കർണാടകയിലെ ഹുബ്ബാലിയിൽ കോൺഗ്രസ് കൗൺസിലറുടെ മകൾ കോളേജ് ക്യാമ്പസിൽ കുത്തേറ്റു മരിച്ചു.
എച്ച്‌ഡിഎംസി കൗൺസിലർ നിരഞ്ജൻ ഹിരേമത്തിൻ്റെ മകൾ നേഹയെ സഹപാഠിയായ ഫയാസാണ് കുത്തികൊന്നത്. കോളജ് വളപ്പിൽ വച്ചാണ് സംഭവം.
ബെലഗാവി ജില്ലയിലെ സവദത്തി സ്വദേശിയായ പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിന് മുമ്പ് നേഹയെ ഒന്നിലധികം തവണ കുത്തുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം പോലീസ് ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും ഫയാസിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നേഹയുടെ മൃതദേഹം കെംപഗൗഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (കിംസ്) ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സർക്കാർ സ്‌കൂൾ അധ്യാപകരുടെ മകനാണ് ഫയാസ്, ആറ് മാസം മുമ്പ് പരീക്ഷയിൽ തോറ്റതിനെ തുടർന്ന് കോളേജിൽ പോകുന്നത് നിർത്തിയിരുന്നതായും ഓഫീസർ കൂട്ടിച്ചേർത്തു.