തമിഴ്‌നാട് എംപി ഗണേശമൂർത്തി അന്തരിച്ചു

ഈറോഡിൽ നിന്നുള്ള എംഡിഎംകെയുടെ സിറ്റിംഗ് ലോക്‌സഭാ എംപി എ ഗണേശമൂർത്തി ഇന്നു രാവിലെ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.

76 വയസ്സായിരുന്നു.

ആത്മഹത്യാശ്രമമാണോയെന്ന് പോലീസ് സംശയിക്കുന്നു.

മാർച്ച് 24 നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പ്രാഥമിക പരിശോധനയ്ക്ക് ശേഷം അദ്ദേഹത്തെ ഐസിയുവിൽ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചു.

പിന്നീട് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

സംസ്ഥാന നഗരവികസന-ഭവന മന്ത്രി എസ് മുത്തുസാമി, മൊടക്കുറിച്ചിയിലെ ബിജെപി എംഎൽഎ ഡോ സി സരസ്വതി, എഐഎഡിഎംകെ നേതാവ് കെ വി രാമലിംഗം എന്നിവരുൾപ്പെടെ നിരവധി രാഷ്ട്രീയ നേതാക്കൾ ഗണേശമൂർത്തിയുടെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷിക്കാൻ ആശുപത്രിയിലെത്തിയിരുന്നു.

മൂന്ന് തവണ എംപിയായ ഗണേശമൂർത്തി എംഡിഎംകെ അണികളിൽ പ്രമുഖ സ്ഥാനങ്ങൾ വഹിച്ചിരുന്നു.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഈറോഡിൽ മത്സരിക്കാൻ പാർട്ടി ടിക്കറ്റ് നൽകാത്തതിൽ അദ്ദേഹം അസ്വസ്ഥനായിരുന്നു.

ഡിഎംകെ ഈറോഡിൽ തങ്ങളുടെ സ്ഥാനാർത്ഥിയെ നിർത്തി തിരുച്ചി സീറ്റ് എംഡിഎംകെക്ക് നൽകാൻ തീരുമാനിച്ചിരുന്നു.

എംഡിഎംകെ ജനറൽ സെക്രട്ടറി വൈകോയുടെ മകൻ ദുരൈ വൈകോയെ തിരുച്ചിയിലെ പാർട്ടി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഡിഎംകെയുടെ മുതിർന്ന നേതാക്കളിൽ ഒരാളായിരുന്നു ഗണേഷ് മൂർത്തി.

1984-ൽ ഈറോഡ് ജില്ലാ സെക്രട്ടറിയായി.

1989 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൊടകുറിച്ചി മണ്ഡലത്തിൽ നിന്ന് ഡിഎംകെയെ പ്രതിനിധീകരിച്ച് മത്സരിച്ച് വിജയിക്കുകയും ചെയ്തു.

പിന്നീട് ഡിഎംകെ നേതാവ് എം കരുണാനിധിയും അന്നത്തെ ഡിഎംകെ നേതാവ് വൈകോയും തമ്മിൽ ഭിന്നതയുണ്ടായി.

അങ്ങനെ 31 വർഷം മുമ്പ് വൈകോയെ ഡിഎംകെയിൽ നിന്ന് പുറത്താക്കിയപ്പോൾ, ഡിഎംകെയിൽ നിന്ന് കൂറുമാറിയ ഒമ്പത് ജില്ലാ സെക്രട്ടറിമാരിൽ ഒരാളായിരുന്നു ഗണേശമൂർത്തി.

അവർ സംയുക്തമായി 1994 മെയ് 6 ന് മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എംഡിഎംകെ) എന്ന പേരിൽ ഒരു പാർട്ടി ആരംഭിച്ചു.

എം.ഡി.എം.കെയുടെ തുടക്കം മുതൽ ഈറോഡ് ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന അദ്ദേഹം 2016-ൽ എം.ഡി.എം.കെ ട്രഷററായി തിരഞ്ഞെടുക്കപ്പെട്ടു.

1998ലെ ലോക്‌സഭാ പൊതുതിരഞ്ഞെടുപ്പിൽ പഴനി മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിച്ചു.

2009, 2019 ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ ഈറോഡ് മണ്ഡലത്തിൽ നിന്ന് എം.ഡി.എം.കെ.ക്ക് വേണ്ടി മത്സരിച്ച് വിജയിച്ചു.

2019ൽ ഡിഎംകെയുടെ ഉദയസൂര്യൻ ചിഹ്നത്തിൽ ഈറോഡ് മണ്ഡലത്തിൽ മത്സരിച്ച് വിജയിച്ചു.

Leave a Reply

spot_img

Related articles

ഡൽഹിയിൽ മണിപ്പൂരി സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ

ഡൽഹിയിൽ വീടിനുപുറത്ത് ബഹളുണ്ടാക്കിയത് ചോദ്യം ചെയ്ത മണിപ്പൂർ സ്വദേശിയായ സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ.ന്യൂഡൽഹിയിലെ കിലോകാരി ഗ്രാമത്തിൽ വീടിനുപുറത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത...

ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക്; വേദി ഗുജറാത്തിലെ സ്റ്റാച്യൂ ഓഫ് യൂണിറ്റി

72 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു. ഗുജറാത്തിലെ കേവാഡിയയിലുള്ള (ഏകതാ നഗർ) 'സ്റ്റാച്യൂ ഓഫ് യൂണിറ്റി'യാണ്...

ഡല്‍ഹി ജന്തർമന്ദിറില്‍ നടന്ന സമരത്തിനിടെ വിദ്യാർഥിയുടെ പിതാവിനെ മർദിച്ച സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് സിജെപി നേതാക്കളുടെ പ്രതിഷേധ മാർച്ച്‌

ഡല്‍ഹി ജന്തർമന്ദിറില്‍ നടന്ന സമരത്തിനിടെ വിദ്യാർഥിയുടെ പിതാവിനെ ക്രൂരമായി മർദിച്ച സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് പാർലമെന്റ് സ്ട്രീറ്റ് പൊലിസ് സ്റ്റേഷനിലേക്ക് സിജെപി നേതാക്കളുടെ...

ബഹിരാകാശത്ത് വീണ്ടും ഇന്ത്യയുടെ കുതിപ്പ്;  അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ചു

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്ന് ജിഎസ്‌എല്‍വി എഫ് -17 വിക്ഷേപിച്ചു.ദൗത്യം വിജയിച്ചതോടെ വലിയൊരു തിരിച്ചുവരവാണ് ഐഎസ്‌ആർഒ നടത്തിയത്. നീണ്ട എട്ട്...