മലയാളം സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനിക്ക് ജാതി വിവേചനം നേരിട്ടതായി പരാതി

മലയാളം സര്‍വകലാശാലയില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ഥിനി ജാതി അധിക്ഷേപവും അക്കാദമിക-മാനസിക പീഡനവും നേരിട്ടെന്ന ഗുരുതര ആരോപണവുമായി രംഗത്ത്. എറണാകുളം സ്വദേശിനിയും പരിസ്ഥിതി പഠന വിഭാഗത്തിലെ ഗവേഷകയുമായ വിദ്യാര്‍ഥിനിയാണ് വകുപ്പ് ഡയറക്ടറായിരുന്ന ഡോ. അരുണ്‍ ബാബുവിനെതിരെ ആരോപണമുന്നയിച്ചത്. സര്‍വകലാശാലയിലെ ഉന്നത അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നാണ് വിദ്യാര്‍ഥിനിയുടെ ആരോപണം.

2024ല്‍ ഗവേഷണ പ്രവേശനം ലഭിച്ചതിന് പിന്നാലെ വകുപ്പ് ഡയറക്ടറായിരുന്ന ഡോ. അരുണ്‍ ബാബു പരസ്യമായി ജാതി അധിക്ഷേപം നടത്തിയെന്നാണ് വിദ്യാര്‍ഥിനി പറയുന്നത്. ഗവേഷണവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിന് പകരം ലാബ് വൃത്തിയാക്കല്‍, പൊടി തുടയ്ക്കല്‍, ഉപകരണങ്ങളും സാമഗ്രികളും ക്രമീകരിക്കല്‍ തുടങ്ങിയ ജോലികളാണ് ചെയ്യിപ്പിച്ചതെന്നും അവര്‍ ആരോപിച്ചു.

‘ഗവേഷണത്തിന് ആവശ്യമായ സഹായമൊന്നും ലഭിച്ചില്ല. രണ്ട് വര്‍ഷത്തിനിടെ നിരവധി തവണ പരാതി നല്‍കിയെങ്കിലും ആരും കേട്ടില്ല. പല ദിവസങ്ങളിലും മഴയില്‍ പുറത്തുനില്‍ക്കേണ്ടി വന്നു. ഇവിടെ പിഎച്ച്.ഡി പൂര്‍ത്തിയാക്കണമെങ്കില്‍ പറയുന്നതെല്ലാം അനുസരിക്കണമെന്ന് പറഞ്ഞു. എനിക്ക് ഫെല്ലോഷിപ്പ് ലഭിച്ചത് കഴിവിന്റെ അടിസ്ഥാനത്തിലല്ല, ജാതിയുടെ പേരിലാണെന്നും അധിക്ഷേപിച്ചു,’ വിദ്യാര്‍ഥിനി പറഞ്ഞു.ഗവേഷണ രൂപരേഖ സമര്‍പ്പിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടി രണ്ട് വര്‍ഷമായി ഡോക്ടറല്‍ കമ്മിറ്റി വിളിച്ചുചേര്‍ത്തില്ലെന്നും, ഇരിക്കാന്‍ കസേര പോലും നല്‍കാതെ അപമാനിച്ചെന്നും മറ്റൊരു അധ്യാപകനും സമാനമായ രീതിയില്‍ പെരുമാറിയെന്നും വിദ്യാര്‍ഥിനി ആരോപിച്ചു.തുടര്‍ച്ചയായ മാനസിക പീഡനം മൂലം വിഷാദരോഗത്തിന് ചികിത്സ തേടേണ്ടിവന്നെന്നും രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും വിദ്യാര്‍ഥിനി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ വൈസ് ചാന്‍സലര്‍, രജിസ്ട്രാര്‍, ഗവേഷണ ഡയറക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെ ഫലപ്രദമായ നടപടിയുണ്ടായില്ലെന്നും അവര്‍ ആരോപിച്ചു.അതേസമയം, വിദ്യാര്‍ഥിനിയുടെ ജാതി വിവേചന പരാതിയില്‍ സര്‍വകലാശാലയുടെ എസ്.സി/എസ്.ടി സെല്‍ അന്വേഷണം നടത്തി തെളിവുകളൊന്നും കണ്ടെത്താനായില്ലെന്ന റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചതെന്ന് രജിസ്ട്രാര്‍ ഡോ. കെ എം ഭരതന്‍ അറിയിച്ചു.

വിദ്യാര്‍ഥിനിയുടെ ഗവേഷണ വിഷയത്തില്‍ സര്‍വകലാശാലയില്‍ ആവശ്യമായ വൈദഗ്ധ്യമുള്ള അധ്യാപകരില്ലാത്തതിനാല്‍ കോ-ഗൈഡിനെ കണ്ടെത്താനും മികച്ച ലബോറട്ടറിയുടെ സൗകര്യം ഉപയോഗപ്പെടുത്താനും നിര്‍ദേശിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സര്‍വകലാശാലാ ചട്ടങ്ങള്‍ അനുസരിച്ച് സ്വീകരിക്കാവുന്ന എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ഹോസ്റ്റലില്‍ നടന്നതായി പറയുന്ന സംഭവത്തില്‍ പ്രത്യേക ഹിയറിങ് നടത്തി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും രജിസ്ട്രാര്‍ വ്യക്തമാക്കി.

Leave a Reply

spot_img

Related articles

സിക്കിമി‌ൽ ജലവൈദ്യുത തുരങ്കം തകർന്നു കാണാതായ പാമ്പാടി സ്വദേശി അനീഷ് മോഹൻ്റെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്ന് കാണാതായ കോട്ടയം പാമ്പാടി വെള്ളൂർ ഇല്ലിവളവ് പത്താഴക്കുഴി കൂരോത്തുപറമ്പിൽ അനീഷ് മോഹൻ്റെ (43) മൃതദേഹം...

കാഞ്ഞിരപ്പള്ളി പറത്തോട് ചിറയിൽ സുബ്രഹ്മണ്യ വിഗ്രഹം കണ്ടെത്തി

കാഞ്ഞിരപ്പള്ളി പറത്തോട് ചിറ ഭാഗത്ത് പഴമല റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ സുബ്രഹ്മണ്യന്റെ കരിങ്കൽ വിഗ്രഹം കണ്ടെത്തി.വിവരമറിഞ്ഞ് കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി വിഗ്രഹം കസ്റ്റഡിയിലെടുത്തു.മയിൽ വാഹനത്തോട്...

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ്

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ് .തെരഞ്ഞെടുപ്പ് കാലത്ത് 25 കോടിയുടെ കള്ളപ്പണം എത്തിയെന്നാണ് അക്ഷയ്‍യുടെ വെളിപ്പെടുത്തല്‍.17 ചാക്കുകളിലായാണ്...

ഇപ്പോള്‍ ദില്ലി കണ്ടത് വെറും ‘ട്രെയിലർ’ മാത്രമാണെന്നു സിജെപി വക്താവ് അശുതോഷ് റാങ്ക

കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച്‌ ജനതാ പാർട്ടി വക്താവ് അശുതോഷ് റാങ്ക.കേന്ദ്ര സർക്കാർ ആവശ്യങ്ങള്‍ അംഗീകരിച്ച്‌ നടപടിയെടുത്തില്ലെങ്കില്‍ വരുംദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍...