അനധികൃത തടങ്കലിന് കശ്മീർ ജമാഅത്തെ ഇസ്‌ലാമി മുൻ വക്താവിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം

ശ്രീനഗർ: അനധികൃത തടങ്കലിൽ വെച്ചതിന് ജമ്മു-കശ്മീർ ജമാഅത്തെ ഇസ്‍ലാമിയുടെ മുൻ വക്താവ് അലി മുഹമ്മദ് ലോൺ എന്ന സാഹിദിന് പൊതുസുരക്ഷ നിയമപ്രകാരം അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കേന്ദ്ര ഭരണപ്രദേശ ഭരണകൂടത്തോട് ജമ്മു-കശ്മീർ-ലഡാക്ക് ഹൈകോടതി.

പൊതുസുരക്ഷാ നിയമപ്രകാരം ലോണിന്റെ തടങ്കൽ റദ്ദാക്കിയ ജസ്റ്റിസ് രാഹുൽ ഭാരതി, പുൽവാമ ജില്ല മജിസ്‌ട്രേറ്റ് പാസാക്കിയ തടങ്കൽ ഉത്തരവ് നിയമവിരുദ്ധവും അനാവശ്യവുമാണെന്നും നിരീക്ഷിച്ചു.

അദ്ദേഹത്തെ ജയിലിൽനിന്ന് മോചിപ്പിക്കാനും ഉത്തരവ് റദ്ദാക്കാനും നിർദേശം നൽകി. മൂന്നുമാസത്തിനകം നഷ്ടപരിഹാരം നൽകണം.

2019 മുതൽ മൂന്നുതവണയാണ് ലോണിനെ അറസ്റ്റുചെയ്ത് തടങ്കലിൽ പാർപ്പിച്ചത്.

Leave a Reply

spot_img

Related articles

ലോക കരള്‍ ദിനം: കരളിനെ സംരക്ഷിക്കാം, ആരോഗ്യം ഉറപ്പാക്കാം

തിരുവനന്തപുരം: ജില്ലാതല ആശുപത്രികളില്‍ ആദ്യമായി ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ സജ്ജമായി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കരള്‍ രോഗങ്ങള്‍ പ്രത്യേകിച്ച് ഫാറ്റി...

കൈലാസയാത്ര ഉടൻ പുനരാരംഭിക്കും

കൈലാസ മാനസ സരോവർ യാത്ര പുനരാരംഭിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും ഇതിനുള്ള അറിയിപ്പ് ഉടൻ പ്രസിദ്ധീകരിക്കു മെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.2020നു ശേഷം കൈലാസ മാനസസരോവർ...

2000 രൂപയ്ക്ക് മുകളിൽ യുപിഐ ഇടപാടുകള്‍ക്ക് 18% ജിഎസ്ടി; വാർത്ത അടിസ്ഥാന രഹിതം

2000 രൂപയിൽ കൂടുതലുള്ള യുപിഐ ഇടപാടുകൾക്ക് ജിഎസ്ടി ചുമത്താൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന വാർത്തകൾ തെറ്റാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ജനങ്ങൾ ഇത്തരം സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും നിലവിൽ അത്തരമൊരു...

യുഎസ് വൈസ് പ്രസിഡന്‍റും ഭാര്യയും അടുത്തയാഴ്ച ഇന്ത്യയിലെത്തും

യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസും ഭാര്യയും ഇന്ത്യൻ വംശജയുമായ ഉഷ വാൻസും അടുത്തയാഴ്ച ഇന്ത്യയിലെത്തും. ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള രാഷ്‌ട്രനേതാക്കളുമായി...