പാചകവാതക വില ഉയർത്തിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകള്‍ ഇന്ന് രാവിലെ മുതല്‍ അടച്ചിട്ടു.കേരള ഹോട്ടല്‍ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ്റെ ആഹ്വാന പ്രകാരമാണ് സംസ്ഥാനത്തെ ഹോട്ടല്‍, റസ്റ്റോറൻ്റ്, ബേക്കറി, ക്യാൻ്റീനുകള്‍ എന്നിവ 24 മണിക്കൂർ അടച്ചിടുന്നത്. ഓണ്‍ലൈൻ ഫുഡ് വിതരണം നിർത്തിവെച്ചും പ്രതിഷേധിക്കുമെന്ന് കേരള ഹോട്ടല്‍ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ ഭാരവാഹികള്‍ അറിയിച്ചു.
ഹോട്ടലുകള്‍ മുഴുവൻഅടച്ചിട്ട സാഹചര്യത്തില്‍ നഗരങ്ങളില്‍ ഭക്ഷ്യ വില്‍പനശാലകളെ ആശ്രയിച്ചു കഴിയുന്ന ആയിരങ്ങള്‍ പെരുവഴിയിലാകും. ഇപ്പോള്‍ തന്നെ ഇന്ധന വില കൂടിയതിൻ്റെ പശ്ചാത്തലത്തില്‍ ഹോട്ടല്‍ ഭക്ഷ്യ വസ്തുക്കള്‍ക്ക് അനിയന്ത്രി തമായി വില കൂട്ടിയിരിക്കുകയാണ്. ഇതിനിടെയാണ് പണിമുടക്ക് സമരവും അരങ്ങേറുന്നത്. വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിൻഡറിന് ഒറ്റയടിക്ക് 1000 രൂപയിലേറെയാണ് കേന്ദ്ര സർക്കാർ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ വർദ്ധിപ്പിച്ചത്.

