പ്രധാനമന്ത്രിയുടെ കഴിവുകേടിൻറെ തെളിവാണ് ഇന്നലത്തെ പ്രസ്താവനയെന്ന് രാഹുല്‍ ഗാന്ധി.ഭരണ പരാജയത്തിൻറെ ഉത്തരവാദിത്തം ജനങ്ങളുടെ മേല്‍ കെട്ടിവയ്ക്കാൻ നോക്കുകയാണ് എന്തു വാങ്ങണം എവിടെ പോകരുത് എന്നൊക്കെ ഉപദേശിക്കുന്നത് വീഴ്ച മറയ്ക്കാനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പശ്ചിമേഷ്യൻ സംഘർഷത്തിൻറെ പശ്ചാത്തലത്തില്‍ കർശന നിയന്ത്രണത്തിനാണ് മോദിയുടെ അഭ്യർത്ഥന. കൊവിഡ് കാലത്തെ പോലെ സ്വയം നിയന്ത്രണം വേണം പെട്രോളും ഡീസലും ഉപയോഗിക്കുന്നതില്‍ പരമാവധി നിയന്ത്രണം വേണം വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കണം വിദേശ യാത്രകള്‍ മാറ്റിവച്ച് വിദേശനാണ്യ ശേഖരം സംരക്ഷിക്കണം കാർപൂളിംഗ് അടക്കം നടപ്പാക്കണം ഇന്ധന ഇറക്കുമതി ആശ്രയിക്കുന്നത് കുറയ്ക്കണം മെട്രോ ഉള്ള നഗരങ്ങളില്‍ ആ സൗകര്യംഉപയോഗിക്കണം ഭക്ഷ്യ എണ്ണ ഉപയോഗം പത്തു ശതമാനം കുറയ്ക്കണമെന്നും മോദി ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

