കാനം ഇ.ജെ സാഹിത്യ പുരസ്‌കാരം ജോയ്‌സിക്ക്

2024 ജൂൺ 13 ആകുമ്പോൾ കാനം ഇ. ജെ എന്ന തൂലികാനാമത്തിൽ മലയാള സാഹിത്യരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഇലവുങ്കൽ ജോൺ ഫിലിപ്പ് മൺമറഞ്ഞിട്ട് 37 വർഷമാകും.
കാനം ഈ ജെയാണ് മനോരാജ്യം വാരിക ആരംഭിക്കുന്നത്.

വാരികകളിൽ നീണ്ടകഥകൾ ജനപ്രിയമാക്കിയത് കാനം ഇ. ജെയാണ്.

നൂറിലിധികം നോവലുകൾ, തിരക്കഥകൾ, നാടകങ്ങൾ. അദ്ദേഹത്തിന്റെ 27 നോവലുകൾ സിനിമയായി.

കാനം എഴുതിയ ഗാനങ്ങളിൽ പലതും ഇന്നും റിയാലിറ്റിഷോകളിൽ പാടുന്നു.

തിരയും തീരവും ചുംബിച്ചുറങ്ങി തുടങ്ങിയ ചലച്ചിത്രഗാനങ്ങൾ ഉദാഹരണം.

കാനത്തിനെയും മുട്ടത്തുവർക്കിയെയും പൈങ്കിളിസാഹിത്യകാരന്മാരെന്ന് പറഞ്ഞ കുറെ നിരൂപകന്മാരുണ്ടായിരുന്നു.

എന്നാൽ അക്ഷരജ്ഞാനം കുറവായിരുന്ന സാധാരണക്കാരായ മനുഷ്യരെ വായനയുടെ ലോകത്തേക്ക് കൊണ്ടുവന്നത് ഇവരാണെന്ന കാര്യം ഈ നിരൂപകർ ബോധപൂർവ്വം മറന്നുപോയി.

അവരുടെ നീണ്ട കഥകൾക്കായി കാത്തിരുന്ന കാലമുണ്ടായിരുന്നു.

പിന്നീട് ധാരാളം ജനപ്രിയസാഹിത്യകരന്മാർ വന്നെങ്കിലും അവരുടെയെല്ലാം ഗുരുസ്ഥാനീയർ ഇവരായിരുന്നു.

കാനത്തിന്റെ നോവലുകളിലെല്ലാം അദ്ദേഹത്തിന്റെ ജീവിത പരിസരങ്ങൾ കാണാൻ സാധിക്കും.

അദ്ദേഹം മൺമറഞ്ഞിട്ട് 37 വർഷമായെങ്കിലും ഇന്നും കാനം ഇ.ജെയെ ഓർമ്മിക്കുവാൻ ഒന്നുമില്ല എന്നതാണ് ഖേദകരം.

അതിനൊരു മാറ്റമുണ്ടാനാണ് ലക്ഷ്യമിടുന്നത്.

അദ്ദേഹത്തിന്റെ ജന്മനാടായ കാനത്തിനു സമീപം സ്ഥിതിചെയ്യുന്ന പ്രശസ്തമായ ലൈബ്രറിയായ നോവൽറ്റിയിൽ കാനം ഇ ജെ ഇടം ഒരുക്കുകയാണ്.

അദ്ദേഹത്തിന്റെ പുസ്തകങ്ങൾ എല്ലാം സമാഹരിച്ച് ലൈബ്രറിയിൽ പ്രത്യേകം ഇടം ഒരുക്കും.

അദ്ദേഹത്തിന്റെ ലഘുജീവചരിത്രം ആലേഖനം ചെയ്ത് പ്രദർശിപ്പിക്കും.

കാനം ഇ.ജെ ഫൗണ്ടേഷനും നോവൽറ്റിലൈബ്രറിയും പുറപ്പാട് വിദ്യാഭ്യാസ പദ്ധതിയും ചേർന്ന് രണ്ടുവർഷത്തിലൊരിക്കൽ കാനം ഇ.ജെ സാഹിത്യ പുരസ്‌കാരം കൊണ്ടുവരികയാണ്.

കാനം ഇ.ജെ സാഹിത്യ പ്രഥമ പുരസ്‌കാരം ജനപ്രിയ സാഹിത്യകാരൻ ജോയ്‌സിക്ക് നൽകും.

സമഗ്രസംഭാവനയ്ക്കാണ് പുരസ്‌കാരം.

25000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

കാനം ഇ.ജെയ്ക്കു ശേഷം വായനയെ ഇത്ര ജനകീയമാക്കിയ ജോയ്‌സിയെപ്പോലെ മറ്റൊരു സാഹിത്യകാരൻ മലയാളത്തിലുണ്ടോ എന്നു സംശയമാണ്.

അദ്ദേഹം ഇപ്പോഴും തുടർകഥകൾ എഴുതിക്കൊണ്ടിരിക്കുന്നു.

ഒന്നിലധികം തൂലികാനാമത്തിലും എഴുതുന്നു. വൈവിധ്യമാർന്ന വിഷയങ്ങൾ തെരഞ്ഞെടുക്കുന്നു.

വാർത്താസമ്മേളനത്തിൽ പുറപ്പാട് വിദ്യാഭ്യാസപദ്ധതി ചെയർമാനും ഗവ. ചീഫ് വിപ്പുമായ ഡോ. എൻ. ജയരാജ് എം.എൽ.എ., കാനം ഇ.ജെയുടെ മകളും കവയിത്രിയുമായ സേബ ജോയ് കാനം, ഭർത്താവ് ശ്രീ. T. M ജോയ് തൂമ്പുങ്കൽ, മകൻ Dr.ജിബു ജോയ് തൂമ്പുങ്കൽ, വാഴൂർ നോവൽറ്റി പ്രസിഡന്റ് അഡ്വ. ബെജു കെ ചെറിയാൻ, വൈസ് പ്രസിഡന്റ് ബേസിൽ വർഗീസ് എന്നിവർ പങ്കെടുത്തു.

Leave a Reply

spot_img

Related articles

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു.68 വയസായിരിന്നു . അസുഖബാധിതനായി ചികിത്സയിലിരിക്കെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ...

സൗദി MoH ല്‍ സ്റ്റാഫ്നഴ്സ് ; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് (പുരുഷന്‍, മുസ്ലീം) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മുസ്ലീം വിഭാഗത്തില്‍പെട്ട (പുരുഷന്‍) ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. ബി.എം.ടി, കാർഡിയാക്,...

ഇന്ന് ജൂനിയർ ഡോക്ട‌ർമാരുടെ നിരാഹാര സമരം

കേരള മെഡിക്കൽ പിജി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാർ നിരാഹാര സമരം നടത്തും. ബംഗാളിലെ...

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 75കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയൽ രോഗം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത് അപൂർവമായാണ്. രോഗി...