തമിഴ്‌നാട്ടുകാര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് കേന്ദ്ര കാര്‍ഷിക-കുടുംബക്ഷേമ സഹമന്ത്രിയും ബാംഗ്ലൂര്‍ നോര്‍ത്തിലെ ബി ജെ പി സ്ഥാനാര്‍ഥിയുമായ ശോഭ കരന്ദലജെ.
കേരളത്തിനെതിരെ നടത്തിയ പ്രസ്താവന പിന്‍വലിക്കാൻ തയ്യാറായില്ല.
കേരളത്തിനും തമിഴ്നാടിനുമെതിരെ കടുത്ത ആരോപണങ്ങളാണ് ഇന്നലെ ശോഭ നടത്തിയത്.
കേരളത്തിലെ ആളുകള്‍ കര്‍ണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു,
തമിഴ്നാട്ടുകാര്‍ ബെംഗളൂരുവിലെത്തി സ്ഫോടനങ്ങള്‍ നടത്തുന്നു എന്നെല്ലാമായിരുന്നു പരാമര്‍ശങ്ങള്‍.
കര്‍ണാടകയിലെ കോണ്‍ഗ്രസ് നിയമസഭാംഗങ്ങള്‍ക്കെതിരെയും ശോഭ കരന്ദലജെ ആക്ഷേപം ചൊരിഞ്ഞു.
അവര്‍ നിയമസഭയില്‍ പാക്കിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യങ്ങള്‍ മുഴക്കുകയാണെന്നാണ് ശോഭ ആരോപിച്ചത്.
ശോഭക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ രംഗത്തെത്തിയിരുന്നു.
ജനത്തെ വിഭജിക്കാനുള്ള നീക്കമാണ് ബി ജെ പി സ്ഥാനാര്‍ഥി നടത്തുന്നതെന്ന് സ്റ്റാലിന്‍ പ്രതികരിച്ചു.