ഏറെ നാളുകളായി ചർച്ച ചെയ്യപ്പെടുന്ന പ്രധാന വിഷയങ്ങളിൽ ഒന്നാണ് മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്ന വിഷയം. ഏറെ ജനങ്ങൾക്ക് ഭീഷണിയായാണ് അത് അവിടെ സ്ഥിതി ചെയ്യുന്നത്.
മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയുന്നതിൻ്റെ പരിസ്ഥിതി ആഘാത പഠനവുമായി ബന്ധപ്പെട്ട കേന്ദ്ര യോഗം മാറ്റി.
ഇന്ന് ദില്ലിയിൽ നടക്കാനിരുന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിളിച്ച യോഗമാണ് മാറ്റിയത്. പുതിയ ഡാം പണിയുന്നതിൻ്റെ പരിസ്ഥിതി ആഘാത പഠനം സംബന്ധിച്ചായിരുന്നു യോഗം.
പഠനത്തിന് കേരളത്തിനെ അനുവദിക്കരുതെന്ന് തമിഴ്നാട് ആവശ്യപ്പെട്ടിരുന്നു. യോഗം മാറ്റിയതിൻ്റെ കാരണം കേന്ദ്രം വ്യക്തമാക്കിയിട്ടില്ല.
ഈ വിഷയവുമായി ബന്ധപ്പെട്ട് ഒട്ടനവധി പ്രതിഷേധങ്ങളാണ് ഉയരുന്നത്. തമിഴ്നാട്ടിലെ വിവിധ സംഘടനകളും രംഗത്ത് എത്തിയിട്ടുണ്ട്. കേരളത്തിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയർന്ന് കൊണ്ടിരിക്കുന്നത്.