നേമം പുഷ്പരാജിന് പത്മിനി പുരസ്ക്കാരം


കേരളത്തിലെ ചിത്ര ശിൽപ്പകലാരംഗത്തെ ഏറ്റവും ഉന്നത പുരസ്ക്കാരങ്ങളിൽ ഒന്നാണ് പത്മിനി പുരസ്ക്കാരം.
ഈ വർഷത്തെ പത്മിനി പുരസ്ക്കാരത്തിന് അർഹനായിരിക്കുന്നത് പ്രശസ്ത ചലച്ചിത്ര സംവിധായകൻ കൂടിയായ
നേമം പുഷ്പരാജിനാണ്.
സിനിമയിൽ ‘കലാസംവിധായകനെന്ന .മികവ് നേടിക്കൊണ്ടാണ് ‘നേമം പുഷ്പരാജ് സംവിധായകനാകുന്നത്.
ശ്രീകാനായികുഞ്ഞിരാമൻ, ബി.ഡി.ദത്തൻ, ആലംകോട് ലീലാകൃഷ്ണൻ, എന്നിവരടങ്ങിയ ജൂറിയാണ് നേമം പുഷ്പരാജിനെ ഇക്കുറി
തെരഞ്ഞെടുത്തത്.
ഇരുപത്തി അയ്യായിരം രൂപയും ഫലകവും, പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഈ പുരസ്ക്കാരം.
മെയ് പന്ത്രണ്ടിന് തൃശൂർ ലളിതകലാ അക്കാദമി അങ്കണത്തിൽ നടക്കുന്ന ചടങ്ങിലാണ് ഈ പുരസ്ക്കാരം നൽകുന്നത്.

കലാസംവിധായകൻ, സംവിധായകൻ എന്നിവക്കു പുറമേ ചിത്രകാരൻ, ഗ്രസ്ഥകാരൻ, ലളിതകലാ അക്കാദമിയുടെ മുൻ ചെയർമാൻ എന്നീ നിലകളിലും നേമം പുഷ്പരാജ് ഏറെ ശ്രദ്ധേയനാണ്.
തിരുവനന്തപുരം സംസ്കൃത കോളജ്, ഫൈൻ ആർട്ട്സ് കോളജ് ‘ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
ആയിരത്തിത്തൊള്ളായിരത്തി എൺപത്തിയഞ്ചിൽ കേരള യൂണിവേഴ്സിറ്റിയിൽ ‘ നിന്നും ബി.എഫ്.എ (പെയിൻ്റിംഗ്) ഒന്നാം റാങ്കോടെ ബിരുദം
എൺപത്തിയാറ്റിൽ സാംസ്‌ക്കാരികവകിപ്പിനു കീഴിലുള്ള സർവ്വവിജ്ഞാനകോശ ഇൻസ്റ്റിട്യൂട്ടിൽ ജോലിയിൽ പ്രവേശിച്ചു.രണ്ടായിരത്തി പതിനേഴിൽ കലാവിഭാഗം മേധാവിയും, ആർട്ട് എഡിറ്ററുമായി വിരമിച്ചു.
: രണ്ടായിരത്തി രണ്ടിൽ സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി മെംബറും രണ്ടായിരത്തി ‘പതിനൊന്നിൽ സംസ്ഥാന ടെലിവിഷൻ അവാർഡ് ജൂറി ചെയർമാനുമായിരുന്നു.
രണ്ടായിരത്തി ഇരുപത് ഇരുപത്തിരണ്ട് കാലയളവിൽ സൗത്ത് സോൺ കൾച്ചറൽ സെൻ്റെർ ഗവേണിംഗ് ബോഡി മെംബറായും പ്രവർത്തിച്ചിട്ടുണ്ട്.

ദേശീയ-അന്തർ ദേശീയ പുരസ്ക്കാരങ്ങൾ നേടിയ േഎൺപതിലധികം ചിത്രങ്ങൾക്ക് കലാസംവിധാനം നിർവ്വഹിക്കുവാൻ പുഷ്പരാജിന് കഴിഞ്ഞിട്ടുണ്ട്.
‘ഗൗരീശങ്കരം, ബനാറസ്, കുക്കിലിയാർ എന്നിങ്ങനെ മൂന്നു ചിത്രങ്ങൾ സംവിധാനം ചെയ്തിരിക്കുന്ന പുഷ്പരാജ് ഇപ്പോൾ രണ്ടാം യാമം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നുവരികയാണ്.
കാനായി കുഞ്ഞിരാമൻ മ്യൂറൽ ചിത്രകലയെക്കുറിച്ചും വിജയകുമാർ മേനോനെക്കുറിച്ചും മൂന്നു’ ഡോക്കുമെൻ്റെറികൾ സംവിധാനം ചെയ്തു.
ചിത്രകലയുമായി ബന്ധപ്പെട്ട നിരവധി രംഗങ്ങളിൽപുഷ്പ
രാജിൻ്റെ സാന്നിദ്ധ്യം ഈ
രംഗത്ത് ഉണ്ടായിട്ടുണ്ട്. ഗ്രന്ഥരചനയിലൂടെയും കലാരൂപങ്ങളിലൂടെയു
മൊക്കെയാണത്.

പുരസ്ക്കാരങ്ങൾ
രണ്ടായിരത്തി മൂന്നിൽ ഗൗരീശങ്കരം എന്ന ചിത്രത്തിന് മികച്ച സംവിധായകനെന്ന പുരസ്ക്കാരം ലഭിച്ചു. അതേ വർഷം തന്നെ ഫിലിം കിട്ടിക്സിൻ്റെ പുരസ്ക്കാരവും ഈ ‘ചിത്രത്തിലൂടെത്തന്നെ ലഭിച്ചു.
മികച്ച ഗാന ചിത്രീകരണത്തിനുള്ള സൗത്ത് ഇൻഡ്യൻ ഫിലിം ആൽബം ഓഫ് ദി അവാർഡ് രണ്ടായിരത്തി ഒമ്പതിൽ ബനാറസ് എന്ന ചിത്രത്തിലൂടെ ലഭിച്ചു.
കാനായി കുഞ്ഞിരാമൻ കുഞ്ഞിരാമൻ ശിൽപ്പകലയുടെ നാലാം മാനം എന്ന ഡോക്കുമെൻ്റെറിക്ക് രണ്ടായിരത്തി പതിമൂന്നിൽ പുരസ്ക്കാരം ലഭിച്ചു.
വിജയകുമാർ മേനോനെക്കുറിച്ചുള്ള ഡോക്കു മെൻ്ററിക്ക് രണ്ടായിരത്തി ഇരുപത്തിരണ്ടിൽ സത്യജിത് റോയ് അവാർഡും ലഭിച്ചു.
കലാസംവിധായകനെന്ന നിലയിൽ അഞ്ചു തവണ ഫിലിം ക്രിട്ടിക്സ് അസ്സോസ്സിയേഷൻ്റെ അവാർഡിന് പുഷ്പരാജ് അർഹനായി.
പൈതൃകം, ഹൈവേ, കണ്ണകി, തിളക്കം,ഗൗരീശങ്കരം എന്നിവയായിരുന്നു ആ ചിത്രങ്ങൾ.
ഏഷ്യാനെറ്റ് അവാർഡ്, അമൃതാ ടി.വി. അവാർഡ്, വേൾഡ് മലയാളി അസ്സോസ്സിയേഷൻ അവാർഡ്, ഫിലിം ജേർണലിസ്റ്റ് അവാർഡ്, കേരള പ്രൊഡ്യൂസേർസ് , ആൻ്റ് സൂര്യാടി. വി. അവാർഡ് എന്നീ പുരസ്ക്കാരങ്ങളും പുഷ്പരാജിൻ ലഭിച്ചിട്ടുണ്ട്.
. ചിത്രകലക്കുള്ള പുരസ്ക്കാരം

ലളിതകലാ അക്കാദമി സംസ്ഥാന അവാർഡ് രണ്ടായിരത്തി രണ്ട് .മലയാറ്റൂർ അവാർഡ് രണ്ടായിരത്തി ഒന്ന്.
ചിത്രകലാരത്ന അവാർഡ്- രണ്ടായിരത്തി എട്ട്.

ദേശീയ-അന്തർദ്ദേശീയ പുരസ്ക്കാരങ്ങൾ.

ചിനീകരണത്തിനും മികച്ച രൂപകൽപ്പനക്കുമുള്ള എൻ.സി.ആർ.സി.ദേശീയ അവാർഡ് ,(1989)
അന്താരാഷ്ട്ര പുസ്തകോത്സവം അവാർഡ് 2014. (പുസ്തകം’-രാളാരവിവർമ്മ കല, കാലം, ജീവിതം )
രൂപകൽപ്പന്നക്കുള്ള ഷാർജ ഇൻ്റർനാഷണൽ ബുക്ക് ഫെയർ അവാർഡ്.
ഇതു കൂടാതെ ആനുകാലികങ്ങളിൽ കഥ, കവിത, ലേഖനം എന്നിവയും എഴുതാറുണ്ട്.
വാഴൂർ ജോസ്.

Leave a Reply

spot_img

Related articles

മഞ്ഞുമേൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ സൗബിൻ ഷാഹിറിന് നോട്ടീസ്

മഞ്ഞുമേൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് നോട്ടീസ്.14 ദിവസത്തിനകം അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്.മരട് പൊലീസാണ് നോട്ടീസ് നൽകിയത്....

അമ്മയുടെ പ്രസിഡന്‍റ് സ്ഥാനത്ത് മോഹന്‍ലാല്‍ തുടരണമെന്ന് അഡ്ഹോക് കമ്മിറ്റി

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്‍റ് സ്ഥാനത്ത് മോഹന്‍ലാല്‍ തുടരണമെന്ന് ആവശ്യപ്പെട്ട് സംഘടനയുടെ അഡ്ഹോക് കമ്മിറ്റി. മെയ് 31 ന് നടന്ന അഡ്ഹോക്...

തമിഴ് ചലച്ചിത്ര സംവിധായകന്‍ വിക്രം സുഗുമാരൻ അന്തരിച്ചു

തമിഴ് ചലച്ചിത്ര സംവിധായകന്‍ വിക്രം സുഗുമാരൻ അന്തരിച്ചു. 47 വയസായിരുന്നു. മധുരയില്‍നിന്ന് ചെന്നൈയിലേക്കുള്ള ബസ് യാത്രയ്ക്കിടെ നെഞ്ചുവേദനയെ തുടർന്നായിരുന്നു മരണം. മധുരയില്‍ ഒരുനിര്‍മാതാവിനോട് അടുത്ത...

നടൻ ഉണ്ണി മുകുന്ദൻ മർദിച്ചെന്ന പരാതിയുമായി മാനേജർ

നടൻ ഉണ്ണി മുകുന്ദൻ മർദിച്ചെന്ന പരാതിയുമായി മാനേജർ വിപിൻ കുമാർ. ടൊവിനോ തോമസ് നായകനായ നരിവേട്ട എന്ന ചലചിത്രത്തെ പ്രശംസിച്ചതാണ് മർദനത്തിന് കാരണമെന്ന് വിപിൻ...