കാനം ഇ.ജെ സാഹിത്യ പുരസ്‌കാരം ജോയ്‌സിക്ക്

2024 ജൂൺ 13 ആകുമ്പോൾ കാനം ഇ. ജെ എന്ന തൂലികാനാമത്തിൽ മലയാള സാഹിത്യരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഇലവുങ്കൽ ജോൺ ഫിലിപ്പ് മൺമറഞ്ഞിട്ട് 37 വർഷമാകും.
കാനം ഈ ജെയാണ് മനോരാജ്യം വാരിക ആരംഭിക്കുന്നത്.

വാരികകളിൽ നീണ്ടകഥകൾ ജനപ്രിയമാക്കിയത് കാനം ഇ. ജെയാണ്.

നൂറിലിധികം നോവലുകൾ, തിരക്കഥകൾ, നാടകങ്ങൾ. അദ്ദേഹത്തിന്റെ 27 നോവലുകൾ സിനിമയായി.

കാനം എഴുതിയ ഗാനങ്ങളിൽ പലതും ഇന്നും റിയാലിറ്റിഷോകളിൽ പാടുന്നു.

തിരയും തീരവും ചുംബിച്ചുറങ്ങി തുടങ്ങിയ ചലച്ചിത്രഗാനങ്ങൾ ഉദാഹരണം.

കാനത്തിനെയും മുട്ടത്തുവർക്കിയെയും പൈങ്കിളിസാഹിത്യകാരന്മാരെന്ന് പറഞ്ഞ കുറെ നിരൂപകന്മാരുണ്ടായിരുന്നു.

എന്നാൽ അക്ഷരജ്ഞാനം കുറവായിരുന്ന സാധാരണക്കാരായ മനുഷ്യരെ വായനയുടെ ലോകത്തേക്ക് കൊണ്ടുവന്നത് ഇവരാണെന്ന കാര്യം ഈ നിരൂപകർ ബോധപൂർവ്വം മറന്നുപോയി.

അവരുടെ നീണ്ട കഥകൾക്കായി കാത്തിരുന്ന കാലമുണ്ടായിരുന്നു.

പിന്നീട് ധാരാളം ജനപ്രിയസാഹിത്യകരന്മാർ വന്നെങ്കിലും അവരുടെയെല്ലാം ഗുരുസ്ഥാനീയർ ഇവരായിരുന്നു.

കാനത്തിന്റെ നോവലുകളിലെല്ലാം അദ്ദേഹത്തിന്റെ ജീവിത പരിസരങ്ങൾ കാണാൻ സാധിക്കും.

അദ്ദേഹം മൺമറഞ്ഞിട്ട് 37 വർഷമായെങ്കിലും ഇന്നും കാനം ഇ.ജെയെ ഓർമ്മിക്കുവാൻ ഒന്നുമില്ല എന്നതാണ് ഖേദകരം.

അതിനൊരു മാറ്റമുണ്ടാനാണ് ലക്ഷ്യമിടുന്നത്.

അദ്ദേഹത്തിന്റെ ജന്മനാടായ കാനത്തിനു സമീപം സ്ഥിതിചെയ്യുന്ന പ്രശസ്തമായ ലൈബ്രറിയായ നോവൽറ്റിയിൽ കാനം ഇ ജെ ഇടം ഒരുക്കുകയാണ്.

അദ്ദേഹത്തിന്റെ പുസ്തകങ്ങൾ എല്ലാം സമാഹരിച്ച് ലൈബ്രറിയിൽ പ്രത്യേകം ഇടം ഒരുക്കും.

അദ്ദേഹത്തിന്റെ ലഘുജീവചരിത്രം ആലേഖനം ചെയ്ത് പ്രദർശിപ്പിക്കും.

കാനം ഇ.ജെ ഫൗണ്ടേഷനും നോവൽറ്റിലൈബ്രറിയും പുറപ്പാട് വിദ്യാഭ്യാസ പദ്ധതിയും ചേർന്ന് രണ്ടുവർഷത്തിലൊരിക്കൽ കാനം ഇ.ജെ സാഹിത്യ പുരസ്‌കാരം കൊണ്ടുവരികയാണ്.

കാനം ഇ.ജെ സാഹിത്യ പ്രഥമ പുരസ്‌കാരം ജനപ്രിയ സാഹിത്യകാരൻ ജോയ്‌സിക്ക് നൽകും.

സമഗ്രസംഭാവനയ്ക്കാണ് പുരസ്‌കാരം.

25000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

കാനം ഇ.ജെയ്ക്കു ശേഷം വായനയെ ഇത്ര ജനകീയമാക്കിയ ജോയ്‌സിയെപ്പോലെ മറ്റൊരു സാഹിത്യകാരൻ മലയാളത്തിലുണ്ടോ എന്നു സംശയമാണ്.

അദ്ദേഹം ഇപ്പോഴും തുടർകഥകൾ എഴുതിക്കൊണ്ടിരിക്കുന്നു.

ഒന്നിലധികം തൂലികാനാമത്തിലും എഴുതുന്നു. വൈവിധ്യമാർന്ന വിഷയങ്ങൾ തെരഞ്ഞെടുക്കുന്നു.

വാർത്താസമ്മേളനത്തിൽ പുറപ്പാട് വിദ്യാഭ്യാസപദ്ധതി ചെയർമാനും ഗവ. ചീഫ് വിപ്പുമായ ഡോ. എൻ. ജയരാജ് എം.എൽ.എ., കാനം ഇ.ജെയുടെ മകളും കവയിത്രിയുമായ സേബ ജോയ് കാനം, ഭർത്താവ് ശ്രീ. T. M ജോയ് തൂമ്പുങ്കൽ, മകൻ Dr.ജിബു ജോയ് തൂമ്പുങ്കൽ, വാഴൂർ നോവൽറ്റി പ്രസിഡന്റ് അഡ്വ. ബെജു കെ ചെറിയാൻ, വൈസ് പ്രസിഡന്റ് ബേസിൽ വർഗീസ് എന്നിവർ പങ്കെടുത്തു.

Leave a Reply

spot_img

Related articles

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...

മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്തു

എറണാകുളം മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്ത് പൊലീസ്.സിപിഎം നേതാക്കളും മേഖലയിലെ താമസക്കാരുമായ ദളിത് കുടുംബാംഗങ്ങളും അടക്കം 50 പേർക്കെതിരെ പൊലീസ്...

ആഫ്രിക്കൻ രാജ്യങ്ങളില്‍ എബോള വൈറസ് രോഗബാധ; ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ

ആഫ്രിക്കൻ രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട എബോള വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ.കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍...