സിദ്ധാർത്ഥന്റെ മരണം: 19 പ്രതികൾക്കും ജാമ്യം

കല്പറ്റ: വെറ്ററിനറി വിദ്യാർത്ഥിനിയുടെ മരണത്തിൽ പ്രതികളായ 19 പേർക്കും കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചു.

പ്രതികൾ സിദ്ധാർത്ഥനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതായി മതിയായ രേഖകളൊന്നും സൂചിപ്പിക്കുന്നില്ലെന്ന് ജാമ്യം അനുവദിച്ചുകൊണ്ട് കേരള ഹൈക്കോടതി ചൂണ്ടിക്കാട്ടി.


വയനാട് പൂക്കോട് യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ വെറ്ററിനറി വിദ്യാർത്ഥി ജെഎസ് സിദ്ധാർത്ഥൻ ക്രൂരമായ റാഗിംഗിനെ തുടർന്നായിരുന്നു ആത്മഹത്യ ചെയ്തത് എന്നായിരുന്നു ആരോപണം.

കുറ്റാരോപിതരായ വിദ്യാർത്ഥികളോട് കേരളം വിട്ടുപോകരുതെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ വർഷം ഫെബ്രുവരി 18 നാണ് സിദ്ധാർത്ഥൻ ആത്മഹത്യ ചെയ്തത്.


പ്രതികളായ വിദ്യാർത്ഥികൾ സിദ്ധാർത്ഥനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതായി മതിയായ രേഖകളൊന്നും സൂചിപ്പിക്കുന്നില്ലെന്ന് ജസ്റ്റിസ് സിഎസ് ഡയസിൻ്റെ സിംഗിൾ ജഡ്ജി ബെഞ്ച് ജാമ്യം അനുവദിച്ചുകൊണ്ടു പറഞ്ഞു.

സമൂഹവികാരത്തിൻ്റെ പേരിൽ മാത്രം ജാമ്യം നിഷേധിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.


“അന്തിമ റിപ്പോർട്ട് സമർപ്പിച്ചുകഴിഞ്ഞാൽ, ജുഡീഷ്യൽ കസ്റ്റഡിയിൽ ഒരാൾ തുടരണമെങ്കിൽ ശക്തമായ കേസ് നിലനിൽക്കണം.

കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ ഹരജിക്കാർക്ക് നൽകാവുന്ന പരമാവധി ശിക്ഷ. ഐ പി സി സെക്ഷൻ.306 പ്രകാരം 10 വർഷം വരെയാണ്.

ഹരജിക്കാർ ഇപ്പോൾ 90 ദിവസത്തിലേറെയായി ജുഡീഷ്യൽ കസ്റ്റഡിയിലാണ് കഴിയുന്നത്.”

കോടതി പറഞ്ഞു.

ആത്മഹത്യാ പ്രേരണയുമായി ബന്ധപ്പെട്ട ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 306 മാത്രമാണ് തങ്ങൾക്കെതിരെയുള്ള ജാമ്യമില്ലാ കുറ്റമെന്ന് ഹർജിക്കാർ വാദിച്ചു.

സഹപാഠിയായ സ്ത്രീയോട് സിദ്ധാർത്ഥൻ മോശമായി പെരുമാറിയെന്നും തുടർന്ന് സീനിയേഴ്സിനും ഇൻ്റേണൽ കംപ്ലയിൻ്റ് കമ്മിറ്റിക്കും പരാതി നൽകിയെന്നും അവർ അവകാശപ്പെട്ടു.

ഈ സംഭവത്തിൽ മനംനൊന്താണ് സിദ്ധാർത്ഥൻ ആത്മഹത്യ ചെയ്തതെന്നാണ് ഇവരുടെ വാദം.

അതേസമയം, കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. വിചാരണ തീരുന്നത് വരെ പ്രതികളോട് വയനാട് ജില്ലയിൽ പ്രവേശിക്കരുതെന്ന് നിർദേശിച്ചിട്ടുണ്ട്.

കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ കേരളം വിടുന്നതും വിലക്കിയിട്ടുണ്ട്.
കൂടാതെ, അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ,നിർദേശിക്കുമ്പോൾ നേരിട്ട് ഹാജരാകാനും, നേരിട്ടോ അല്ലാതെയോ ഏതെങ്കിലും വിധത്തിൽ പ്രേരണ, ഭീഷണിപ്പെടുത്തൽ, കേസിൻ്റെ വസ്തുതകൾ പരിചയമുള്ള ആളെ സ്വാധീനിക്കുകയോ തെളിവുകൾ നശിപ്പിക്കുകയോ ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

അഖിൽ കെ, കാശിനാഥൻ ആർ എസ്, അമീൻ അക്ബറലി യു, അരുൺ കെ, സിൻജോ ജോൺസൺ, എൻ ആസിഫ് ഖാൻ, അമൽ ഇഹ്‌സാൻ എ, അജയ് ജെ, അൽത്താഫ് എ, സൗദ് റിസാൽ ഇ കെ, ആദിത്യൻ വി, മുഹമ്മദ് ധനീഷ് എം, റെഹാൻ ബിനോയ്,ആകാശ് എസ് ഡി, അഭിഷേക് എസ്, ശ്രീഹരി ആർ ഡി, ഡൺസ് ഡെയ്, ബിൽഗേറ്റ് ജോഷ്വ തണ്ണിക്കോട്, നസീഫ് വി. എന്നിവരാണ് ജാമ്യം ലഭിച്ച 19 വിദ്യാർത്ഥികൾ.

വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയതിനെ ചോദ്യം ചെയ്യുന്നതിനിടെ പ്രതികൾ സിദ്ധാർത്ഥൻ്റെ അടിവസ്ത്രം ഊരിമാറ്റിയെന്നാണ് സിബിഐയുടെ അന്തിമ റിപ്പോർട്ട്.

ബെൽറ്റും ഗ്ലൂ ഗൺ കേബിളും ഉപയോഗിച്ച് സിദ്ധാർത്ഥനെ തുടർച്ചയായി മർദിക്കുകയും തല്ലുകയും ചവിട്ടുകയും ചെയ്തതായും അന്വേഷണ ഏജൻസി കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

spot_img

Related articles

കാറിന്റെ സർവീസ് വൈകിയെന്നാരോപിച്ച്‌ ടയർ കടയിലെ ജീവനക്കാർക്ക് ക്രൂരമർദനം

നാദാപുരം പേരോട് കാറിന്റെ സർവീസ് വൈകിയെന്നാരോപിച്ച്‌ ടയർകടയിലെ ജീവനക്കാർക്ക് ക്രൂരമർദനം .വീല്‍ അലൈൻമെന്റ് ചെയ്യാനെത്തിയ പാറക്കടവ് സ്വദേശി അനസും സുഹൃത്തുക്കളും ചേർന്നാണ് ജീവനക്കാരെ മർദിച്ചത്....

ലഹരി മാഫിയ സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് കൈമാറിയെന്നാരോപിച്ച്‌ വ്യാപാരിക്ക് നേരെ ആക്രമണം

ലഹരി മാഫിയ സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് കൈമാറിയെന്നാരോപിച്ച്‌ ചെറുതോണിയില്‍ വ്യാപാരിക്ക് നേരെ ആക്രമണം.ചെറുതോണി സ്വദേശി ജിൻസ് ജോണിനെയാണ് വ്യാപാര സ്ഥാപനത്തില്‍ അതിക്രമിച്ചു കയറിയ...

കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി

തിരുവനന്തപുരം നാലാഞ്ചിറയിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി.ഹസീന ബീവി (36) ആണ് കൊല്ലപ്പെട്ടത്.കുടുംബ വഴക്കിനെത്തുടർന്നുണ്ടായ കയ്യാങ്കളി കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് വിവരം.മക്കളുടെ കണ്മുന്നിൽ വെച്ചാണ് ഹസീന...

കൊച്ചിയിൽ ജോലി കഴിഞ്ഞ് മടങ്ങിയുകയായിരുന്ന യുവതികൾക്ക് നേരെ എട്ടംഗ സംഘത്തിന്റെ ആക്രമണം

കൊച്ചിയിൽ ജോലി കഴിഞ്ഞ് മടങ്ങിയുകയായിരുന്ന യുവതികൾക്ക് നേരെ എട്ടംഗ സംഘത്തിന്റെ ആക്രമണം.കൊച്ചി കലൂർ ചക്കാലപ്പാടം റോഡിൽ ഇന്ന് പുലർച്ചെ ആയിരുന്നു ദാരുണമായ സംഭവം ഉണ്ടായത്.യുവതികൾ...