തമിഴ്‌നാട് എംപി ഗണേശമൂർത്തി അന്തരിച്ചു

ഈറോഡിൽ നിന്നുള്ള എംഡിഎംകെയുടെ സിറ്റിംഗ് ലോക്‌സഭാ എംപി എ ഗണേശമൂർത്തി ഇന്നു രാവിലെ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.

76 വയസ്സായിരുന്നു.

ആത്മഹത്യാശ്രമമാണോയെന്ന് പോലീസ് സംശയിക്കുന്നു.

മാർച്ച് 24 നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പ്രാഥമിക പരിശോധനയ്ക്ക് ശേഷം അദ്ദേഹത്തെ ഐസിയുവിൽ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചു.

പിന്നീട് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

സംസ്ഥാന നഗരവികസന-ഭവന മന്ത്രി എസ് മുത്തുസാമി, മൊടക്കുറിച്ചിയിലെ ബിജെപി എംഎൽഎ ഡോ സി സരസ്വതി, എഐഎഡിഎംകെ നേതാവ് കെ വി രാമലിംഗം എന്നിവരുൾപ്പെടെ നിരവധി രാഷ്ട്രീയ നേതാക്കൾ ഗണേശമൂർത്തിയുടെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷിക്കാൻ ആശുപത്രിയിലെത്തിയിരുന്നു.

മൂന്ന് തവണ എംപിയായ ഗണേശമൂർത്തി എംഡിഎംകെ അണികളിൽ പ്രമുഖ സ്ഥാനങ്ങൾ വഹിച്ചിരുന്നു.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഈറോഡിൽ മത്സരിക്കാൻ പാർട്ടി ടിക്കറ്റ് നൽകാത്തതിൽ അദ്ദേഹം അസ്വസ്ഥനായിരുന്നു.

ഡിഎംകെ ഈറോഡിൽ തങ്ങളുടെ സ്ഥാനാർത്ഥിയെ നിർത്തി തിരുച്ചി സീറ്റ് എംഡിഎംകെക്ക് നൽകാൻ തീരുമാനിച്ചിരുന്നു.

എംഡിഎംകെ ജനറൽ സെക്രട്ടറി വൈകോയുടെ മകൻ ദുരൈ വൈകോയെ തിരുച്ചിയിലെ പാർട്ടി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഡിഎംകെയുടെ മുതിർന്ന നേതാക്കളിൽ ഒരാളായിരുന്നു ഗണേഷ് മൂർത്തി.

1984-ൽ ഈറോഡ് ജില്ലാ സെക്രട്ടറിയായി.

1989 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൊടകുറിച്ചി മണ്ഡലത്തിൽ നിന്ന് ഡിഎംകെയെ പ്രതിനിധീകരിച്ച് മത്സരിച്ച് വിജയിക്കുകയും ചെയ്തു.

പിന്നീട് ഡിഎംകെ നേതാവ് എം കരുണാനിധിയും അന്നത്തെ ഡിഎംകെ നേതാവ് വൈകോയും തമ്മിൽ ഭിന്നതയുണ്ടായി.

അങ്ങനെ 31 വർഷം മുമ്പ് വൈകോയെ ഡിഎംകെയിൽ നിന്ന് പുറത്താക്കിയപ്പോൾ, ഡിഎംകെയിൽ നിന്ന് കൂറുമാറിയ ഒമ്പത് ജില്ലാ സെക്രട്ടറിമാരിൽ ഒരാളായിരുന്നു ഗണേശമൂർത്തി.

അവർ സംയുക്തമായി 1994 മെയ് 6 ന് മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എംഡിഎംകെ) എന്ന പേരിൽ ഒരു പാർട്ടി ആരംഭിച്ചു.

എം.ഡി.എം.കെയുടെ തുടക്കം മുതൽ ഈറോഡ് ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന അദ്ദേഹം 2016-ൽ എം.ഡി.എം.കെ ട്രഷററായി തിരഞ്ഞെടുക്കപ്പെട്ടു.

1998ലെ ലോക്‌സഭാ പൊതുതിരഞ്ഞെടുപ്പിൽ പഴനി മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിച്ചു.

2009, 2019 ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ ഈറോഡ് മണ്ഡലത്തിൽ നിന്ന് എം.ഡി.എം.കെ.ക്ക് വേണ്ടി മത്സരിച്ച് വിജയിച്ചു.

2019ൽ ഡിഎംകെയുടെ ഉദയസൂര്യൻ ചിഹ്നത്തിൽ ഈറോഡ് മണ്ഡലത്തിൽ മത്സരിച്ച് വിജയിച്ചു.

Leave a Reply

spot_img

Related articles

പ്രധാൻ്റെ രാജി ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കില്ലെന്ന് സൂചന; വകുപ്പ് മാറ്റിയേക്കും

ധർമ്മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യം സർക്കാർ അംഗീകരിക്കില്ലെന്ന് സൂചന.മറ്റ് ആവശ്യങ്ങള്‍ പരിഗണിക്കാം എന്ന് ഉച്ചയ്ക്കുള്ള ചർച്ചയില്‍ സിജെപിയെ കേന്ദ്രസർക്കാർ അറിയിക്കും. പ്രധാൻ്റെ വകുപ്പ് മാറ്റി...

സിജെപി സമരത്തിന് ഐക്യദാർഢ്യം; ഭരണഘടന കയ്യിലേന്തി ആസാദി യാത്രയുമായി വേടന്‍

ഡല്‍ഹിയില്‍ കോക്രോച്ച് ജനതാപാർട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റാപ്പർ വേടന്‍റെ ആസാദി യാത്ര ഞായറാഴ്ച കൊച്ചിയില്‍ നടക്കും.വൈകിട്ട് 3ന് ഭരണഘടന...

സാമൂഹിക പ്രവർത്തകൻ സോനം വാംഗ്ചുക് നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ പ്രതിഷേധിച്ച്‌ കോക്രോച്ച്‌ ജനത പാർട്ടി നടത്തിവന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ പ്രമുഖ സാമൂഹിക പ്രവർത്തകൻ സോനം വാംഗ്ചുക് നടത്തിവന്ന നിരാഹാര...

നീറ്റ്, സിബിഎസ്ഇ പരീക്ഷകളിലെ ക്രമക്കേടിൽ തന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രതിഷേധം രൂക്ഷമാകുന്നതിനിടെ പ്രതികരണവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

നീറ്റ്, സിബിഎസ്ഇ പരീക്ഷകളിലെ ക്രമക്കേടിൽ തന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രതിഷേധം രൂക്ഷമാകുന്നതിനിടെ പ്രതികരണവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ .സർക്കാർ സമഗ്രമായ ചർച്ചയ്ക്ക് സന്നദ്ധത...