ഇവിടേക്ക് ഇന്നും ആളുകൾ ഇരച്ചുകയറുന്നതിൻ്റെ മന്ത്രമെന്ന് ഇവരെല്ലാം സാക്ഷ്യപ്പെടുത്തുന്നു.
കോട്ടയം നഗരം ഒരുപാട് മാറി എങ്കിലും പഴമ നഷ്‌ടപ്പെടുത്താതെ കെട്ടിടം അതേനിലയിൽ നിലനിർത്തണമെന്ന കോഫി ഹൗസിൻ്റെ അഭ്യർഥനയെ തുടർന്ന് കെട്ടിടം ഉടമകൾ തറയിൽ ടൈൽസ് പാകിയും മേൽക്കൂരയുടെ ഓട് മാറ്റിയിട്ടും കെട്ടിടം ബലവത്താക്കുകയല്ലാതെ രൂപമാറ്റം വരുത്തിയില്ല. നിലവിൽ 26 ജീവനക്കാരാണ് ഇവിടെയുള്ളത്.

Leave a Reply

spot_img

Related articles

ജി സുധാകരന്റെ ആരോപണം: വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്

ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി യുള്ള ജി സുധാകരൻ എം എൽ എയുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്.സി പി എം ഏരിയ കമ്മിറ്റി...

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു...

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും...