മാപ്പപേക്ഷ പര്യാപ്തമെന്ന് പതഞ്ജലിയോട് സുപ്രീം കോടതി

ന്യൂഡൽഹി: പതഞ്ജലി ആയുർവേദ് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയ കേസിൽ ബാബാ രാംദേവ്, കമ്പനി മാനേജിങ് ഡയറക്ടർ ബാലകൃഷ്ണ എന്നിവർ പത്രങ്ങളിൽ പ്രസിദ്ധീകരിച്ച നിരുപാധികമായ മാപ്പപേക്ഷയിൽ പുരോഗതിയുണ്ടെന്ന് സുപ്രീംകോടതി.

ജസ്റ്റിസുമാരായ ഹിമ കോഹ്‌ലി, അഹ്‌സനുദ്ദീൻ അമാനുല്ല എന്നിവരടങ്ങിയ ബെഞ്ച് മാപ്പപേക്ഷയുടെ ഭാഷ പര്യാപ്തമാണെന്ന് അറിയിച്ചു.

രണ്ടാമത്തെ ക്ഷമാപണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും നേരത്തെ മാപ്പപേക്ഷ പ്രസിദ്ധീകരിച്ചപ്പോൾ കമ്പനിയുടെ പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ജസ്റ്റിസ് അമാനുല്ല പറഞ്ഞു.

പത്രപേജുകളുടെ ഒറിജിനൽ ഹാജരാക്കണമെന്ന് പറഞ്ഞിരുന്നെങ്കിലും ഇ-പേപ്പർ മാത്രമാണ് ഹാജരാക്കിയത്.

യഥാര്‍ഥ പേജ് തന്നെ ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കേസ് വീണ്ടും വാദം കേള്‍ക്കാന്‍ മെയ് 7ലേക്ക് മാറ്റി.

കേസിൽ അടുത്ത വാദം കേൾക്കുന്ന തീയതിയിൽ രാംദേവിനും ബാലകൃഷ്ണക്കും നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവ് നൽകണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടു.

അടുത്ത വാദം കേൾക്കുന്ന ദിവസത്തേക്ക് മാത്രം ഇളവ് അനുവദിച്ചതായി ബെഞ്ച് അറിയിച്ചു.

കൊവിഡ് വാക്‌സിനേഷനും ആധുനിക വൈദ്യശാസ്ത്രത്തിനും എതിരെ അപകീർത്തികരമായ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ 2022-ൽ സമർപ്പിച്ച ഹരജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.

Leave a Reply

spot_img

Related articles

ഹരിയാൻവി നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു

ഹരിയാൻവി നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹി (30) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഉത്തർപ്രദേശിലെ ബാലന്ദ്ഷഹറിൽ ജനിച്ച ദിവ്യാങ്ക,...

ഉത്തർപ്രദേശിലെ മിർസാപുരിൽ ട്രക്ക് അപകടത്തിൽ 11 മരണം

ഉത്തർപ്രദേശിലെ മിർസാപുരിൽ ട്രക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ 11 മരണം. നിയന്ത്രണം വിട്ട ട്രക്ക് സമീപത്തുള്ള വാഹനങ്ങളിൽ ഇടിച്ചാണ് അപകടമുണ്ടായത്. ട്രക്ക് ഡ്രൈവറുടെ നില...

ആക്രി വില്പനയിലൂടെ റെയില്‍വേ കഴിഞ്ഞ സാമ്പത്തികവർഷം നേടിയത് 6813.86 കോടി

ആക്രി വസ്തുക്കളുടെ വില്പനയിലൂടെ റെയില്‍വേ കഴിഞ്ഞ സാമ്പത്തികവർഷം നേടിയത് 6813.86 കോടി രൂപ. 6000 കോടി രൂപ എന്ന ലക്ഷ്യത്തെ മറികടന്നാണ് റെയില്‍വേയുടെ നേട്ടം.2024-...

തമിഴ്നാട്ടില്‍ പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങുകള്‍ ഇന്നു നടക്കും

തമിഴ്നാട് വിരുദുനഗറിലെ പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങുകള്‍ ഇന്നു നടക്കും.14 പേരുടെ മൃതദേഹങ്ങള്‍ ഇന്നലെ രാത്രിയോടെ ബന്ധുക്കള്‍ ഏറ്റുവാങ്ങി. ബാക്കിയുള്ള എട്ടുപേരുടെ...