സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനായിരുന്ന കെ ബി പ്രദീപിനെ ദേവസ്വം വകുപ്പ് സ്പെഷ്യൽ പ്ലീഡറായി നിയമിച്ചതിലൂടെ വ്യക്തമാകുന്നത് സ്വർണക്കൊള്ള കേസിലെ പ്രതികൾക്ക് കോൺഗ്രസുമായുള്ള ബന്ധമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ.യുഡിഎഫ് പ്രതിപക്ഷത്ത് ഇരുന്നപ്പോൾ പറഞ്ഞതിന് കടകവിരുദ്ധമായാണ് ഇപ്പോൾ എല്ലാം പ്രവർത്തിക്കുന്നത്.എൽഡിഎഫ് ആണ് സ്വർണ്ണം കട്ടത് എന്നായിരുന്നു യുഡിഎഫിന്റെ ആരോപണം.ശബരിമലയിലെ സ്വർണ്ണം കട്ടവരും വാങ്ങിയവരും ഒന്നിച്ച് സോണിയ ഗാന്ധിയെ കാണുന്നതിന്റെ ചിത്രങ്ങൾ അടക്കം വെളിയിൽ വന്നു.എന്നിട്ടും സ്വർണ്ണം കട്ടത് സഖാക്കൾ ആണെന്നായിരുന്നു പ്രചരണം.അന്ന് പ്രതികൾക്ക് വേണ്ടി വാദിച്ച വക്കീൽ ഇപ്പോൾ ഗവൺമെന്റിനു വേണ്ടി വാദിക്കാൻ എത്തുന്നു.സ്വർണ്ണക്കൊള്ളക്കാരുമായി ആർക്കാണ് യഥാർത്ഥത്തിൽ ബന്ധം ഉള്ളത് എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നതെന്നും കെ കെ ശൈലജ കോട്ടയത്ത് പറഞ്ഞു.

