വീഡിയോ കോളിലൂടെ പെൺകുട്ടികളുടെ നഗ്നത പകർത്തി ഭീഷണി : പ്രതി പിടിയിൽ

കായംകുളം: സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പെൺകുട്ടികളുടെ നഗ്നത വീഡിയോയിൽ പകർത്തി ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റിൽ.

കൊല്ലം മുനിസിപ്പൽ കോർപ്പറേഷൻ 22-ാം വാർഡിൽ വൈ നഗറിൽ ബദരിയ മൻസിലിൽ നിന്നും കൊല്ലം ശക്തികുളങ്ങര കാവനാട് ഐക്യ നഗറിൽ താമസിക്കുന്ന മുഹമ്മദ് ഹാരിസാണ് (36) അറസ്റ്റിലായത്.

വീഡിയോകൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റു ചെയ്യുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മൊബൈൽ നമ്പർ കൈക്കലാക്കി സൗഹൃദം സ്ഥാപിച്ച ശേഷമാണ് ദൃശ്യങ്ങൾ പകർത്തിയത്.

വീഡിയോ കോളുകളിലൂടെയാണ് നഗ്നദൃശ്യങ്ങൾ പകർത്തിയത്.

വിവിധ സ്കൂൾ അധ്യാപകരുടെ നമ്പർ കൈക്കലാക്കി സിനിമാ നിർമാതാവാണെന്നു പറഞ്ഞ് ബ്രോഷർ അയച്ചുനൽകിയ ശേഷം അഭിനയിക്കാൻ താൽപര്യമുള്ള പെൺകുട്ടികളുടെ ഓഡിഷൻ നടത്താനാണെന്ന് പറഞ്ഞ് അവരിൽ നിന്നും കൗശലപൂർവം നമ്പരുകൾ ശേഖരിക്കുകയായിരുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മൊബൈൽ നമ്പറിലേക്ക് വിളിച്ച് സിനിമയിൽ അഭിനയിക്കാൻ താൽപര്യം ഉണ്ടോയെന്ന് ചോദ്യത്തോടെയാണ് തട്ടിപ്പിന്റെ തുടക്കം.

സിനിമയിൽ അഭിനയിക്കാൻ അവസരത്തിനായി വിഡിയോ കോളിൽ ഒരു രംഗം അഭിനയിച്ചു കാണിക്കാൻ നിർദേശിക്കും.

അടുത്ത രംഗത്തിനായി ഡ്രസ്സ് മാറുന്നത് പെൺകുട്ടികൾ അറിയാതെ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്യും.

ഇങ്ങനെ വലയിലായവരെ ഉപയോഗിച്ച് കൂട്ടുകാരികളുടെ ഫോൺ നമ്പരുകളും കരസ്ഥമാക്കി ഇരകളാക്കുന്ന രീതിയാണ് സ്വീകരിക്കുന്നത്.

തട്ടിപ്പാണെന്ന് അറിഞ്ഞ് തിരികെ വിളിക്കുമ്പോഴാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുമെന്ന ഭീഷണി ഉയർത്തുന്നത്.

വിദ്യാഭ്യാസം കുറഞ്ഞ സാധാരണക്കാരായവർക്ക് സ്കൂളിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അവരുടെ പേരിൽ സിം കാർഡുകളെടുത്താണ് തട്ടിപ്പ് നടത്തിയിരുന്നത്.

സമാന രീതിയിൽ പെൺകുട്ടികളുടെ വീഡിയോ റെക്കോർഡ് ചെയ്ത സംഭവത്തിൽ ഇയാൾക്ക് എതിരെ നൂറനാട് – കനകക്കുന്ന് പൊലീസ് സ്റ്റേഷനിലും കേസുകൾ നിലവിലുണ്ട്.

2020 ൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചതിന് കൊല്ലം ഇരവിപുരം പൊലീസ് സ്റ്റേഷനിലും കേസുണ്ട്.

ജില്ല പോലീസ് മേധാവി ചൈത്ര തെരേസ ജോണിൻ്റെ മേൽനോട്ടത്തിൽ കായംകുളം ഡി.വൈ.എസ്.പി അജയനാഥ്, സി.ഐ സുധീർ, എസ്.ഐമാരായ ഹാഷിം, രതീഷ് ബാബു, എ.എസ്.ഐ ജീജാ ദേവി, പോലീസുകാരായ അരുൺ, ഗിരീഷ്, ദീപക്, ഷാജഹാൻ, അഖിൽ മുരളി, ഇയാസ്, മണിക്കുട്ടൻ, വിഷ്ണു, ഫിറോസ്, അനീഷ്, അഖിൽ, ഗോപകുമാർ എന്നിവരടങ്ങിയ സംഘം ദിവസങ്ങളായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave a Reply

spot_img

Related articles

ഗര്‍ഭിണിയായ 23കാരിയെ കൊന്നു കിണറ്റില്‍ തള്ളി; കാമുകന്‍ അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ സേലം എടപ്പാടിക്ക് സമീപം ഏഴു മാസം ഗര്‍ഭിണിയായ 23കാരിയായ കോകിലയെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ സംഭവത്തില്‍ കാമുകനായ അമ്മാസി പോലീസ് പിടിയിലായി. തന്നെ...

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട: കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട: എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണം പിടികൂടി.റാസൽ ഖൈമയിൽ...

നേത്രാവതി എക്സ്പ്രസിൽ വൻ കവർച്ച; മലയാളി കുടുംബത്തിന് 14 ലക്ഷം രൂപയുടെ സ്വർണാഭരണം നഷ്ടപ്പെട്ടു

തിരുവനന്തപുരം-മുംബൈ നേത്രാവതി എക്സ്പ്രസ് ട്രെയിനിൽ മലയാളി കുടുംബത്തിന് നേരെ വൻ കവർച്ച. കായംകുളത്തുനിന്ന് താനെയിലേക്ക് യാത്ര ചെയ്യുകയായിരുന്ന കുടുംബത്തിന്റെ 14 ലക്ഷം രൂപ വിലമതിക്കുന്ന...

ദോശ നൽകാൻ വൈകിയെന്ന ആരോപണം; കൊല്ലത്ത് ചായക്കട അടിച്ചുതകർത്തു

ദോശ നൽകാൻ വൈകി. ചായക്കട അടിച്ചുതകർത്തു.ശാസ്താംകോട്ട ചക്കുവള്ളി - പുതിയകാവ് പ്രധാന പാതയോരത്തെ ശൂരനാട് കോയിക്കൽ ചന്തയിലാണ് സംഭവം നടന്നത്.ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിലെമുറി...